"അലാവുദ്ദീൻ ഖിൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 61:
==വാറങ്കൽ-ചിത്തോർ ആക്രമണങ്ങൾ==
കാകതീയ രാജാവായിരുന്ന പ്രതാപരുദ്രദേവനായിരുന്നു വാറങ്കൽ ഭരിച്ചിരുന്നത്. ഉലുഗ്ഖാന് വാറങ്കൽ ആക്രമിക്കാൻ സാധിച്ചിരുന്നില്ല. അലാവുദ്ദീൻ ചിത്തോറിലേക്കു യാത്ര തിരിച്ചു; സൈന്യത്തിന്റെ ഒരു വിഭാഗത്തെ വാറങ്കൽ ആക്രമിക്കാനും നിയോഗിച്ചു. ബംഗാളിലൂടെയായിരിക്കണം ഈ സൈന്യം മുന്നേറിയതെന്നു വിശ്വസിക്കപ്പെടുന്നു (അന്ന് മാൾവ അലാവുദ്ദീന്റെ കീഴിലായിരുന്നില്ല). കാലവർഷത്തിന്റെ കെടുതികളിൽപ്പെട്ട് അലാവുദ്ദീന്റെ സൈന്യം വലഞ്ഞു. സുൽത്താൻ അവരെ മടക്കിവിളിച്ചു. വളരെയധികം സൈനികർ സുൽത്താനു നഷ്ടപ്പെട്ടു. രന്തംഭോർ ഒഴിച്ചാൽ ഇന്ത്യയിലെ ഏറ്റവും പ്രബല രജപുത്ര രാജ്യമായിരുന്നു ചിത്തോർ. ചിത്തോർ, കോട്ടകൊത്തളങ്ങളാൽ സുരക്ഷിതമായിരുന്നു. അലാവുദ്ദീനും സൈന്യങ്ങളും 1303 ജനുവരി 23-ന് കോട്ടയ്ക്കു സമീപം താവളമടിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ റായി കീഴടങ്ങി. 1303 ഓഗസ്റ്റ് 25-ന് സുൽത്താൻ കോട്ടയ്ക്കകത്തു പ്രവേശിച്ചു. അവിടത്തെ ഭരണം മാലിക്ക്ഷാഹിനെ ഏല്പിച്ചശേഷം സുൽത്താൻ തലസ്ഥാനത്ത് തിരിച്ചെത്തി.
അലാവുദ്ദീൻ ആക്രമണങ്ങൾക്കു പുറപ്പെട്ടപ്പോൾ അതിർത്തിക്കോട്ടകളിലെ സൈന്യങ്ങളിൽ ഒരു വിഭാഗത്തെ പിൻവലിച്ചിരുന്നു. ഈ തക്കംനോക്കി മംഗോൾ നേതാവായ തർഘി ഡൽഹിക്കെതിരെ വമ്പിച്ചൊരു സൈന്യവുമായി നീങ്ങി. മുൾത്താൻ, ദീപാൽപൂർ, സമാന എന്നീവിടങ്ങളിൽ മംഗോൾ സൈന്യത്തെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നില്ല. അലാവുദ്ദീൻ ഡൽഹിയിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളു. സിറിയിൽ സുൽത്താനും സൈന്യവും താവളമടിച്ചു. നേരിട്ടൊരു യുദ്ധത്തിന് ഈ പ്രാവശ്യവും അലാവുദ്ദീൻ തയ്യാറായില്ല. മംഗോൾസൈന്യം രണ്ടുമാസം ഡൽഹി ഉപരോധിച്ചശേഷം തിരിച്ചുപോകാൻ നിർബന്ധിതമായി.
==സാമ്പത്തികവ്യവസ്ഥകൾ==
==അന്ത്യകാലത്തെ ആക്രമണങ്ങൾ==
|