"സുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) |
Johnchacks (സംവാദം | സംഭാവനകൾ) |
||
വരി 1:
യേശുവിന്റെ ജനനം,ജീവിതം,പ്രബോധനങ്ങൾ,മരണം,ഉത്ഥാനം എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന ളാണ് സുവിശേഷങ്ങൾ (ഇംഗ്ലീഷ്: Gospel,Goodnews,Evangelion or Evangelium) (ഗ്രീക്ക്: εὐαγγέλιον,യുവാൻഗേലിയോൻ). മാനവരാശിക്ക് ദൈവം നൽകുന്ന രക്ഷയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു എന്ന വിശ്വാസമാണ് ഈ ഗ്രന്ഥങ്ങൾ സുവിശേഷങ്ങൾ എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്.<ref name="GospelParallels"> ആമുഖം, സുവിശേഷ സമാന്തരങ്ങൾ, മേരിമാതാ പബ്ലിക്കേഷൻസ്,തൃശൂർ,ഡിസംബർ 2007</ref> മത്തായി,മർക്കോസ്,ലൂക്കോസ്(ലൂക്ക),യോഹന്നാൻ എന്നീ ഗ്രന്ഥകാരന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന സുവിശേഷങ്ങൾ മാത്രമേ ക്രൈസ്തവ സഭകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. [[പുതിയനിയമം|പുതിയനിയമത്തിലെ]] ആദ്യ നാലു പുസ്തകങ്ങൾ ഈ സുവിശേഷങ്ങൾ ആണ്.<br\>ഒരേ വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ ഈ ഗ്രന്ഥങ്ങൾ തമ്മിൽ പരസ്പര ബന്ധവും സാമ്യങ്ങളുമുണ്ടെങ്കിലും അനേകം വ്യത്യാസങ്ങളും പ്രകടമാണ്. സാമ്യങ്ങൾ ഏറെയുള്ള ആദ്യത്തെ മൂന്ന് സുവിശേഷങ്ങളായ [[മത്തായി എഴുതിയ സുവിശേഷം]],[[മർക്കോസ് എഴുതിയ സുവിശേഷം]],[[ലൂക്കാ എഴുതിയ സുവിശേഷം]] എന്നിവയെ [[സമവീക്ഷണ സുവിശേഷങ്ങൾ]] എന്നറിയപ്പെടുന്നു. നാലാമത്തെ സുവിശേഷമായ [[യോഹന്നാൻ എഴുതിയ സുവിശേഷം]] ഘടനയിലും അവതരണത്തിലും വേറിട്ട് നിൽക്കുന്നു.
==സുവിശേഷരചനയുടെ സാഹചര്യം==
ക്രൈസ്തവസഭയുടെ ആദിമഘട്ടത്തിൽ , ഏകദേശം മുപ്പതാണ്ടുകളോളം സുവിശേഷങ്ങളുടെ രചന നടത്തുവാൻ ആരും പരിശ്രമിച്ചിരുന്നില്ല. യേശുവിനെപ്പറ്റിയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെപ്പറ്റിയും എഴുതിപ്രചരിപ്പിക്കുന്നതിനേക്കാൾ പ്രഘോഷണങ്ങളിലൂടെ കഴിയുന്നിടത്തോളം ജനങ്ങളെ അറിയിക്കുവാനാണ് അപ്പോസ്തോലന്മാരടക്കമുള്ള ക്രിസ്തു ശിഷ്യന്മാർ ഉത്സാഹിച്ചിരുന്നതെന്നാണ് ഇതിനൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയനിയമത്തിൽ ആദ്യമായി എഴുതപ്പെട്ട കൃതികളായ പൗലോസിന്റെ ലേഖനങ്ങളുടെ തന്നെ രചനക്ക് കാരണമായത് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന സഭകളിൽ ഉയർന്ന് വന്ന ഭിന്നതകൾ, വ്യാജോപദേശങ്ങൾ,ദുരാചാരങ്ങൾ തുടങ്ങിയവ ഉയർത്തിയ വൈഷമ്യതകളായിരുന്നു. ക്രിസ്തുവിന്റെ
എന്നാൽ ക്രിസ്തുവിന്റെ സഹചാരികളും പ്രവർത്തനങ്ങൾക്ക് ദൃക്‌സാക്ഷികളുമായിരുന്ന അപ്പോസ്തോലന്മാരുടെ കാലം കടന്നു പോവാറായപ്പോഴേക്കും സുവിശേഷം രേഖപ്പെടുത്തി വെയ്ക്കണമെന്ന ആഗ്രഹം സഭാപിതാക്കന്മാരുടെ ഇടയിൽ സംജാതമായി. സഭ കൂടുതൽ പ്രദേശങ്ങളിലേക്ക് വളർന്നപ്പോൾ എല്ലായിടത്തും എത്തിച്ചേർന്ന് സുവിശേഷം പ്രസംഗിക്കുവാൻ അപ്പോസ്തോലന്മാർക്കും പ്രയാസം നേരിട്ടു. മാത്രമല്ല, ക്രിസ്തുവിന്റെ പുനരാഗമനം പ്രതീക്ഷിച്ചതു പോലെ ആസന്നമായിരിക്കില്ല എന്നുള്ള ചിന്തയും ഉയർന്നു വന്നു. ഇതൊക്കെയാണ് സുവിശേഷങ്ങൾ രചിക്കപ്പെടുവാനുള്ള കാരണങ്ങൾ. അപ്പോസ്തോലന്മാരുടെ ഓർമ്മക്കുറിപ്പുകളോ സമൂഹത്തിന്റെ വിശ്വാസസംഹിതകളോ ആയിട്ടാണ് സുവിശേഷങ്ങൾ രചിക്കപ്പെട്ടത്. സുവിശേഷകനായ ലൂക്കോസ് തന്നെ തന്റെ സുവിശേഷത്തിന്റെ ആമുഖഭാഗത്ത് 'ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതു പോലെ നമ്മുടെ ഇടയിൽ പ്രമാണിച്ചു വരുന്ന കാര്യങ്ങളെ ക്രമമായി എഴുതുവാനുള്ള' ശ്രമമാണ് തന്റെ സുവിശേഷരചന എന്നു സൂചിപ്പിച്ചിരിക്കുന്നു.
==അവലംബം==
|