"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രമുഖരായ വ്യവസയികളില്‍ ഒരാ...
(വ്യത്യാസം ഇല്ല)

19:05, 19 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രമുഖരായ വ്യവസയികളില്‍ ഒരാളാണ് നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍.മലയാള ചലച്ചിത്ര ലോകത്തിന് അടിത്തറ പാകിയ നാല് ആചാര്യന്‍മാരില്‍ ഒരാളായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.


1917 ജൂലൈ 16ന് എറാകുളംജില്ലയിലെ തൃപ്പൂണിത്തുറയില്‍ ശങ്കരമേനോന്‍-യശോദാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1936ല്‍ എറണാകുളത്ത് ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷനില്‍ സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. 1938ല്‍ തൃപ്പൂണിത്തുറയില്‍ രണ്ടു മാസം താല്‍കാലിക പ്രദര്‍ശന ശാല നടത്തി. 1940ല്‍ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു. ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാള ചലച്ചിത്ര വ്യവസായ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്.മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍റെ നിര്‍മാതാക്കളായിരുന്ന സേലം മോഡേണ്‍ തീയറ്റേഴ്സ് നിര്‍മിച്ച മലയാളത്തിലെ ആദ്യത്തെ വര്‍ണ ചിത്രമായ കണ്ടം ബെച്ച കോട്ട് വിതരണം ചെയ്തത് വാസുദേവന്‍റെ കന്പനിയാണ്.

പില്‍ക്കാലത്ത് മലയാളം ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലുള്ള ചിത്രങ്ങളുടെ വിതരണ രംഗത്തും സജീവമായി. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.


1950ല്‍ ജയമാരുതി പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങിക്കൊമ്ട് ചലച്ചിത്ര നിര്‍മാണ രംഗത്തെത്തി.മദ്രാസിലേക്ക് താമസം മാറ്റുകയുംചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്‍, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിന്‍ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചര്‍ ബിസ്ക്കറ്റ് കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോള്‍ ചാന്പയ്ന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അന്‍പതോളം ചിത്രങ്ങള്‍ നിര്‍മിച്ചു. സ്നേഹസീമ(1954),നായരുപിടിച്ച പുലിവാല്‍(1956), കാവ്യമേള(1956), പുതിയ ആകാശം പുതിയ ഭൂമി(1964), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. എണ്‍. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥമാറി(187) ആണ് ഏറ്റവുമൊടുവില്‍ നിര്‍മിച്ച ചിത്രം.

മറ്റു ഭാഷകളിലും അദ്ദേഹം ചിത്രങ്ങല്‍ നിര്‍മിച്ചു. ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന്‍ എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷം മദ്രാസില്‍ താമസിച്ച അദ്ദേഹം കേരളത്തില്‍ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുറങ്ങാന്‍ മുന്‍കൈ എടുത്തു. 1983ല്‍ നാട്ടിലേക്ക് താമസം മാറ്റി.

മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജെ.സി ഡാനിയല്‍ അവാര്‍ഡ് ആദ്യ വര്‍ഷം ലഭിച്ചത് വാസുദേവനാണ്.

1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു.ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

മലയാള ചലച്ചിത്ര പരിഷത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ്, കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും പ്രസിഡന്‍റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ തിരുവനന്തപുരം പാനല്‍ അംഗം, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ സ്ക്രിപ്റ്റ് കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനന്പിള്ളി നഗറിലാണ് താമസം

"https://ml.wikipedia.org/w/index.php?title=ടി.ഇ._വാസുദേവൻ&oldid=71493" എന്ന താളിൽനിന്ന് ശേഖരിച്ചത്