"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 16:
കോറിന്തോസ് സഭയിലെ ഛിദ്രങ്ങളായിരിക്കണം ലേഖകനെ മുഖ്യമായും അലട്ടിയിരുന്നത്. ലേഖനത്തിന്റെ ആരംഭത്തിൽ തന്നെ അദ്ദേഹം സഭയിലെ വിഭാഗീയതയെ പരാമശിക്കുന്നു. പഴയ പേഗൻ വിശ്വാസത്തിന്റെ വേരുകൾ സഭാസമൂഹത്തെ വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു. ശരിയെന്നു താൻ കരുതിയ വിശ്വാസത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാൻ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] ആഗ്രഹിച്ചു. സമർത്ഥനായ മുഖ്യശില്പിയെപ്പോലെ സഭയുടെ അസ്ഥിവാരമിടുകയാണ് താൻ ചെയ്തതെന്നു അദ്ദേഹം കരുതി. ആ അസ്ഥിവാരത്തിന്മേൽ പണിതുയർത്തുന്നവർ തങ്ങൾ എങ്ങനെയാണ് പണിയുന്നതെന്നു ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. (3:10).
പിന്നീട് സഭാംഗങ്ങൾക്കിടയിലെ അസന്മാർഗ്ഗികതയെക്കുറിച്ചു പറയുന്ന ലേഖകൻ ഒരാൾ പിതാവിന്റെ ഭാര്യയുമായി വേഴ്ചയിലേർപ്പെടുന്ന വലിയ തിന്മയുടെ കാര്യം എടുത്തു പറയുന്നു. ലൈംഗികസദാചാരത്തെക്കുറിച്ചുള്ള ചർച്ചക്കിടെ അദ്ദേഹം വിവാഹത്തെക്കുറിച്ചു പറയുന്നു. തന്റേതു പോലെയുള്ള അവിവാഹിതാവസ്ഥയാണു ഭേദം എന്നു കരുതിയ ലേഖകൻ "കാമാഗ്നിയിൽ എരിയുന്നതിനേക്കാൾ [[വിവാഹം]] കഴിക്കുന്നതാണ് ഭേദം"{{സൂചിക|൨}}എന്ന പ്രസിദ്ധമായ അഭിപ്രായവും ഇവിടെ പ്രകടിപ്പിക്കുന്നു. "കർത്താവിന്റെ സഹോദരന്മാരേയും കേപ്പായേയും പോലെ, വിശ്വാസിയായ ഒരു
വിവാഹിതർ ഭാര്യമാരുടെ പ്രീതിയെക്കുറിച്ചു വ്യഗ്രതപ്പെടുമ്പോൾ അവിവാഹിതർ ദൈവപ്രീതിയെക്കുറിച്ച് ചിന്തിക്കുന്നു എന്ന നിരീക്ഷണവും(7:32-33) [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] നടത്തുന്നുണ്ട്. സഭാസമ്മേളനങ്ങളിൽ [[സ്ത്രീ|സ്ത്രീകളുടെ]] പെരുമാറ്റത്തെക്കുറിച്ചുള്ള വിവാദപരമായ പല നിരീക്ഷണങ്ങളും ഈ ലേഖനത്തിൽ കാണാം. സമ്മേളനങ്ങളിൽ സ്ത്രീകൾ ശിരസു മൂടിയിരിക്കണമെന്നും(11:2-16) മൗനം പാലിക്കണമെന്നും 14:34-35) ലേഖകൻ നിഷ്കർഷിക്കുന്നു. തുടർന്ന്, വിഗ്രഹാരാധനയെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. [[യേശു]] മരിക്കുകയും സംസ്കരിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്ന് ഓർമ്മിപ്പിച്ച ശേഷം (15:3) “മരിച്ചവരിൽ നിന്ന് ഉയിർത്തവനായ [[യേശു|യേശുവിനെക്കുറിച്ചു]] പ്രഘോഷിക്കുന്നവർക്ക് പുനരുത്ഥാനം ഇല്ല എന്നു വാദിക്കാൻ എങ്ങനെ കഴിയും" എന്നു അദ്ദേഹം ചോദിക്കുന്നു.(15:12). തുടർന്ന് ലേഖകൻ തന്റെ [[ബൈബിൾ|വേദപുസ്തകവീക്ഷണം]] അനുസരിച്ച് പുനരുത്ഥാനത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നു.
|