"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 39:
==ചിന്ത==
===ഇന്ദ്രിയജ്ഞാനം===
ഇന്ദ്രിയങ്ങളെ ആശ്രയിച്ചു ലഭിക്കുന്ന അറിവിന്റെ വിമർശനത്തിലാണ് ഡെമോക്രിറ്റസിന്റെ ചിന്ത തുടങ്ങുന്നത്. പ്രായോഗികജീവിതത്തിൽ ഇന്ദ്രിയങ്ങളെ ആശ്രയിക്കാതെ നമുക്കു നിവൃത്തിയില്ല. എന്നാൽ അവ വഴി ലഭിക്കുന്ന അറിവിനെ വിശകലനം ചെയ്യുമ്പോൾ ബഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽ നിന്ന് ഇന്ദ്രിയങ്ങൾ അതിനു കല്പിച്ചുനൽകുന്ന നിറം, താപനില, രുചികൾ, ശബ്ദം എന്നിവയെ അടർത്തി മാറ്റാൻ നാം നിർബ്ബന്ധിതരാകുന്നു. ഈ ദ്വിതീയഗുണങ്ങൾ നമ്മിലോ, അറിവു നമ്മിൽ എത്തിച്ചേരുന്ന പ്രക്രിയയിലോ അല്ലാതെ നമ്മുടെ അറിവിനു വിഷയമായ വസ്തുക്കളിൽ ഉള്ളതല്ല. ചെവി ഇല്ലാത്തൊരു ലോകത്തിൽ, ഒരു പെരുങ്കാട് മുഴുവൻ വീണാലും സ്വരം കേൽക്കില്ല. എത്ര ക്ഷോഭിച്ച കടലും അലറുകയുമില്ല. മധുരം മധുരമാണെന്നും, കയ്പു കയ്പാണെന്നും, തണുപ്പു തണുപ്പാണെന്നും, നിറം നിറമാണെന്നും നാം കരുതുന്നെങ്കിലും സത്യത്തിൽ ആകെയുള്ളത് പരമാണുക്കളും ശൂന്യതയും മാത്രമാണ്. അതിനാൽ ഇന്ദ്രിയങ്ങൾ നമുക്കു തരുന്നത് അവ്യക്തജ്ഞാനമാണ്. ശരിയായ ജ്ഞാനം ലഭിക്കുന്നത് അന്വേഷണവും ചിന്തയും വഴിയാണ്. നേരുപറഞ്ഞാൽ നമുക്ക് ഒന്നും അറിവില്ല. സത്യം ആഴത്തിൽ മൂടപ്പെട്ടിരിക്കുന്നു. ശരീരത്തിൽന്മേൽ പ്രവർത്തിക്കുന്ന ബാഹ്യശക്തികൾ അതിന്മേൽ വരുത്തുന്ന മാറ്റളല്ലാതെ മറ്റൊന്നും നാം അറിയുന്നില്ല. എല്ലാ സംവേദനവും, വസ്തുക്കളിൽ നിന്നു പുറപ്പെട്ട് നമ്മിൽ എത്തുന്ന പരമാണുക്കൾ മൂലമാണ്. ഇന്ദ്രിയജ്ഞാനം മുഴുവൻ, സ്പർശത്തിന്റെ രൂപഭേദങ്ങൾ മാത്രമാണ്.<ref name = "durant"/>
===പരമാണുക്കൾ===
പ്രപഞ്ചത്തിനു രൂപം നൽകുന്ന പരമാണുക്കൾ ആകൃതിയിലും വലുപ്പത്തിനും ഭാരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു; അവയ്ക്കെല്ലാം നിപതന പ്രവണതയുണ്ട്. തത്ഫലമായുണ്ടാകുന്ന ചാക്രികചലനത്തിൽ പരസ്പരം ചേർച്ചയുള്ള പരമാണുക്കൾ കൂടിച്ചേർന്ന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടാകുന്നു. ഏതെങ്കിലും വിശേഷബുദ്ധിയോ, പരസ്പരപ്രേമമോ പരമാണുക്കളുടെ ചലനത്തെയോ സംയോജനത്തെയോ നിയന്ത്രിക്കുന്നില്ല. സ്വാഭാവികമായ നിയമങ്ങളുടെ നിർബ്ബന്ധത്തിനനുസരിച്ച് അവ പെരുമാറുന്നു. ആകസ്മികത എന്നൊന്നില്ല. നമ്മുടെ അറിവില്ലായ്മയെ മറച്ചുവയ്ക്കാൻ സഹായിക്കുന്ന ഒരു കല്പന മാത്രമാണ് ആകസ്മികത. ഒന്നും പുതുതായി ജനിക്കുകയോ നശിക്കുകയോ ചെയ്യാത്തതിനാൽ ആകെയുള്ള ദ്രവ്യത്തിന്റെ അളവിനു ഒരിക്കലും മാറ്റമുണ്ടാകുന്നില്ല. എല്ലാ മാറ്റവും പരമാണുക്കളുടെ ചേരുവകളിൽ മാത്രമാണ്. എന്നാൽ ഈ ചേരുവകൾ അനന്തമാണ്. ലോകങ്ങൾ തന്നെ അനന്തകോടികൾ ഉണ്ടാകാം. അവ ഒന്നിനു പിറകേ ഒന്നായി നിലവിൽ വരുകയും ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജീവജാലങ്ങൾ ആദ്യം രൂപമെടുത്തത് ഭൂമിയുടെ നനവിൽ നിന്നാണ്. മനുഷ്യനിലുള്ളതെല്ലാം പരമാണുക്കൾ ചേർന്നതാണ്. ആത്മാവുണ്ടായിരിക്കുന്നത് മിനുത്തുരുണ്ട അതിസൂക്ഷാണുക്കൾ ചേർന്നാണ്. മനസ്സ്, ആത്മാവ്, അവശ്യതത്ത്വം എന്നൊക്കെ പറയുന്നത് ഒന്നു തന്നെയാണ്. അവ മനുഷ്യനിലും മൃഗങ്ങളിലും മാത്രമായിരിക്കാതെ പ്രപഞ്ചത്തിൽ അകെ വ്യാപിച്ചിരിക്കുന്നു. മനുഷ്യനിലും മറ്റും ചിന്തയെ സഹായിക്കുന്ന മനസ്സിന്റെ പരമാണുക്കൽ ശരീരമാകെ വ്യാപിച്ചു കിടക്കുന്നു.<ref name = "durant"/>
===ജീവിതവീക്ഷണം===
|