"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 16:
കോറിന്തിയ സഭയിലെ ഛിദ്രങ്ങളായിരിക്കണം ലേഖകനെ മുഖ്യമായും അലട്ടിയിരുന്നത്. ലേഖനത്തിന്റെ ആരംഭത്തിൽ തന്നെ അദ്ദേഹം സഭയിലെ വിഭാഗീയതയെ പരാമശിക്കുന്നു. പഴയ പേഗൻ വിശ്വാസത്തിന്റെ വേരുകൾ സഭാസമൂഹത്തെ വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു. ശരിയെന്നു താൻ കരുതിയ വിശ്വാസത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാൻ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] ആഗ്രഹിച്ചു. സമർത്ഥനായ മുഖ്യശില്പിയെപ്പോലെ സഭയുടെ അസ്ഥിവാരമിടുകയാണ് താൻ ചെയ്തതെന്നു അദ്ദേഹം കരുതി. ആ അസ്ഥിവാരത്തിന്മേൽ പണിതുയർത്തുന്നവർ തങ്ങൾ എങ്ങനെയാണ് പണിയുന്നതെന്നു ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. (3:10).
പിന്നീട് സഭാംഗങ്ങൾക്കിടയിലെ അസന്മാർഗ്ഗികതയെക്കുറിച്ചു പറയുന്ന ലേഖകൻ ഒരാൾ പിതാവിന്റെ ഭാര്യയുമായി വേഴ്ചയിലേർപ്പെടുന്ന വലിയ തിന്മയുടെ കാര്യം എടുത്തു പറയുന്നു. ലൈംഗികസദാചാരത്തെക്കുറിച്ചുള്ള ചർച്ചക്കിടെ അദ്ദേഹം വിവാഹത്തെക്കുറിച്ചു പറയുന്നു. തന്റേതു പോലെയുള്ള അവിവാഹിതാവസ്ഥയാണു ഭേദം എന്നു കരുതിയ ലേഖകൻ "കാമാഗ്നിയിൽ എരിയുന്നതിനേക്കാൾ വിവാഹം കഴിക്കുന്നതാണ് ഭേദം"{{സൂചിക|൨}}എന്ന പ്രസിദ്ധമായ അഭിപ്രായവും ഇവിടെ പ്രകടിപ്പിക്കുന്നു. "കർത്താവിന്റെ സഹോദരന്മാരേയും കേപ്പായേയും പോലെ, വിശ്വാസിയായ ഒരു ഭാര്യ കൊണ്ടു നടക്കാൻ ഞങ്ങൾക്ക്
വിവാഹിതർ ഭാര്യമാരുടെ പ്രീതിയെക്കുറിച്ചു വ്യഗ്രതപ്പെടുമ്പോൾ അവിവാഹിതർ ദൈവപ്രീതിയെക്കുറിച്ച് ചിന്തിക്കുന്നു എന്ന നിരീക്ഷണവും(7:32-33) [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] നടത്തുന്നുണ്ട്. സഭാസമ്മേളനങ്ങളിൽ [[സ്ത്രീ|സ്ത്രീകളുടെ]] പെരുമാറ്റത്തെക്കുറിച്ചുള്ള വിവാദപരമായ പല നിരീക്ഷണങ്ങളും ഈ ലേഖനത്തിൽ കാണാം. സമ്മേളനങ്ങളിൽ സ്ത്രീകൾ ശിരസു മൂടിയിരിക്കണമെന്നും(11:2-16) മൗനം പാലിക്കണമെന്നും 14:34-35) ലേഖകൻ നിഷ്കർഷിക്കുന്നു. തുടർന്ന്, വിഗ്രഹാരാധനയെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. [[യേശു]] മരിക്കുകയും സംസ്കരിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്ന് ഓർമ്മിപ്പിച്ച ശേഷം (15:3) “മരിച്ചവരിൽ നിന്ന് ഉയിർത്തവനായ [[യേശു|യേശുവിനെക്കുറിച്ചു]] പ്രഘോഷിക്കുന്നവർക്ക് പുനരുത്ഥാനം ഇല്ല എന്നു വാദിക്കാൻ എങ്ങനെ കഴിയും" എന്നു അദ്ദേഹം ചോദിക്കുന്നു.(15:12). തുടർന്ന് ലേഖകൻ തന്റെ [[ബൈബിൾ|വേദപുസ്തകവീക്ഷണം]] അനുസരിച്ച് പുനരുത്ഥാനത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നു.
|