"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബൈബിൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.)No edit summary
വരി 1:
യേശുവിന്റെ[[യേശു|യേശുക്രിസ്തുവിന്റെ]] ജനനം,ജീവിതം,പ്രബോധനങ്ങൾ,മരണം,ഉത്ഥാനം എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന ളാണ്ഗ്രന്ഥങ്ങളാണ് സുവിശേഷങ്ങൾ (ഇംഗ്ലീഷ്: Gospel,Goodnews,Evangelion or Evangelium) (ഗ്രീക്ക്: εὐαγγέλιον,യുവാൻഗേലിയോൻ). മാനവരാശിക്ക് ദൈവം നൽകുന്ന രക്ഷയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു എന്ന വിശ്വാസമാണ് ഈ ഗ്രന്ഥങ്ങൾ ''സുവിശേഷങ്ങൾ'' എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്.<ref name="GospelParallels"> ആമുഖം, സുവിശേഷ സമാന്തരങ്ങൾ, മേരിമാതാ പബ്ലിക്കേഷൻസ്, തൃശൂർ, ഡിസംബർ 2007</ref> മത്തായി, മർക്കോസ്, ലൂക്കോസ്(ലൂക്കാ), യോഹന്നാൻ എന്നീ ഗ്രന്ഥകാരന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന സുവിശേഷങ്ങൾ മാത്രമേ ക്രൈസ്തവ സഭകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. [[പുതിയനിയമം|പുതിയനിയമത്തിലെ]] ആദ്യ നാലു പുസ്തകങ്ങളായി ചേർത്തിരിക്കുന്ന ഈ സുവിശേഷങ്ങളെ 'കാനോനിക സുവിശേഷങ്ങൾ' എന്ന് അറിയപ്പെടുന്നു.എ.ഡി 40നും 95നും ഇടയിലുള്ള കാലത്താണ് ഈ സുവിശേഷങ്ങൾ എഴുതപ്പെട്ടത് എന്നു വിശ്വസിക്കപ്പെടുന്നു. ഒരേ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ ഈ ഗ്രന്ഥങ്ങൾ തമ്മിൽ പരസ്പര ബന്ധവും സാമ്യങ്ങളുമുണ്ടെങ്കിലും അനേകം വ്യത്യാസങ്ങളും പ്രകടമാണ്. സാമ്യങ്ങൾ ഏറെയുള്ള ആദ്യത്തെ മൂന്ന് സുവിശേഷങ്ങളായ [[മത്തായി എഴുതിയ സുവിശേഷം]],[[മർക്കോസ്‌ എഴുതിയ സുവിശേഷം]],[[ലൂക്കാ എഴുതിയ സുവിശേഷം]] എന്നിവയെ [[സമവീക്ഷണ സുവിശേഷങ്ങൾ]] എന്നറിയപ്പെടുന്നു. നാലാമത്തെ സുവിശേഷമായ [[യോഹന്നാൻ എഴുതിയ സുവിശേഷം]] ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു.
==സുവിശേഷരചനയുടെ സാഹചര്യം==
ക്രൈസ്തവസഭയുടെ ആദിമഘട്ടത്തിൽ , ഏകദേശം മുപ്പതാണ്ടുകളോളം സുവിശേഷങ്ങളുടെ രചന നടത്തുവാൻ ആരും പരിശ്രമിച്ചിരുന്നില്ല. യേശുവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെപ്പറ്റിയും എഴുതിപ്രചരിപ്പിക്കുന്നതിനേക്കാൾ പ്രഘോഷണങ്ങളിലൂടെ കഴിയുന്നിടത്തോളം ജനങ്ങളെ അറിയിക്കുവാനാണ് [[അപ്പോസ്തലന്മാർ|അപ്പോസ്തോലന്മാരടക്കമുള്ള]] ക്രിസ്തുശിഷ്യർ ഉത്സാഹിച്ചിരുന്നതെന്നാണ് ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയനിയമത്തിൽ ആദ്യമായി എഴുതപ്പെട്ട കൃതികളായ പൗലോസിന്റെ ലേഖനങ്ങളുടെ തന്നെ രചനക്ക് കാരണമായത് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന സഭകളിൽ ഉയർന്ന് വന്ന ഭിന്നതകൾ, വ്യാജോപദേശങ്ങൾ,ദുരാചാരങ്ങൾ തുടങ്ങിയവ ഉയർത്തിയ വൈഷമ്യതകളായിരുന്നു. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഉടനെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയും സുവിശേഷം അടുത്ത തലമുറകൾക്കായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആദിമസഭാപിതാക്കന്മാരെ അധികം ഉത്കണ്ഠാകുലരാക്കിയില്ല എന്നും അനുമാനിക്കുന്നുണ്ട്. കാരണം എന്തായാലും 'അപ്പോസ്തോലന്മാരുടെ ഉപദേശം കേട്ട്' സുവിശേഷം ഗ്രഹിക്കുന്ന പതിവായിരുന്നു ആദ്യകാലത്ത് സഭയിൽ നിലവിലിരുന്നതെന്ന് [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപുസ്തകത്തിൽ]] നിന്നും പുതിയനിയമ ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കും.<br/><br/>
എന്നാൽ ക്രിസ്തുവിന്റെ സഹചാരികളും പ്രവർത്തനങ്ങൾക്ക് ദൃക്‌സാക്ഷികളുമായിരുന്ന [[അപ്പോസ്തലന്മാർ|അപ്പോസ്തോലന്മാരുടെ]] കാലം കടന്നു പോവാറായപ്പോഴേക്കും സുവിശേഷം രേഖപ്പെടുത്തി വെയ്ക്കണമെന്ന ആഗ്രഹം സഭാപിതാക്കന്മാരുടെ ഇടയിൽ സംജാതമായി. സഭ കൂടുതൽ പ്രദേശങ്ങളിലേക്ക് വളർന്നപ്പോൾ എല്ലായിടത്തും എത്തിച്ചേർന്ന് സുവിശേഷം പ്രസംഗിക്കുവാൻ അപ്പോസ്തോലന്മാർക്കും പ്രയാസം നേരിട്ടു. മാത്രമല്ല, ക്രിസ്തുവിന്റെ പുനരാഗമനം പ്രതീക്ഷിച്ചതു പോലെ ആസന്നമായിരിക്കില്ല എന്നുള്ള ചിന്തയും ഉയർന്നു വന്നു. ഇതൊക്കെയാണ് സുവിശേഷങ്ങൾ രചിക്കപ്പെടുവാനുള്ള കാരണങ്ങൾ.<ref name="dvbdnm"> പ്രകാശത്തിലേക്ക്, ഫാ.റ്റി.ജെ.ജോഷ്വാ, ദിവ്യബോധനം പബ്ലിക്കേഷൻസ്, കോട്ടയം, മേയ് 2005</ref> അപ്പോസ്തോലന്മാരുടെ ഓർമ്മക്കുറിപ്പുകളോ സമൂഹത്തിന്റെ വിശ്വാസസംഹിതകളോ ആയിട്ടാണ് സുവിശേഷങ്ങൾ രചിക്കപ്പെട്ടത്. സുവിശേഷകനായ ലൂക്കോസ് തന്നെ തന്റെ സുവിശേഷത്തിന്റെ ആമുഖഭാഗത്ത് 'ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതു പോലെ നമ്മുടെ ഇടയിൽ പ്രമാണിച്ചു വരുന്ന കാര്യങ്ങളെ ക്രമമായി എഴുതുവാനുള്ള' ശ്രമമാണ് തന്റെ സുവിശേഷരചന എന്നുതന്റേതെന്നു സൂചിപ്പിച്ചിരിക്കുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്