"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 17:
കാനോനിക സുവിശേഷങ്ങളുടെ വായനക്കാർക്ക് പരിചിതമായ പല വചനങ്ങളും ബിംബങ്ങളും ഉപമകളും തോമായുടെ സുവിശേഷത്തിലും കാണാം. വിതക്കാരന്റെ ഉപമ, കടുകുമണിയുടെ ഉപമ, മലയിൽ പണിയപ്പെട്ട നഗരത്തിന്റെ ഉപമ, കല്യാണവിരുന്നിന്റെ ഉപമ, അവിശ്വസ്തരായ കുടിയാന്മാരുടെ ഉപമ എന്നിവ ഈ കൃതിയിലും വ്യത്യസ്തരൂപത്തിലാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആകെയുള്ള 114 വചനങ്ങളിൽ പലതും ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും വ്യതിരിക്തമാണ്.<ref>Cambridge Companion to the Bible (പുറങ്ങൾ 560-61)</ref>
{| class="wikitable"
* യേശുവാ പറഞ്ഞു: നിങ്ങളെ നയിക്കുന്നവർ ദൈവരാജ്യം ആകാശത്തിലാണെന്നു പറഞ്ഞാൽ, പറവകൾ അവിടെ നിങ്ങൾക്കു മുൻപേയെത്തും; അത് കടലിലാണെന്ന് നിങ്ങളോടു പറഞ്ഞാൽ, മത്സ്യങ്ങൾ അവിടെ നിങ്ങൾക്കു മുൻപിലാകും. ദൈവരാജ്യമോ, നിങ്ങൾക്കുള്ളിലും നിങ്ങൾക്കു പുറത്തുമാണ്. തന്നത്താൻ അറിയുമ്പോൾ, നിങ്ങൾ അറിയപ്പെടും; ജീവിക്കുന്ന പിതാവിന്റെ മക്കളായി നിങ്ങൾ സ്വയം തിരിച്ചറിയും. എന്നാൽ സ്വയം അറിയുന്നില്ലെങ്കിൽ നിങ്ങൾ ദാരിദ്ര്യത്തിലാണ്; ദാരിദ്ര്യമാണ് നിങ്ങൾ.(വചനം 3)▼
|-
! ക്രമസംഖ്യ !! വചനം
* മനുഷ്യനു ഭക്ഷണമായിത്തീരുന്ന സിംഹത്തിനു ഭാഗ്യം; എന്തെന്നാൽ ആ സിംഹം മനുഷ്യനായി മാറുന്നു. സിംഹത്തിനു ഭക്ഷണമായിത്തീരുന്ന മനുഷ്യനു കഷ്ടം; എന്തെന്നാൽ ആ മനുഷ്യൻ സിംഹമായി തീരുന്നു. (വചനം 7)▼
|-
▲
* ഞാൻ ലോകത്തിനു തീ വച്ചിരിക്കുന്നു; നോക്കൂ, അതു കത്തിപ്പടരുവോളം കാവലിരിക്കുകയാണു ഞാൻ. (വചനം 10)▼
|-
▲
* യേശു ശിഷ്യന്മാരോടു പറഞ്ഞു: "എന്നെ താരതമ്യം ചെയ്ത്, ഞാൻ ആരെപ്പോലെയെന്നു പറയുക." ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "നീ നീതിയുടെ മാലാഖയ്ക്കു സമനാണ്." മത്തായി പറഞ്ഞു: "ബുദ്ധിമാനായ ഒരു ദാർശനികനെപ്പോലെയാണ് നീ." തോമാ അവനോടു പറഞ്ഞു: "ഗുരോ, നീ ആരെപ്പോലെയെന്നു പറയാൻ എന്റെ അധരങ്ങൾക്കു കഴിവില്ല." യേശു പറഞ്ഞു: "ഞാൻ നിന്റെ ഗുരുവല്ല, നീ കുടിച്ചിരിക്കുന്നു, നിന്നിൽ നിന്നു കുതിച്ചുപൊങ്ങാൻ ഞാൻ ഇടയാക്കിയ നീരൊഴുക്കിൽ നിന്നു കുടിച്ച് നീ ഉന്മത്തനായിരിക്കുന്നു." അനന്തരം അവൻ അവനെ ഒറ്റയ്ക്കു മാറ്റി നിർത്തി മൂന്നു വാക്കുകൾ പറഞ്ഞു. തോമാ തിരികെ വന്നപ്പോൾ മറ്റു ശിഷ്യന്മാർ അവനോടു ചോദിച്ചു: "യേശു നിന്നോട് എന്തു പറഞ്ഞു?" തോമാ അവരോടു പറഞ്ഞു: അവൻ എന്നോടു പറഞ്ഞ വാക്കുകളിൽ ഒന്നെങ്കിലും ഞാൻ പറഞ്ഞാൽ നിങ്ങൾ കല്ലുകളെടുത്ത് എന്നെ എറിയാൻ തുടങ്ങും; കല്ലുകളിൽ നിന്ന് അഗ്നി വമിച്ച് നിങ്ങളെ ദഹിപ്പിച്ചുകളയുകയും ചെയ്യും. (വചനം 13)▼
|-
▲
* സ്ത്രീയിൽ നിന്നല്ലാതെ ജനിച്ചവനെ കാണുമ്പോൾ, കുമ്പിട്ടാരാധിക്കുക; അവനാണു നിങ്ങളുടെ പിതാവ്. (വചനം 15)▼
|-
▲
* നിന്റെ സഹോദരനെ സ്വന്തം ആത്മാവിനെപ്പോലെ സ്നേഹിക്കുക; കണ്ണിലെ കൃഷ്ണമണി പോലെ അവനെ കത്തു സൂക്ഷിക്കുക. (വചനം 25)▼
|-
▲
* വഴിയാത്രകാരായിരിക്കുക. (വചനം 42)▼
|-
▲
*പിതാവിനെതിരെ ദൈവദൂഷണം പറയുന്നവനു പൊറുതി കിട്ടും; പുത്രനെതിരെ ദൈവദൂഷണം പറയുന്നവനും പൊറുതിയുണ്ടാകും; പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന് ഇഹലോകത്തിലും പരലോകത്തിലും പൊറുതിയില്ല. (വചനം 44)▼
▲
▲* എന്റെയടുക്കൽ വരുക; എന്റെ നുകം ലഘുവും എന്റെ യജമാനത്തം ശാന്തവും ആകയാൽ നിങ്ങൾ വിശ്രമം കണ്ടെത്തും. (വചനം 90)
▲* വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കാതിരിക്കുക; അല്ലെങ്കിൽ അവ അതിന് ചാണകക്കുന്നിൽ ഏറിയും. മുത്തുകൾ പന്നിയുടെ മുൻപിൽ വയ്ക്കാതിരിക്കുക. (വചനം 93)
▲*നിനക്കു പണമുണ്ടെങ്കിൽ പലിശക്കു കൊടുക്കാതിരിക്കുക; നിനക്കു തിരിച്ചു തരാൻ വഴിയില്ലാത്തവനാരോ, അവനു കൊടുക്കുക.(വചനം 95)
▲* ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.(വചനം 99)
▲*ഒരു സ്വർണ്ണനാണയം അവനെ കാണിച്ച് അവർ പറഞ്ഞു: "സീസറിന്റെ ആളുകൾ നമ്മിൽ നിന്ന് കപ്പം ആവശ്യപ്പെടുന്നു." അവൻ അവരോടു പറഞ്ഞു: "സീസറിന്റേതു സീസറിനു ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക; എന്റേത് എനിക്കും നൽകുക. (വചനം 100)
|}
▲*ഫരിസേയർക്കു നാശം, എന്തെന്നാൽ അവർ കന്നുകാലിത്തൊഴുത്തിൽ കിടക്കുന്ന നായേപ്പോലെയാണ്; അതു സ്വയം തിന്നുകയില്ല, തിന്നാൻ കാലികളെ അനുവദിക്കുകയുമില്ല. (വചനം 102)
▲* അച്ഛനമ്മമാരെ അറിയുന്നവൻ വേശ്യാപുത്രൻ എന്നു വിളിക്കപ്പെടും. (വചനം 105)
▲* അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം. (വചനം 112)
▲* ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ അവർ അവർ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും. (വചനം 114)
==കുറിപ്പുകൾ==
|