ബ്ലേഡ്‌ മാഫിയയിൽനിന്നു കൊള്ളപ്പലിശയ്‌ക്കു പണം കടമെടുത്തു വലയുന്നവരെ സഹായിക്കാൻ കേരളത്തിലെ സംസ്ഥാനസർക്കാർ രൂപം നൽകിയ പദ്ധതിയാണ് ഋണമുക്തി പദ്ധതി . വ്യക്തികളിൽനിന്ന് പണം കടംവാങ്ങിയ 18നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്ക് സംസ്ഥാനത്തെ ഷെഡ്യൂൾഡ് ബാങ്കുകളിൽ ഈ വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പ അനുവദിച്ചാൽ ആ തുക കടംനൽകിയവർക്ക് ബാങ്ക് നേരിട്ടുനൽകും. വ്യക്തികൾ അവർ താമസിക്കുന്ന സ്ഥലത്തെ ബാങ്കുകളിലാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഓരോ സ്ഥലത്തും പ്രത്യേകം ബാങ്കുകളെ ചുമതലപ്പെടുത്തും. ജില്ലാ ലീഡ് ബാങ്കാണ് ഇത് നിശ്ചയിക്കുക. ഈ ബാങ്കിൽ നിലവിൽ കുടിശ്ശികവരുത്തിയവരുടെ അപേക്ഷ പരിഗണിക്കില്ല. അഞ്ചുവർഷമാണ് വായ്പയുടെ കാലാവധി. വായ്പയെടുക്കുന്നവരുടെ വരുമാനഘടന അനുസരിച്ച് മാസത്തിലൊരിക്കൽ മുതൽ വർഷത്തിലൊരിക്കൽ വരെയുള്ള ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കാം.[1]

നിബന്ധനകൾ തിരുത്തുക

  • അരലക്ഷം രൂപ അല്ലെങ്കിൽ വാർഷികവരുമാനത്തിന്റെ 150 ശതമാനം ഇതിലേതാണ് കുറവ് ആ തുകയേ വായ്പയായി ലഭിക്കൂ.
  • ഈ വായ്പയ്ക്ക് ഈട് നൽകേണ്ടതില്ല. പകരം ഏതെങ്കിലും കുടുംബാംഗം കൂടി ഇതിന്റെ ബാദ്ധ്യത പങ്കുെവയ്ക്കുമെന്ന് ഒപ്പിട്ടുനൽകണം. അല്ലാത്തവർ വായ്പയുടെ തുകയ്ക്കനുസരിച്ച് ഈട് നൽകണം.

അവലംബം തിരുത്തുക

  1. "ബാങ്കുകളിൽ കുടിശ്ശികയുള്ളവർക്ക് 'ഋണമുക്തി'യിലും വായ്പ കിട്ടില്ല". www.mathrubhumi.com. Archived from the original on 2014-07-29. Retrieved 29 ജൂലൈ 2014.
"https://ml.wikipedia.org/w/index.php?title=ഋണമുക്തി_പദ്ധതി&oldid=3625710" എന്ന താളിൽനിന്ന് ശേഖരിച്ചത്