"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
പ്രകൃത്യാ തന്നെ ദൈവമായിരുന്നിട്ടും, ദൈവത്തോടു തനിക്കുള്ള തുല്യതയെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട കാര്യമായി പരിഗണിക്കാതെ സ്വയം ശൂന്യനാക്കി അവൻ ദാസന്റെ പ്രകൃതി സ്വീകരിച്ച് മനുഷ്യരൂപത്തിൽ കാണപ്പെട്ടു. മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട അവൻ സ്വയം വിനീതനാക്കി മരണത്തിന്, അതേ കുരിശുമരണത്തിനു തന്നെ, വിധേയനായി. അതുകൊണ്ട് ദൈവം അവനെ അത്യധികം ഉയർത്തി, മറ്റേതൊരു നാമത്തേക്കാളും ഉന്നതമായ നാമം അവന്നു നൽകി. അതിനാൽ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാവരും മുട്ടുമടക്കും; യേശുക്രിസ്തുവാണ് കർത്താവ് എന്നു പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയും.</blockquote>
 
യൂറോപ്പിലെ ആദ്യത്തെ ക്രിസ്തീയ സഭകളിലൊന്നായ ഫിലിപ്പിയിലെ സഭയ്ക്കായി എഴുതപ്പെട്ടതാണ് ഈ ലേഖനം. സഭാംഗങ്ങൾക്ക് പൗലോസിനോടും അദ്ദേഹത്തിന് അവരോടും പ്രത്യേകമായ മമത ഉണ്ടായിരുന്നു. ഫിലിപ്പിയരുടെ മഹാമനസ്കതയെ പൗലോസ് ലേഖനത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു(4:15-16). താൻ സുവിശേഷം പ്രഘോഷിച്ച സഭകളിൽ ഈയൊരു സഭയുടെ ഔദാര്യം മാത്രമേ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] സ്വീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നുള്ളു.<ref>[[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോല നടപടികൾ]] 20:33-35; [[കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം|2 കോറിന്ത്യർ]] 11:7-12; 2 തെസ്സലോനിയർ 3:8</ref> മാസിദോനിയ പ്രദേശത്തെ സഭകളുടെ പ്രത്യേകതയായിരുന്നു ഇതെന്നു [[കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം]] 8-9 അദ്ധ്യായങ്ങളെ ആധാരമാക്കി എച്ച്. സി. ജി. മൗൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസിഡോണിയയിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ആദ്യം പരിവർത്തിതരായവരിൽ എല്ലാ വിഭാഗക്കാരും ഉൾപ്പെട്ടിരുന്നെങ്കിലും (അപ്പസ്തോല നടപടികൾ16), പൊതുവായി പറഞ്ഞാൽ അവിടത്തെ ക്രിസ്ത്യാനികൾ ദരിദ്രരായിരുന്നുവെന്നും(2 കോറിന്ത്യർ 8:2). അവരുടെ ദാരിദ്ര്യം പൗലോസിനും അദ്ദേഹത്തിന്റ് പ്രേഷിതദൗത്യത്തിനും അവർ കൈതുറന്നു നൽകിയ സഹായത്തെ കൂടുതൽ അകർഷമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.<ref>Moule, H. C. G. (1981). The Epistle to the Philippians. Baker Book House</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഫിലിപ്പിയർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്