മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഉലൂപി. പാതാളത്തിലെ നാഗരാജാവായ കൗരവ്യയുടെ മകളും[1] അർജ്ജുനന്റെ ഭാര്യമാരിൽ ഒരാളുമാണ്‌ ഉലൂപി. ഉലൂപിയുടെയും അർജ്ജുനന്റെയും പുത്രനാണ്‌ ഇരാവാൻ.

ഉലൂപി
Ulupi
Information
ഇണനഗരാജകുമാരൻ/മരണശേഷം അർജ്ജുനൻ
കുട്ടികൾഇരാവാൻ

അർജ്ജുനന്റെയും ചിത്രാംഗദയുടെയും പുത്രനായ ബഭ്രുവാഹനനെ വളർത്തിയത് ഉലുപിയായിരുന്നു. പിന്നീട് ബഭ്രുവാഹനൻ അർജ്ജുനനെ വധിച്ചപ്പോൾ അർജ്ജുനന്‌ ഉലൂപി ജീവൻ നൽകി. അർജുനനെ പുനർജ്ജീവിപ്പിച്ചതിനു ശേഷം ഉലൂപി ഹസ്തിൻപുരിയിൽ താമസമാക്കി.പാണ്ഡവന്മാർ മഹാപ്രസ്ഥാനമാരംഭിച്ചപ്പോൾ ഉലൂപി ഗംഗാനദിയിൽ പ്രവേശിച്ചു.

"ഗംഗാനദിയിൽച്ചാടികൗരവ്യ

നാഗപുത്രി ഉലൂപിയാൾ

മണലൂരപുരത്തേക്ക്

ചിത്രാംഗദ ഗമിച്ചുതേ"

എന്നിപ്രകാരം മഹാഭാരതത്തിൽ മഹാപ്രസ്ഥാനികപർവ്വത്തിൽ ഉണ്ട്.

നാഗലോകത്തിന്റെ കഥ തിരുത്തുക

ഉളൂപിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ അത് നഗലോകത്തിന്റെ കഥ മുതൽ ആരംഭിക്കുന്നു.സർപവംശത്തിന് വാസുകി രാജാവും നാഗവംശത്തിന് ആദിശേഷൻ രാജാവും ആയതോടെ നാഗവംശം സമൃദ്ധി പ്രാപിച്ചു. കദ്രു ശാപതാൽ നാഗലോകത്തിൽ നിന്നും ബഹിഷ്കരിക്ക പ്പെട്ട ഐരാവത വംശം രണ്ടായി വിഭജിച്ചു.അതിൽ ഒരുഭാഗം ഭാഗീരഥി നദി യുടെ ഉൾഭാഗത്ത് രാജമഹൽ ഉണ്ടാക്കി വാസം ഉറപ്പിച്ചു.അവിടുത്തെ രാജാവ് ആയിരുന്നു കൗരവ്യൻ. കൗരവ്യന് പിന്നീട് വിഷവാഹിനി എന്ന നാഗ കന്യയെ വിവാഹം ചെയ്തു.അതിൽ അവർക്ക് ചികുരൻ എന്ന ഒരു മകനും ജനിച്ചു.

മാതലീ വരാന്വേഷണം തിരുത്തുക

ദേവേന്ദ്ര സാരഥിയായിരുന്നു മാതലി.അദ്ദേഹത്തിന് ഗുണ കീ എന്നൊരു പുത്രി ഉണ്ടായിരുന്നു സുന്ദരി ആയിരുന്നു അവൾ അനുയോജ്യനായ ഒരു വരനെ അവൾക്കുവേണ്ടി കണ്ടെത്താൻ മാതലി ആഗ്രഹിച്ചു ദേവലോകത്ത് അവൾക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ മാതിരി പലയിടത്തും കറങ്ങി നടന്നു വരുന്ന ലോകത്തേക്കാണ് മാതിരി ആദ്യം ചെന്നത് മാർഗമധ്യേ അവിടേക്ക് പോകുന്ന നാരദമഹർഷിയുടെ കണ്ടുമുട്ടി അദ്ദേഹത്തെ വന്ദിച്ചശേഷം ഷം മാതലി തൻറെ എൻറെ യാത്ര ഉദ്ദേശ്യം വിവരിച്ചു. പിന്നെ അവർ ഇരുവരും ചേരാനായി യാത്ര. ത്രിലോകങ്ങളും സഞ്ചരിച്ച ശേഷം ശേഷം മാതലി തൻറെ പുത്രിക്ക് വേണ്ടി കൗരവ വ്യൻ എന്ന സർപ്പത്തിൻറെ മകനായ ചികുര എൻറെ മകൻ സുമുഖ നീയാണ് മാതലി മോഹിച്ചത് .നാരദൻ ആ വിവരം കൗരവ്യനെ അറിയിച്ചു.എന്നാല് അദ്ദേഹം സമ്മതം മൂളാൻ തയ്യാർ ആയില്ല. അതിനുള്ള കാരണവും വെളിപ്പെടുത്തി. എൻറെ പുത്രൻ ചികുര ഏതാനും ദിവസങ്ങൾക്കു മുൻപ് ഗരുഡൻ പിടിച്ചു ഭക്ഷിച്ചു കളഞ്ഞു അന്ന് ഗരുഡൻ പ്രഖ്യാപിച്ചത് അത് അടുത്തമാസം സം സുമുഖനും ഭക്ഷണം ആക്കുമെന്നാണ്. ഈ മഹാ ശക്തനായ ഗരുഡനെ തടയാൻ ഞാൻ ആർക്കാണ് കഴിയുക മരണം കാത്തു അതു കിടക്കുകയാണ് ആണ് സുമുഖൻ. അപ്പോൾ അവൻറെ വിവാഹം നടത്തുന്നത് എങ്ങനെ? കൗ രവിയുടെ വാക്കുകൾ കേട്ടിട്ടും മാതലി മോഹം കൈവെടിഞ്ഞില്ല ഇതിനൊരു പ്രതിവിധി കണ്ടെത്തിയ മട്ടിൽ അദ്ദേഹം പറഞ്ഞു സുമുഖനെ ഞാൻ സംരക്ഷിക്കാം എന്നോടൊപ്പം അയക്കുക. സുമുഖൻ ദേവേന്ദ്രൻ ടെ മുൻപിൽ എത്തിച്ച അവനെ സംരക്ഷിക്കണമെന്ന് ഞാൻ അപേക്ഷിക്കാം. അദ്ദേഹമെന്നെ സഹായി കും.കൗരവ യൻ ആ തു

സമ്മതിച്ചു.സൂമുഖനെ രക്ഷിച്ചു തന്റെ മകൾക്ക് പതിയായി നൽകണമെന്ന് മാതലി ദേവേന്ദ്രന ദ് അപേക്ഷിച്ചു. ഇന്ദ്രൻ ഒന്ന് പരുങ്ങി. ഗരുഡൻ വിട്ടുവീഴ്ച ച്യ്മെന്ന് എന്ന് തോന്നുന്നില്ല മ ഹാ ശക്തനാണ് ആണ് ആ പക്ഷി ശ്രേഷ്ഠൻ. ഒരിക്കൽ അമൃതം കൈക്കലാക്കാൻ ആയി എന്നെ യുദ്ധത്തിൽ പരാജയപ്പെടുത്തി യിട്ടുണ്ട്. അയാൾ  പറഞ്ഞത് പോലെ പ്രവർത്തിക്കുന്നവൻ ആണ്. ഇന്ദ്രൻറെ  നിസ്സഹായാവസ്ഥ   കണ്ടപ്പോൾ   സുമുഖൻ ഇൽ  ദയതോന്നി ഇനി മഹാവിഷ്ണു പറഞ്ഞു.ഇന്ദ്രാ അങ്ങയുടെ അധീനതയിൽ ഉണ്ടല്ലോ അമൃതം.സുമുഖനും അല്പം അമൃതം നൽകിയാൽ മതി.അവന് മരണം സംഭവിക്കില്ലല്ലോ. അമൃത് നൽകാൻ ഞാൻ ദേവേന്ദ്രനും ധൈര്യം ഉണ്ടായില്ല.എങ്കിലും മഹാവിഷ്ണു വിൻറെ നിർബന്ധത്തിന് വഴങ്ങി അമൃത് സുമുഖനും നൽകി.ഇതറിഞ്ഞ ഗരുഡൻ അത്യധികം ക്രോധത്തോടെ ദേവലോകത്ത്എത്തി.ഗരുഡൻ ഗർജ്ജിചൂ. ഇന്ദ്ര നമ്മൾ തമ്മിലുള്ള മൈത്രിയെ തകർക്കുന്ന പ്രവർത്തിയാണ് അങ്ങ് ചെയ്തത്.എന്തായാലും ഞാൻ സുമുഖനെ വധിക്കും.എന്റെ ശക്തിയാണോ അമൃതിന്റെ ശാക്തിയാണോ വിജയിക്കുക എന്ന് നമുക്ക് കാണാം.

ഗരുഡൻ പറഞ്ഞത് കേട്ട് മഹാവിഷ്ണു പറഞ്ഞു. ഗരുഡ,നീ എന്റെ ഭാരം ചുമക്കുന്നത് നിന്റെ കഴിവ് കൊണ്ടാണ് എന്നാണോ നീ കരുതി ഇരിക്കുന്നത്?എന്റെ അനുഗ്രഹത്താൽ ആണ് നിനക്ക് അത് സാധിക്കുന്നത്.

ഇപ്രകാരം പറഞ്ഞു കൊണ്ട് വിഷ്ണു തന്റെ വലതുകരം ഗരുഡൻ മുകളിൽ വച്ചു.ഒരു തിതിരി പക്ഷിയെ പോലെ ഗരുഡൻ വീണു പോയി.ഗരുഡൻ തൻ അഹങ്കാരവും തനിയെ മഞ്ഞ് പോലെ അലിഞ്ഞു.

ഭാരം സഹിക്ക വയ്യാതെ ഗരുഡൻ കേണൂ.ഭഗവാനെ ഇന്ന് മുതൽ ഞാൻ ഒരിക്കലും അഹങ്കരിക്കുക ഇല്ല.ഇന്ന് മുതൽ സുമുഖൻ എന്റെ മിത്രം ആയിരിക്കും.ദയവായി അങ്ങ് എന്നോട് ക്ഷമിക്കുക. ഐറാവത വംശത്തിലെ ആരെയും ഞാൻ എന്നെ ആക്രമിക്കുന്നത് വരെ അങ്ങോട്ട് അക്രമിക്കില്ല.

വിഷ്ണു കനിഞ്ഞു.ഗരുഡൻ സാന്നിധ്യത്തിൽ സൂമുഖ- ഗുണകേശി വിവാഹം നടന്നു.

ഉലൂപികയുടെ കഥ തിരുത്തുക

വീണ്ടും കാലങ്ങൾക്ക് ശേഷം കൗരവ്യനും വിഷവാഹിനിക്കും ഉലൂപി എന്ന പുത്രി ജനിച്ചു.അതീവ സുന്ദരി ആയിരുന്നു ഉളൂപി. ഉലോപിയുടെ 16 ആം വയസ്സിൽ അവളുടെ വിവാഹം ഒരു നാഗ രാജകുമാരൻ കൂടെ നടന്നു.കൗരവ്യന്റെ സഹോദരനായ ധൃതരാഷ്ട്ര നാഗതിന്റെ പുത്രന് കൗരാവ്യന്റെ സ്ഥാനം തട്ടി എടുക്കണം എന്ന ആഗ്രഹം ഉദിച്ചു. ദൂർബുധി എന്നാണ് അവന്റെ നാമം.ഉളൂപിക്ക്‌ ജനിക്കുന്ന സന്താനം നഗലോകതിന്റെ അനന്തരാവകാശം ലഭിക്കുമെന്ന ഭയത്താൽ അവൻ ഗരുടനെ പ്രകോപിപ്പിക്കുകയും നാഗ രാജ കുമാരനെ കൊല്ലുകയും ചെയ്തു.അപൂർണമായ വിവാഹം, ഭാഗ്യദോഷി എന്ന പേര്, ഇളം പ്രായത്തിലെ വൈധവ്യം എന്നിവ ഉളൂപിയെ തളർത്തി.എന്നാല് അവള് ഉയിർത്തെഴുന്നേറ്റു.തന്റെ ദേവന്മാരും നഗങ്ങളും പക്ഷികളും ആയിതുള്ള ഇളയ ജ്യേഷ്ഠ പിതാക്കൻമാർ നിന്ന് അവള് വിദ്യകൾ പഠിച്ചു. സകല കലാ വല്ലഭ യും സകല ശസ്ത്ര ശാസ്ത്രങ്ങളും വഴങ്ങുന്നവളുമായി അവള് വളർന്നു.അവളുടെ കീർത്തി ലോകമെങ്ങും പരന്നു. വിധിയെ അതിജീവിച്ച അവള് ശിവനിൽ നിന്നും മൃതസ ഞീവീക എന്ന നാഗമാണിക്യം ,ദിവ്യാസ്ത്രങ്ങൾ എന്നിവ പ്രാപ്തമാക്കി . നാഗലോകതെ അടക്കി വാണ ചക്രവർത്തിയായി.അവളുടെ സേനാപതി ദൂർബുദ്ദി ആയിരുന്നു.അവന്റെ കൊള്ളരുതായ്മകൾ ഉലൂപി അറിഞ്ഞിരുന്നില്ല.അവളുടെ സഖി ആയ ദാമിനിയെ ദുർബുദ്ദിക്ക് വിവാഹം ചെയ്തു കൊടുത്തു.അവർക്ക് ജനിക്കുന്ന സന്താനം നാഗലോകം ഭരിക്കുമെന്ന് ദുർബിദ്ദി കണക്ക് കൂട്ടി. എന്നാൾ വിധി വൈപരിത്യം ആണോ പാപഫലം ആണോ എന്നറിയില്ല.അവർക്ക് കുട്ടികൾ ഉണ്ടായില്ല.അതോടെ ധാമിനിയോടും അവന് വെറുപ്പ് ആയി.എങ്ങനെയെങ്കിലും ഉലൂപിയെ കൊല്ലുക.നാഗ രാജാവ് ആകുക എന്നത് ആയിരുന്നു അവന്റെ ലക്ഷ്യം. ഉലൂപിക്ക് വന്ന വിവാഹ ആലോചനകൾ പലതും അവൻ തടഞ്ഞു.അതോടു കൂടി ഉലൂപി വിവാഹ സ്വപ്നം എല്ലാം ഉപേക്ഷിച്ച് രാജ്യഭരണം നടത്തി.ദുർബുദ്ദിയുടെ പല പദ്ധതികളും വിഫലം ആയെങ്കിലും അവൻ പിന്മാറാൻ തയ്യാർ ആയില്ല. ഉലൂപിയാകറ്റെ ഇതൊന്നും അറിയാതെ അവനെ വിശ്വസിക്കുകയും ചെയ്തു.

ഉലൂപി - അർജുന പ്രണയം തിരുത്തുക

ഇങ്ങനെ ഒരു കാല ഘട്ടത്തിൽ ആണ് ദ്രൗപദിയുെ ആയുള്ള പ്രതിജ്ഞ ലംഘന കാരണത്താൽ അർജ്ജുനന് 12 വർഷത്തെ തീർഥാടനം വിധിച്ചത്.ബ്രാഹ്മണരുടെ കൂടെ ഗംഗാ നദി കരയിൽ എത്തിയ സുന്ദര കളെബരൻ ആയ അർജ്ജുനനെ ഉലോപി തന്റെ ഭർത്താവായി സങ്കൽപ്പിച്ചു. അർജ്ജുനൻ തികഞ്ഞ ഒരു സാത്വിക ആണെന്നും അതിനാൽ എന്നെ വിവാഹം ചെയ്യുമെന്നും ഉലൂപി കണക്കുകൂട്ടി.മധുര സ്വപ്നങ്ങൾ കണ്ട ഉളൂപിയുടേ പെരുമാറ്റത്തിൽ സംശയം തോന്നിയ ദുർബുദ്ദു കാര്യം രാജ മാതാവ് ആയ വിഷ വാഹിനിയെ അറിയിച്ചു.മാതാവിനോട് ലജ്ജയോടെ ഉലൂപി കാര്യങ്ങള് അവതരിപ്പിച്ചു. ഇത് ദുർബുദ്ദിയേ ചൊടിപ്പിച്ചു. ഉലൂപിയുട് വിവാഹം നടക്കരുതെന്ന് ആഗ്രഹിക്കുന്ന ദുർബുദ്ദി അർജ്ജുനൻ നാഗങ്ങളുടെ വാസസ്ഥലം നശിപ്പിച്ച വൻ ആണെന്നും നാഗ കുളംപാസകൻ ആയ അർജ്ജുനന് ഉലൂപിയേ നൽകരുത് എന്ന് ദുർബുദ്ദി (ചണ്ടകൻ) കൗരവ്യണോട് ആവശ്യപ്പെട്ടു. ചണ്ടകൺ പറഞ്ഞ കാര്യം കൗരവ്യാൻ ഉളൂപിയോട് പറഞ്ഞു.ഉളൂപിക്ക് ദുഃഖവും അതുപോലെ ക്രോധവും ചണ്ടകനോട് ഉണ്ടായി.അന്നാദ്യമായി ഉലൂപിക് അവന്റെ പ്രവൃത്തിയിൽ സംശയം ജനിച്ചു. അത് പുറത്ത് കാട്ടിയില്ലെങ്കിലും ചണ്ടകനെ സൂക്ഷിക്കണമെന്ന് ധാമിനിയും പറയുക ഉണ്ടായി.ചണ്ടകനും ഉളൂപിയും തമ്മിൽ പന്തായമുണ്ടായി. അർജുനന് സാത്വിക ആണെന്ന് തെളിഞ്ഞാൽ ചണ്ടകാൻ തന്റെ ഔദ്യോഗിക പദവികൾ ഉപേക്ഷിക്കണം.ഇനി അഥവാ വഞ്ചകൻ ആണെന്ന് തെളിഞ്ഞാൽ താൻ അജീവനാന്ത കാലം അവിവാഹിത ആയിരിക്കും.തന്റെ പ്രണയിതാവിന്റെ സ്വഭാവ ശുദ്ധി തെളിയിക്കാൻ ധൈര്യത്തോടെ ഊളൂപി ഇറങ്ങി പുറപ്പെട്ടു.


അർജുന അപഹരണം& ഉലൂപി വിവാഹം തിരുത്തുക

അതിരാവിലെ സൂര്യ നമസ്കാരത്തിനു ഗംഗാ നദിയിൽ മുങ്ങിയ അർജ്ജുനനെ കാലിൽ പിടിച്ചു ആരോ വലിക്കുന്നതായി അനുഭവപ്പെട്ടു.എതിർക്കാൻ കഴിയുന്നതിന് മുൻപ് തന്നെ അർജ്ജുനൻ മുങ്ങിപ്പോയി.കണ്ണ് തുറന്ന അർജ്ജുനൻ കാണുന്നത് സർവാലങ്കാര വിഭൂഷിതയായ ഒരു നാഗ കാന്യയെ ആണ്.ഒരു നിമിഷത്തേക്ക് അവൻ അവളെ മോഹിച്ചു.ബോധം വീണ്ടുകിട്ടിയ അർജ്ജുനൻ താൻ എവിടെയാണെന്നും നീ ആരാണെന്നും ചോദിക്കാൻ തുടങ്ങി.തന്റെ നാമ കുലാദികൾ വെളിപ്പെടുത്തുകയും അർജ്ജുനനെ ബലി നൽകാനാണ് കൊണ്ട് വന്നതെന്നും ഉലൂപി പറഞ്ഞു.പറഞ്ഞത് കേട്ടിട്ടും ശാന്തനായി നിന്നുകൊണ്ട് അർജ്ജുനൻ ഉലൂപിയോട് തന്റെ അപരാധം എന്തെന്ന് ചോദിച്ചു.അർജ്ജുനൻ നാഗശത്രു ആണെന്നും തന്നെ കൊല്ലാനാണ് വന്നതെന്നും കൗറവ്യൻ പറഞ്ഞു. വിനയാന്വിതനായി അർജ്ജുനൻ താൻ നാഗങ്ങളുടേ ബന്ധു ആണെന്നും ഞങ്ങളുടെ അമ്മ കുന്തിയുടെ അമ്മ (പാണ്ഡവരുടെ മുത്തശ്ശി,ശൂരസേണന്റെ ഭാര്യ)മരീഷ നാഗ ശ്രേഷ്ഠൻ ആര്യകന്റെ മകൾ ആണെന്നും അറിയിച്ചു. ഇന്ദ്രപ്രസ്ഥം നിർമിക്കാൻ കുറച്ച് നാഗങ്ങളെ വനത്തിൽ കൊണ്ടിട്ടത്തെ ഉളളൂ എന്നും,അനാവശ്യമായി ഒരു നാഗത്തെയും കൊന്നിട്ടില്ല എന്നും,താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആൾ ആണെന്നും ഞങ്ങൽ 5 സഹോദരണമർക്കും ഒരു പത്നി ആണെന്നും അവളുടെ സ്ത്രീ സ്വാതന്ത്ര്യത്തെ ഞാൻ അംഗീകരിച്ചു വെന്നും അർജ്ജുനൻ അറിയിച്ചു.അർജ്ജുനൻ സത്വികൻ ആണെന്ന് കൗരവ്യനു ബോധ്യമായി.സമയം വൈകിക്കാതെ ഉലൂപി അർജ്ജുനനെ ആലിംഗനം ചെയ്തു.അർജ്ജുനനും അത് ആസ്വദിച്ച് എങ്കിലും പെട്ടെന്ന് പിടഞ്ഞ് എണീറ്റ്.കാര്യം അന്വേഷിച്ച അർജ്ജുനന് വിവാഹത്തിന് സമ്മതം അല്ല എന്ന് അറിയിച്ചു.നിന്നെ പ്രണയിക്കുന്നു എങ്കി ലും ബ്രഹ്മചര്യം ലംഘിക്കാൻ കഴിയില്ല എന്ന് അവൻ തീർത്തു പറഞ്ഞു.അതീവ ബുദ്ധി മതിയും അനുനയ പാടവം ഉള്ളവളും ആയ ഉലൂപി പ്രതിവാദം ഉന്നയിച്ചു.

അർജ്ജുനന്റെ ബ്രഹ്മചര്യം ദ്രൗപദിയുെ ആയി മാത്രം ബന്ധപ്പെട്ടത് ആണെന്നും ശരണാഗതിയെ സംരക്ഷിക്കുക ആണ് ക്ഷത്രിയ ധർമം എന്നും താനിപ്പോൾ പാർഥന്റെ ശരണാഗതി ആണെന്നും ഉലൂപി അർജ്ജുനനെ അറിയിച്ചു.അർജ്ജുനൻ സ്വീകരിച്ചില്ലെങ്കിൽ തനിക്കൊരു ജീവിത മില്ലെന്നും ഉലൂപി തീർത്തു പറഞ്ഞു.

ഉലൂപിയുടേ കഴിവും പ്രണയവും സൗന്ദര്യവും അർജ്ജുനനെ കാമ വിവശൻ ആക്കി മാറ്റി. എല്ലാ വ്രതവും പൂർത്തിയാക്കി അർജ്ജുനൻ ഉലോപിയെ നാഗലോകതിൽ വച്ച് ആചാര അനുഷ്ഠാന പ്രകാരം വിവാഹം ചെയ്തു.


അർജ്ജുനന്റെ വരാലബ്ദിയും ഇരവൻെറ ജനനവും തിരുത്തുക

വിവാഹ ശേഷം അർജ്ജുനനും ഉലോപിയും ഒരു രാത്രി രതി ലീലകൾ ആടി ഉമ്മാദത്തോടെ ആഘോഷിച്ചു. പിറ്റെ ദിവസം രാവിലെ തന്നെ അർജ്ജുനൻ പുറപ്പെട്ടു. ഉലൂപി തടഞ്ഞില്ല.വിവാഹത്തിനുള്ള ഉപഹാരമായി ഉലൂപി നഗപാശം എന്ന ആയുധം അർജ്ജുനന് നൽകി.അതോടൊപ്പം ഇനി ഒരിക്കലും അർജ്ജുനന് ജല ജീവികളാൽ ആക്രമണം/മരണം എന്നിവ ഒന്നും സംഭവിക്കില്ല എന്നുവരദാനവും നൽകിയാണ് അർജ്ജുനനെ യാത്ര യാക്കി.


അവരുടെ ബന്ധത്തിൽ ഇരവാൻ എന്ന ഒരു പുത്രൻ ജനിച്ചു.അർജ്ജുനനെ പോലെ 36 ദിവ്യ ലക്ഷണങ്ങൾ ഉള്ളവനും അത്യധികം ഗുണ ഗണങ്ങൾ ഉള്ളവനും ആയിരുന്നു.

മഹാഭാരതകഥയിൽ ഒട്ടുംതന്നെ പ്രാധാന്യത്തോടെ പറഞ്ഞുകേട്ടിട്ടിട്ടില്ലാത്തൊരു നാമമാണ് ഇരാവാൻ. വിദ്യകൊണ്ടും കർമ്മംകൊണ്ടും  മഹത്വംകൊണ്ടും ഏറെ ഉന്നതനെങ്കിലും അവഗണനയുടെ തമോഗർത്തങ്ങളിലേക്കെറിയപ്പെട്ടൊരു ശ്രേഷ്ടതാരകമായിരുന്നു ഇരാവാൻ.


സകലകലകളിലും വൈദഗ്ദ്ധ്യം നേടിയിരുന്ന ഉലൂപി ഇരാവാനെ വളർത്തിയത് സർവ്വജ്ഞാനങ്ങളും  പകർന്നുനൽകിയാണ്.

ഒരിക്കൽ ശ്രീകൃഷ്ണൻ, വിഷാസ്ത്രങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്ന ഇരാവാനെ കാണാനിടയായി. ഉജ്ജ്വലമായ തേജോകാന്തിയുള്ള ആ യുവാവിനോട് എന്തുചെയ്യുകയാണെന്നാരാഞ്ഞപ്പോൾ ഇനി വരാൻപോകുന്ന കുരുക്ഷേത്രയുദ്ധത്തിന് ആയുധങ്ങൾ കരുതിവെക്കുകയാണെന്നായിരുന്നു മറുപടി. അർജുനപുത്രനായ തനിക്ക് പിതാവിനെ യുദ്ധത്തിൽ സഹായിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇരാവാന്റെ ത്രിലോകജ്ഞാനത്തെക്കുറിച്ചോർത്ത് ശ്രീകൃഷ്ണൻ അത്ഭുതചിത്തനായി. കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസങ്ങളിലായി കല്പിക്കപ്പെട്ടതാണ്. ആ പതിനെട്ടു ദിനങ്ങളിലെ വിജയവും തോൽവിയും അർഹതപ്പെട്ടവരുടെ മൃത്യുവും പാണ്ഡവരുടെ അന്ത്യവിജയവും എല്ലാം മുമ്പേ കുറിക്കപ്പെട്ടതാണ്. പക്ഷേ അതിസമർത്ഥനായ ഇരാവാൻ യുദ്ധത്തിൽ പങ്കെടുത്താൽ അത് പതിനെട്ടു നാഴികകൾപോലും നീണ്ടുനിൽക്കില്ല എന്ന് എല്ലാമറിയുന്ന കൃഷ്ണനറിഞ്ഞു. അതുകൊണ്ട് അവനെ എങ്ങനെയും യുദ്ധഭൂമിയിൽനിന്നൊഴിവാക്കണമെന്നു തീരുമാനിച്ചു.

സംഭവബഹുലമായി കാലം കടന്നുപോയി. ഒടുവിൽ കുരുക്ഷേത്രയുദ്ധവും വന്നെത്തി. ഇരാവാനെ യുദ്ധത്തിൽനിന്നൊഴിവാക്കാൻ തന്ത്രശാലിയായ കൃഷ്ണൻ ഒരു സൂത്രം പ്രയോഗിച്ചു. പാണ്ഡവരുടെ യുദ്ധവിജയത്തിനായി കാളിദേവിക്ക് ഒരു ബലിദാനം താന്ത്രികവിധിപ്രകാരം നിശ്ചയിച്ചു. കൃത്യമായി ഭാവി പ്രവചിക്കുന്നതിൽ പ്രഗത്ഭനായിരുന്ന സഹദേവനാണ് കവടിനിരത്തി ബലിദാനം നിശ്ചയിച്ചത്. ശരീരത്തിൽ മുപ്പത്തിയാറു പുണ്യചിഹ്നങ്ങളുള്ള, സർവ്വഗുണങ്ങളുമുള്ള, ഒരു വീരവര്യനെയാവണം ബാലികഴിക്കേണ്ടത്. ശ്രീകൃഷ്ണനും അർജുനനുമാണ് ആ തികവുള്ളവർ. പക്ഷേ പാണ്ഡവപക്ഷത്തിന്റെ നെടുംതൂണുകളായ ഇവരെ ബലിയർപ്പിക്കാനാവില്ലല്ലോ. പിന്നെയാര് എന്നതായി ചോദ്യം. അത് ഇരാവാനല്ലാതെ മറ്റാരുമായിരുന്നില്ല. ബ്രാഹ്മണനോ ക്ഷത്രിയനോ പുരോഹിതനോ രാജ്യാവകാശിയോ അല്ല. അതുകൊണ്ടുതന്നെ അവനെ ബലികൊടുക്കുന്നതിൽ അപാകതയില്ല. ഒട്ടും താമസിക്കാതെ ശ്രീകൃഷ്ണൻ ഇരാവാനെ സമീപിച്ചു കാര്യം അവതരിപ്പിച്ചു. ധീരനും ധർമ്മചാരിയുമായ ഇരാവാന് തന്റെ പിതാവിനും രാജ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ മടിയുണ്ടായിരുന്നില്ല. അർജുനനാവട്ടെ തന്റെ പുത്രനെ ബാലിവസ്തുവാക്കുന്നതിൽ ഒരു സങ്കോചവുമുണ്ടായതുമില്ല. താൻ തന്റെ പിതാവിനെ സ്നേഹിക്കുന്നതുപോലെ അദ്ദേഹം തന്നെ സ്നേഹിക്കുന്നില്ല എന്ന പരമാർത്ഥം ഇരാവാൻ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ.

തന്റെ ബലിക്കായി  പുലർന്നുവരുംമുമ്പുള്ള  രാത്രിയിൽ ഭാര്യാസമേതം കഴിയാൻ അവസരമുണ്ടാക്കണമെന്ന് ഇരാവാൻ അഭ്യർത്ഥിച്ചു. മാതാവല്ലാതെ സ്നേഹിക്കാനാരുമില്ലാത്ത  തന്റെ വേർപാടിൽ  മനംനൊന്തുകരയാൻ പത്നി ഒപ്പമുണ്ടാവണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.   എന്നാൽ  അതത്ര എളുപ്പത്തിൽ സാധ്യമാക്കാവുന്ന കാര്യമല്ലല്ലോ. ഒരുരാത്രിമാത്രം സുമംഗലിയായി, പുലരുമ്പോൾ വൈധവ്യം സ്വീകരിക്കാൻ ഏതുപെൺകൊടിയാണു തയ്യാറാവുക! തങ്ങളുടെ  ഓമനപ്പുത്രിയെ ഇങ്ങനെയൊരു നിർഭാഗ്യത്തിലേക്കു തള്ളിവിടാൻ ഏതു മാതാപിതാക്കളാണ് തയ്യാറാവുക!    തികച്ചും അസാധ്യമെങ്കിലും   ആ ആഗ്രഹം  സാധിച്ചുകൊടുത്തേ  മതിയാകൂ. കുശാഗ്രബുദ്ധിയായ ഇരാവാന്റെ വാക്കുകളുടെ അന്തരാർത്ഥം മനസ്സിലാക്കിയ ശ്രീകൃഷ്ണൻതന്നെ അതിനും പരിഹാരം കണ്ടെത്താമെന്നായി.

ഒരിക്കൽ മഹേശ്വരനെപ്പോലും മോഹിപ്പിച്ച മായാമോഹിനിരൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഭഗവാൻ സ്വയം ഇരാവാന്റെ പത്നിയാകാൻ ആഗ്രഹമറിയിച്ചു . വസ്തുതകൾ സത്യമായിത്തന്നെ അറിയുമായിരുന്നെങ്കിലും അയാൾ മോഹിനിയെ ഭാര്യയായി സ്വീകരിച്ചു. ഒരേയൊരു രാവുമാത്രം ഒന്നിച്ചുകഴിഞ്ഞ് പുലർച്ചെതന്നെ ഇരാവാൻ ബലിവസ്തുവാകാൻ സന്നദ്ധനായി. തന്റെ വേർപാടിൽ അങ്ങേയറ്റം മനംനൊന്ത് അലമുറയിട്ടുകരയുന്ന മോഹിനിയെക്കണ്ട് ഇരാവാന്റെ ആത്മാവ് കൃതാർത്ഥനായി..


ചിത്രാംഗധ പ്രതിസന്ധിയും ബഭ്രുവാഹനന്റെ പരിപാലനവും തിരുത്തുക

അർജ്ജുനന്റെ തൃതീയ പത്നി ആയിരുന്നു ചിത്രാംഗദ.മണിപ്പൂർ രാജകന്യയും ചിത്രവാഹനന്റെയും വസുന്ധരയും മകളായ ചിത്രാംഗദ കാമദേവ - രതീ ദേവീ വരദാനത്താൽ അതി സുന്ദരിയും ആയിരുന്നു. അർജ്ജുനൻ അവളെ വളരെ അധികം സ്നേഹിച്ചിരുന്നു. ആ ബന്ധത്തിൽ പിറന്ന പുത്രനാണ് ബഭ്രുവാഹനൻ. വന വാസത്തിലെ 3 വർഷം അവളോടൊപ്പം വസിച്ച ശേഷം അർജ്ജുനൻ തീർത്ഥ യാത്ര തുടർന്നു.പുത്രന്റെ ജനനം ചിത്രയെ സന്തോഷിപ്പിച്ചു.കുറച്ച് മാസങ്ങൾക്കുള്ളിൽ ചിത്ര രാജ്യഭരണം ഏറ്റെടുത്തു.വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുകയും ചെയ്ത ചിത്ര ധീരയും സത്യസന്ധവും ആയിരുന്നു. എന്നാല് രാജ്യഭരണം ഒറ്റയ്ക്ക് നടത്തുന്ന ചിത്രയ്ക്ക് സ്വപുത്രനെ പരിപാലിക്കാൻ സമയം ലഭിച്ചില്ല. ഈ കാര്യം അവൾക്ക് തന്നെ അറിയാമായിരുന്നു. സ്വന്തം മകനെ വിദ്യ അഭ്യസിക്കാൻ ഒരു ഗുരുവിനെ വേണമെന്ന് ചിത്ര ആഗ്രഹിച്ചു. ഈ സമയത്താണ് തൻറെ പതിയുടെ രണ്ടാം പത്നിയും നാഗലോക രാജ്ഞിയും ആയ ഉലുപിയെ കുറിച്ച് അവള് ഓർത്തത്.നഗലോകത്തിൽ എത്തിയ ചിത്ര തനിക്ക് ജ്യേഷ്ഠത്തി സമാനയായ ഉലുപിയേ വണങ്ങി.അനുജത്തിയെ പോലെ ഉലൂപിയും അവളെ സ്വീകരിച്ചു.അതോടൊപ്പം ബഭ്രുവാഹനനെ പരിശീലിപ്പിക്കാ മെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഉലൂപി ഇരാവാനെ പോലെ തന്നെ സ്വന്തം പുത്രനായി ബാഭ്രുവാഹനണെ വളർത്തി.അവനും തന്റെ ഗുരുവും അമ്മയുമായ ഉലൂപിയെയും ജ്യേഷ്ഠനായ ഇരാവനെയും അതിയായി സ്നേഹിച്ചു.തന്റെ എല്ലാ വിദ്യകളും തന്റെ ഇരു പുത്രന്മാർക്കും വേർതിരിവില്ലാതെ നിസ്വാർത്ഥമായി പകർന്നു നൽകി ആ സാധ്വി.

അർജുന - ബഭ്രുവാഹന യുദ്ധവും ഉലൂപിയുടെ മായാപ്രായോഗവും തിരുത്തുക

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാപനിവാരണതിനും ദോഷണിവൃത്തിക്കുമായി യുധിഷ്ഠിരൻ അശ്വമേധയാഗം നടത്തി.യാഗാശ്വമായ ‘ശ്യാമകർണൻ' ജൈത്രയാത്ര പുറപ്പെട്ടു.കർണപുത്രൻ വൃഷകേതു,ഘടോത്കച്ച പുത്രൻ മേഘവർണൻ, പ്രദ്യുംനൻ,ശ്രീകൃഷ്ണൻ എന്നിവർ അർജുന,ഭീമ, നകുല സഹദേവൻമാരോടൊപ്പം യാഗാശ്വത്തെ അനുഗമിച്ചു.പലരാജ്യങ്ങൾ കീഴടക്കിയ ശേഷം അശ്വാം മഹിഷ്മതിയിൽ എത്തി.അവിടെ വച്ച് രാജാ പ്രവീരൻ യാഗശ്വത്തെ ബന്ധിക്കുകയും അർജ്ജുനന് മായി യുദ്ധം ചെയ്ത് പരാജയപ്പെട്ടു.കാര്യം അറിഞ്ഞ പ്രവീര പിതാവായ നിലധ്വജൻ,അമ്മ ജ്വലമുഖി എന്നിവർ കൃദ്ധരായി. ജ്വലാമുഖി തന്റെ മകൾ സ്വാഹയുടെ പതിയായ അഗ്നിയോട് അർജ്ജുനനെ വെല്ലുവിളിക്കാൻ നിർദ്ദേശിച്ചു.അഗ്നി പരാജയപ്പെട്ടു.ജ്വലമുഖിയുടെ സഹോദരനായ ഉന്മുക്തൻ ആകട്ടെ യുദ്ധത്തിന് തയാറായതുമില്ല. മാനഹാനി സംഭവിച്ച ജ്വലാമുഖി ഭീഷ്മ മാതാവായ ഗംഗയെ സമീപിച്ചു.ഭീഷ്മ മൃത്യുവിൽ അർജ്ജുനൻ ചതി പ്രയോഗിച്ചത് ഓർമിപ്പിച്ച് ഗംഗയെ പ്രകോപിപ്പിച്ചു.ഗംഗ അർജ്ജുനനെ 6 മാസത്തിനുള്ളിൽ സ്വപുത്രനാൽ വധിക്കപ്പെടുമെന്ന് ശപിച്ചു.

കാര്യം അറിഞ്ഞ അർജ്ജുനന്റെ രണ്ടാം ഭാര്യ ഉലൂപി ഗംഗയെ തന്റെ പിതാവിനോടൊപ്പം സമീപിക്കുകയും ശാപമോക്ഷം നൽകാൻ അപേക്ഷിക്കുകയും ചെയ്തു. ശാപം പിൻവലിക്കുക അസാധ്യമെന്നു പറയുകയും അർജുന മൃത്യുവിന് ശേഷം ഉലൂപി തപശക്തിയിലൂടെ നേടിയ മൃത സഞ്ജീവിക മണി ഉപയോഗിച്ച് പുനർ ജനിപ്പികാമെന്ന് മോക്ഷം നൽകി.

പ്രമീളാദേവി യുമായുള്ള വിവാഹത്തിന് ശേഷം അർജ്ജുനൻ മണിപ്പൂരിൽ എത്തി.അവിടെ വച്ച് ഉലൂപി താൻ വളർത്തുകയും വിദ്യ പ്രദാനം ചെയ്യുകയും ചെയ്ത അർജുന ചിത്രംഗദാ പുത്രനായ ബഭ്രുവാഹനനോട് അർജ്ജുനന് നേരെ ആയുധമെടുത്ത് യുദ്ധം ചെയ്യാൻ കല്പിച്ചു. മാതാവിനേക്കാൾ താൻ സ്നേഹിച്ച ജ്യേഷ്ടമാതാവിന്റെ ആഗ്രഹ പ്രകാരം അർജുന നോട് യുദ്ധം ചെയ്യാൻ വന്നു.ആദ്യം വന്നത് ഭീമനും നകുല സഹദേവന്മാരും മേഘവർണനും ആയിരുന്നു.പണ്ടവപത്‌നിമാരിൽ ഏറ്റവും ശക്തി ശാലിയായ ഉലൂപി വളർത്തിയവനല്ലെ,ഏവരും പരാജയപ്പെട്ടു.അവസാനം കർണ പുത്രൻ വൃഷകെതൂ വരികയും ബഭ്രുവാഹനനുമായി ധീരമായി പോരാടി മരണമടഞ്ഞു.തന്റെ പ്രിയ ജ്യേഷ്ഠനായ കർണന്റെ മകൻ എന്നതിലുപരി അർജ്ജുനൻ അഭിമന്യുവിനെ യും ഇറാവനെയും കാൾ താൻ സ്നേഹിച്ച തന്റെ ദത്തുപുത്രൻ വധിക്കപ്പെട്ടത് കണ്ട് അർജ്ജുനൻ രുദ്രനായി തന്റെ മകനെ അക്രമിക്കാണായി വന്നു. ഘോരയുദ്ധം നടക്കുകയും ബഭ്രുവാഹനൻ അർജ്ജുനന്റെ ശിരച്ഛേദം നടത്തുകയും ചെയ്തു.അങ്ങനെ ഗംഗാ ശാപം ഫലിച്ചു.


അർജ്ജുനന്റെ മരണ ശേഷം അതീവ ദുഃഖിതനായ ബഭ്രുവാഹനൻ ആത്മാഹുതി ചെയ്യാൻ പുറപ്പെട്ടു. ഈ സമയം കൃഷ്ണനും ഉലൂപിയും ആഗതരാവുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉലൂപി തന്റെ മന്ത്രി പുണ്ടരീക്നോട് നാഗമണി കൊണ്ടുവരാൻ കല്പിച്ചു.അർജുന നോടു ഏറെ ശത്രുതയുള്ൾ ചണ്ടക ധൃതരാഷ്ട്ര നാഗത്തിന്റെ പുത്രനായ ദുർബുദ്ദി നാഗമാണി അപഹരിക്കുകയും തടയാനായി വന്ന ഭാര്യ ധാമിനിയെ കൊല്ലുകയും ചെയ്തു.കാര്യമറിഞ്ഞ ബഭ്രുവാഹനന് ദുർബുദ്ദിയെ പരാജയപ്പെടുത്തി നാഗമനി കൈക്കലാക്കി.എന്നാല് ദുർഭുധി അർജ്ജുനന്റെ ശിരാസുമായി പലായനം ചെയ്തു.ശ്രീകൃഷ്ണൻ അവനെ കൊന്നു ശിരസ്സുമായി തിരിച്ചെത്തി മൃത സഞ്ജീവികയാൽ അർജുന വൃഷകേതൂ മാരെ പുനർജീവിപ്പിച്ച്.കുടുംബം ഒന്നടങ്കം സംഗമിച്ചതോടെ അർജ്ജുനൻ ഭാര്യമാരോടും മകനോടുമൊപ്പം ഹസ്തിനപുറിയിലേക്ക്‌ മടങ്ങി.

ഉലൂപിയുടെ കഥ - നമുക്ക് നൽകുന്ന പാഠങ്ങൾ തിരുത്തുക

ജീവിതത്തിന്റെ വൈപിരിത്യങ്ങൾക്ക്‌ മുന്നിൽ പരാജയ പ്പേടുന്ന സ്ത്രീകൾക്ക് മാതൃകയാണ് ഉലുപി.

• വൈധവ്യം അനുഭവി ചിട്ടും തളർന്നു പോകാതെ പോരാടിയ ഉലൂപി ധീറയും അതുപോലെ ശക്തയും ആണ്.

• ദുഃഖങ്ങളെ എല്ലാം അതിജീവിച്ച് വിധിക്ക് മുന്നിൽ കീഴടങ്ങി എല്ലാം സഹിക്കുന്ന നമ്മുടെ തലമുറയിൽ ഉലൂപി ഒരു മാതൃക ആണ്.വിധിക്ക് മുന്നിൽ കീഴടങ്ങാതെ അതിനെ ഒരു ഊർജമായി എടുത്ത് മഹാദേവനെ തപസ്സ് ചെയ്ത് മറ്റാരേക്കാളും അധികം ശക്തിയും സാമർത്ഥ്യം ഉള്ളവളും ആയി ഉലൂപി മാറി.


• വിധവകൾ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കണം എന്ന് പറയുന്ന ഈ കാലത്ത് തളരാത്ത പോരാട്ട വീര്യവും ആയി മറ്റുള്ളവർ തന്നെ ആശ്രയിച്ച് ജീവിക്കുന്ന ഒരു അവസ്ഥയിലേക്ക് ഉലൂപി കാര്യങ്ങള് എത്തിച്ചെങ്കി ല്‌ ഉലൂപി ഒരു നായിക തന്നെ ആണ്.

• വിധവ ആയിട്ടും ജീവിതം തളർന്നു എന്ന് കരുതാതെ പുതിയ ജീവിതത്തെ എത്തിപ്പിടിക്കുകയും ചെയ്തു ഉലൂപി. ശെരിക്കും പറഞ്ഞാൽ ഇന്നത്തെ വിധവാ പുനർവിവാഹം ആയിരുന്നു അന്ന് നടന്നത്.അത് ചെയ്യാനുള്ള ധൈര്യവും ഉലൂപി കാണിച്ചു.


• അർജ്ജുനൻ പോയിട്ടും തന്റെ മകനെയും ബഭ്രുവാഹനനെയും ധീരമായി വളർത്തി വീരായോധക്കൾ ആക്കി മാറ്റിയ ഉലൂപി മാതൃത്വം എന്ന നന്മയും അതോടൊപ്പം സ്ത്രീ സ്വയം പര്യാപ്ത ആകേണ്ട ആവശ്യകതയും വിളിച്ചോതുന്നു.

• തന്നെ തനിച്ചാക്കി പോയിട്ടും അർജ്ജുനന്റെ കർത്തവ്യങ്ങൾ ഒരു പോറലായി നിൽക്കാതിരിക്കാനും ശല്യപ്പെടുത്താതെ ഇരിക്കാനും സ്വയം മാറിനിന്ന ഉലൂപി നിസ്വാർത്ഥ സ്നേഹവും വിളിച്ചോതുന്നു.


• എന്നിട്ടും അർജ്ജുനന് ഒരാപത്ത്‌ വന്നപ്പോൾ അവള് ഓടി വന്നു.സ്വന്തം കാർത്തവ്യതെ കുറിച്ച് ഉത്തമ ബോധമുള്ളവൾ ആയിരുന്നു ഉലൂപി.


• ഏത് പ്രതിസന്ധിയിലും തളരാത്ത ധൈര്യം,സ്നേഹം, കർത്തവ്യബോധം,നിസ്വാർത്ഥ,സ്വാതന്ത്ര്യം,സ്ത്രീ ശക്തി എന്നിവ എല്ലാ ഗുണഗണങ്ങളും അടങ്ങിയ ഉലൂപി അല്ലെ വാസ്തവത്തിൽ മഹാഭാരതത്തിലെ നായിക എന്ന് നമുക്ക് തോന്നിപ്പോകും.ആധുനിക സ്ത്രീ ജനങ്ങൾക്ക് ഒരു ഉത്തമ ഉദാഹരണം ആക്കാൻ പറ്റുന്ന കഥാപാത്രം ആണ് ഉലൂപി.

മറ്റുപേരുകൾ തിരുത്തുക

ഭുജഗാത്മജ,ഭുജഗേന്ദ്രകന്യക,കൗരവ്യ,പന്നഗേശ്വരകന്യക എന്നിങ്ങനെ നിരവധി പേരുകൾ ഉലൂപിക്കുണ്ട്

അവലംബം തിരുത്തുക

  1. http://www.experiencefestival.com/a/Ulupi/id/203405
"https://ml.wikipedia.org/w/index.php?title=ഉലൂപി&oldid=3690758" എന്ന താളിൽനിന്ന് ശേഖരിച്ചത്