[[പേർഷ്യ|പേർഷ്യയിലെ]] [[ദാരിയസ് ഒന്നാമൻ|ദാരിയസ് രജാവിന്റെ]] വാഴ്ചയുടെ രണ്ടാം വർഷം ആറാം മാസം 1-ആം ദിവസം മുതൽ ഒൻപതാം മാസം 24-ആം വരെയുള്ള 4 മാസക്കാലത്തിനിടെ ഹഗ്ഗായിക്കു ലഭിച്ചതായി പറയപ്പെടുന്ന നാല് അരുളപ്പാടുകളാണ് രണ്ടദ്ധ്യായങ്ങൾ മാത്രമുള്ള ഈ കൃതിയുടെ ഉള്ളടക്കം.
===ഒന്നാം അദ്ധ്യായം===
ആദ്യത്തെ അരുളപ്പാടും അതിന്റെ അതിന്റെ ഫലങ്ങളുമാണ് ഒന്നാം അദ്ധ്യായത്തിലുള്ളത്. നശിപ്പിക്കപ്പെട്ട ദേവാലയത്തെദേവാലയത്തിന്റെ പുനർനിർമ്മിക്കാൻപുനർനിർമ്മാണം ആവാത്തത്വൈകുന്നത്, ജനങ്ങളെ ബാധിച്ചിരുന്ന ദാരിദ്യവും ഇല്ലായ്മകളും മൂലമാണെന്ന വിശദീകരണം തള്ളിക്കളയുകയാണ് പ്രവാചകൻ ഇവിടെ. ദേവാലയം നിർമ്മിക്കപ്പെടാതെ കിടക്കുന്നതാണ് എല്ലാ അഭിവൃദ്ധിയില്ലായ്മയുടേയും കാരണമെന്ന് എതിർവാദമാണ് അദ്ദേഹം അവതരിപ്പിച്ചത്. കർത്താവിന്റെ ആലയം നശിച്ചു കിടക്കെ ജനങ്ങൾക്ക് മച്ചിട്ട വീടുകളിൽ താമസിക്കാൻ സമയമായില്ലെന്ന് ഹഗ്ഗായി കരുതി.<ref>ഹഗ്ഗായിയുടെ പുസ്തകം 1:4</ref> "നിങ്ങൾ മലമുകളിൽ ചെന്നു തടികൊണ്ടു വന്ന് ആലയം നിർമ്മിക്കുക. അപ്പോൾ ഞാൻ പ്രസാദിക്കും" എന്നായിരുന്നു അരുളപ്പാട്. പ്രവാചകന്റെ വചനങ്ങൾ കേട്ട് ആവേശഭരിതരായ ജനനേതാവ് സെറുബ്ബാബേലും പുരോഹിതനായ യോശുവായും ജനത്തിന്റെ ശിഷ്ടഭാവം മുഴുവനും ദേവാലയത്തിന്റെ പുനർ നിർമ്മാണം ആരംഭിക്കുന്നു.