സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള [[ജമാഅത്തെ ഇസ്ലാമി]], കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ് ഈ വാരിക എന്നുആഴ്ചപ്പതിപ്പെന്ന് [[ഹമീദ് ചേന്നമംഗലൂർ]] വിമർശിച്ചിട്ടുണ്ട്. മൗമൂദിസ്റ്റുകളുടെ ബൗദ്ധികജിഹാദിന്റെ അടിവേരുകൾ എവിടെയെല്ലാമാണെന്നും, പുരോഗമന രാഷ്ട്രീയത്തിന്റെ ചരിത്രമുള്ള കേരളത്തിലെ ബുദ്ധിജീവികളും പൊതുപ്രവർത്തകരും ജമാഅത്ത് വലയിൽ എങ്ങനെയാണ് കുടുങ്ങിയെതെന്നും, ജമാഅത്ത് പ്രത്യയശാസ്ത്രത്തിന്റെ വ്യാജപരിവേഷവും ഇടപെടലുകളും കേരളീയ സമൂഹത്തെ എങ്ങനെയെല്ലാമാണ് പിളർക്കുന്നതെന്നുമുള്ളതിന്റെ സൂചനകൾ മാധ്യമം പ്രസിദ്ധീകരണങ്ങൾ നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.<ref>[[ഹമീദ് ചേന്നമംഗലൂർ]], പൊതുസമ്മതികളിലെ ചതിക്കുഴികൾ എന്ന ശീർഷകത്തിൽ 2010 മേയ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം(പുറങ്ങൾ 8-19)</ref>