37,054
തിരുത്തലുകൾ
(ചെ.) (ചില തിരുത്തലുകൾ) |
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
||
ജൈനദര്‍ശനത്തിലെ ജ്ഞാനശാസ്ത്രമനുസരിച്ച് (Epistemology) പ്രത്യക്ഷം, അനുമാനം, ശബ്ദം (perception, Inference and Testimony of reliable persons) എന്നിവ പ്രമാണങ്ങളായി സ്വീകരിക്കാവുന്നവയാണ്. പ്രത്യക്ഷം മാത്രമേ പ്രമാണമായുള്ളൂ എന്ന ചര്‍വാകവീക്ഷണത്തെ ജൈനര്‍ ചോദ്യം ചെയ്യുന്നു. ആ വാദത്തിന് ന്യായീകരണം നല്കാന് ചര്‍വാകര്‍ക്ക് കഴിയില്ല, പ്രത്യക്ഷങ്ങള്‍ക്ക് പരസ്പരവൈരുദ്ധ്യമില്ല എന്നോ, അവ തെറ്റായ അറിവിലേക്കു നയിക്കുന്നില്ലെന്നൊ എന്നോ ഉള്ള ''ഒരു കാരണം'' ചര്‍വാകര്‍ നല്‍കേണ്ടി വരും. അല്ലെങ്കില്‍ മൌനമായി തങ്ങളുടെ വാദത്തിന് ന്യായീകരണമില്ലെന്ന് സമ്മതിക്കേണ്ടിവരും. കാരണം പറയുക എന്നത് ഒരു തരം അനുമാനമാണ്. എന്നുതന്നെയല്ല, രണ്ടാമത്തെ നിലപാടെടുത്താല്‍, അവരുടെ വാദം ''ന്യായീകരണമില്ലാത്ത ഒരു പ്രസ്താവന'' (Ipse Dixit) മാത്രമായിത്തീരും. രണ്ടും സ്വീകാര്യമല്ല. തന്നെയുമല്ല, ചില അനുമാനങ്ങള്‍ തെറ്റിപ്പോകുന്നു എന്നതു കൊണ്ട് എല്ലാ അനുമാനങ്ങളും തെറ്റായിരിക്കും എന്ന് പറയാവതല്ല. അതുതന്നെ ഒരു ''അനുമാനമാണ്''. ഇന്ദ്രീയങ്ങള്‍ കൊണ്ട് അറിയാത്ത വസ്തുക്കള്‍ നിലനിലക്കുന്നില്ലെന്ന് ചാര്വാകന്മാര് വാദിക്കുന്നതും, പരിമിതമായ ഇന്ദ്രീയാനുഭവം അവലംബിച്ചുള്ള ഒരു അനുമാനമാണ്. അതുകൊണ്ട്, എന്തു ന്യായം കൊണ്ടാണോ പ്രത്യക്ഷം സ്വീകാര്യമാവുന്നത്, അതേ ന്യായം കൊണ്ടു തന്നെ അനുമാനവും ശബ്ദവും പ്രമാണമായി സ്വീകരിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍, അവയുടെ പ്രായോഗത്തിക്കുമോഴുള്ള ഫലങ്ങളുമായി അവ ചേരുന്നുണ്ടൊ എന്നാണ് നോക്കേണ്ടത്. അതാണ് സാധുതയുടെ മാനദണ്ഡം.
അറിവുകള്‍ ഒന്നും തന്നെ പൂര്‍ണ്ണമല്ല എന്ന് ജൈനദര്‍ശനം പറയുന്നു. വസ്തുക്കള്‍ക്ക് അനന്തമായ ഗുണധര്‍മ്മങ്ങളുണ്ട് (വലിപ്പം, നിറം, ആകൃതി, ഘടകങ്ങള്‍, തുടങ്ങിയവ) .പക്ഷേ, പൂര്‍ണ്ണരല്ലാത്ത നമുക്ക് അതിനെക്കുറിച്ച് ഭാഗികമായ അറിവേ ലഭിക്കുന്നുള്ളൂ. ആനയെക്കണ്ട കുരുടന്മാരെപ്പോലെ തന്റെ അറിവുമാത്രമാണു ശരി എന്നു ശഠിക്കരുത്. എല്ലാ പരാമര്‍ശങ്ങളിലും ''സ്യാത്'' (Perhaps, ഒരു പക്ഷേ) എന്നു കൂടി ചേര്‍ക്കണം. ''ആന തൂണു പോലെയാണ്'' എന്നു സാമാന്യമായി ഉറപ്പിക്കതെ, ''ഒരു പക്ഷേ ആന തൂണുപോലെയാകാം'' എന്നു പറയണം. അതുപോലെ ''മുറിയില്‍ കുടം ഉണ്ട്'' എന്നു പറയാതെ, ''ഒരു പക്ഷേ (ചില സാഹചര്യങ്ങളില്‍ ) മുറിയില്‍ കുടം ഉണ്ട്'' എന്നു പറയണം, കാരണം, അത്തരം ഒരു പരാമര്‍ശം, കുടം എല്ലാക്കാലതും അതേപോലെ തന്നെ ഉണ്ട് (ഉണ്ടായിരുന്നു, ഉണ്ടായിരിക്കും) എന്ന അര്‍ത്ഥം വരും. അതുശരിയല്ല. ഇതാണ് ജൈനരുടെ '''സ്യാദ് വാദം.''' ഒരു വസ്തു എന്താണെന്നു പൂര്‍ണമായി
ഒരു കാര്യത്തെ കുറിച്ച് ഏഴു പ്രകാരത്തില്‍ നയം (Judgement) സാധ്യമാണെന്ന് ജൈനര്‍ വാദിക്കുന്നു. കറുത്തമണ്ണു കുഴച്ച്, ചുട്ടുണ്ടാക്കിയ ഒരു കുടം പരിഗണിക്കുക. കുടത്തിന്റെ നിറമെന്താണ് ? ചുവപ്പ് എന്നു പൊതുവെ പറയാമോ ?പാടില്ല. കാരണം കുടം മുന്‍പു കറുത്തതായിരുന്നു. അതുകൊണ്ട്, (1) ''ചിലപ്പോള്‍ കുടത്തിന്റെ നിറം ചുവപ്പ്'' എന്നു പറയണം. അതു ധനാത്മകപ്രസ്താവന. കൂടാതെ, (2) ''ചിലപ്പോള്‍ കറുപ്പല്ല'' എന്ന് ഋണാത്മകമായിട്ടും പറയാം. ഇവ ഒന്നിച്ച് (3) ''ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ കറുപ്പ്'' എന്നും പറയാം. അപ്പോള്‍, എല്ലാ അവസ്ഥിലും ശരിയാകുന്ന കുടത്തിന്റെ യഥാര്‍ത്ഥ നിറമെന്താണ്? അതു പറയാന്‍ പറ്റില്ല. അതായത്, (4) ''ചിലപ്പോള്‍ കുടത്തിന്റെ നിറം അവക്തവ്യം ആണ്''. ഇപ്രകാരം വിവിധ ദര്‍ശനകോണില്‍ നിന്ന്, ഒരു വസ്തുവിന്റെ ഒരു ഗുണത്തെപ്പറ്റി എടുക്കാവുന്ന തീരുമാനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് മറ്റു മൂന്നു തീരുമാനങ്ങളും കൂടി എടുക്കാം. അവ യഥാക്രമം, (5) ''ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ അവക്തവ്യം.'' (6) ''ചിലപ്പോള്‍ ചുവപ്പല്ല, ചിലപ്പോള്‍ അവക്തവ്യം''. (7) ''ചിലപ്പോള്‍ ചുവപ്പ്, ചിലപ്പോള്‍ ചുവപ്പല്ല, ചിലപ്പോള്‍ അവക്തവ്യം.'' ഇതാണ് സപ്തഭങ്ഗിനയം എന്നറിയപ്പെടുന്നത്. എന്തെങ്കിലും പ്രഭാവം (Effect) സൃഷ്ടിക്കുക്കുവാനുള്ള കഴിവാണ് വാസ്തവികതയുടെ തെളിവ് എന്ന ബുദ്ധദര്‍ശനത്തെയും ജൈനര്‍ നിരാകരിക്കുന്നു. പാമ്പാണ് എന്നു തെറ്റായി ധരിച്ചാല്‍ ഒരു കയര്‍ ഭയവും, ഉദ്വേഗവും ജനിപ്പിക്കുന്നു. എന്നാല്‍ അതു പാമ്പല്ലല്ലോ?
ഭൗതികദ്രവ്യങ്ങള്‍ കൂടാതെ, ലോകത്തില്‍ ആകാശവും, കാലവും (Space, Time) ഉണ്ട്. ദ്രവ്യങ്ങള്‍ക്ക് വികസിക്കാന്‍ ഇടം നല്‍കുന്നതന്തോ അതാണ് ആകാശം. ആകാശത്തിന്റെ അസ്തിത്വം ഇന്ദ്രീയാനുഭവങ്ങളിലൂടെ പ്രത്യക്ഷമായി അറിയാന്‍ കഴിയില്ല. അനുമാനിച്ചാണ് അറിയാന്‍ സാധിക്കുക. ആകാശമില്ലെങ്കില്‍ ദ്രവ്യങ്ങള്‍ക്ക് വികസിക്കാന്‍ കഴിയില്ല. ജൈനവീക്ഷണത്തില്‍, ദ്രവ്യങ്ങളും മറ്റും നിലനില്‍ക്കുന്ന ലോകാകാശവും, അതിനപ്പുറത്ത് അലോകാകാശവും ഉണ്ട്.
ആകാശത്തെക്കുറിച്ച് എന്നതു പോലെ സമയത്തെക്കുറിച്ചും അനുമാനിച്ചറിയാം. കാലത്തിന്റെ അസ്തിത്വം അംഗീകരിക്കാതെ ചലനവും മാറ്റവും വിശദീകരിക്കാനാവില്ല. മാങ്ങയ്ക്ക് പച്ച നിറം വരുന്നതും പഴുക്കുന്നതും ഒന്നിനുപുറകേ ഒന്നായി, തുടര്‍ച്ചയായേ കഴിയൂ,
സജീവവസ്തുക്കള്‍ക്ക് സുഖദു:ഖങ്ങള്‍ ആന്തരികമായി അനുഭവിക്കാന്‍ കഴിവുണ്ട്. അറിയാനും ചിന്തിക്കാനും കഴിയുന്നുണ്ട്. ബോധമുള്ളതു കൊണ്ടാണ് അപ്രകാരം കഴിയുന്നത്. ബോധം നല്‍കുന്നത് ആത്മാവ് (ജീവ എന്നാണു ജൈനര്‍ വിളിക്കുന്നത്) എന്ന വസ്തുവാണ് (Substance). പ്രത്യക്ഷാനുഭവങ്ങളും അനുമാനവും ആണ് ആത്മാവുണ്ടെന്നു തെളിയിക്കുന്നത്. വസ്തുക്കളുടെ സ്വഭാവഗുണങ്ങള്‍ കൊണ്ടാണ് നാം അതിനെ
ബോധം എന്നത് വസ്തുക്കളുടെ സംയോജനത്തിലൂടെ ലഭിക്കുന്നു എന്ന ചര്‍വാകരുടെ യദൃഛാവാദം ശരിയല്ല. അപ്രകാരം വസ്തുക്കള്‍ ചേരുമ്പോള്‍ ബോധം ലഭിച്ചതായി എന്തു പ്രത്യക്ഷത്തെളിവാണ് ചര്‍വാകര്‍ക്കു നല്‍കുവാനാവുന്നത് ? ആത്മാവും ശരീരവും ഒന്നാണെന്ന വാദവും തെറ്റ്. എങ്കില്‍ ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം അതിനു ബോധവും ഉണ്ടാവണം. പക്ഷേ, ഉറക്കത്തിലും, മോഹാലസ്യപ്പെറുമ്പോഴും, മരിക്കുമ്പോഴും ബോധം നഷ്ടപ്പെടുന്നുണ്ടല്ലോ ? ‘ഞാന്‍ തടിച്ചവന്‍, മെലിഞ്ഞവന്’എന്നൊക്കെ നാം പറയുന്നത്, വ്യംഗ്യമായിട്ടാണ്. അത് വാച്യാര്‍ത്ഥത്തിലല്ല. അതുകൂടാതെ, ‘ഈ ശരീരത്തില്‍ ആത്മാവില്ല’ എന്നു പറയുന്നതെങ്ങിനെ ? ഒരിടത്ത്, ഒരു കാര്യം ഇല്ല എന്നു പറയണമെങ്കില്‍ അത് മറ്റെവിടെയോ ഏതെങ്കിലും തരത്തില്‍ ഉണ്ട് എന്ന അറിവ് ഇല്ലാതെ പറ്റില്ലല്ലോ ? ഇതിനെല്ലാം ഉപരിയായി, ഞാന്‍ (എന്റെ ആത്മാവ്) നിലനില്ക്കുന്നില്ല എന്നു പറയുന്നതും ''എന്റെ അമ്മ മച്ചിയാണ്'' (Barren)എന്നോ ''സൂര്യന് പ്രകാശം നല്കുന്നു, പക്ഷെ അതു നിലനില്ക്കുന്നില്ല'' എന്നോ പറയുന്നതുപോലെ അസംബന്ധമാണ് (Absurd).
ആത്മാവിന് അനന്തമായ കഴിവുകളുണ്ട്. അത് അനശ്വരമാണ്, എന്നാല്‍ മാറ്റങ്ങള്‍ക്കു വിധേയവുമാണ്. മുജ്ജന്മകര്‍മ്മങ്ങളാണ് - ചിന്തയും വാക്കും പ്രവൃത്തിയും - ജീവിതത്തിലെ ദുരിതങ്ങളുടെ കാരണം. അവമൂലം ആത്മാവിന് ആഗ്രഹങ്ങള്‍ ഉണ്ടാവുന്നു. അവ ദ്രവ്യകണികകളെ ആത്മാവിലേക്ക് ആകര്‍ഷിക്കുന്നു. തദ്വാരാ ജീവശരീരം സൃഷ്ടീക്കപ്പെടുന്നു. ജീവശരീരത്തിന്റെ നിറം, ആകൃതി, ആയുസ്സ്, ഇന്ദ്രീയങ്ങള്‍ (എണ്ണവും, തരവും) തുടങ്ങിയവ നിര്‍ണയിക്കുന്നത് ഒരോരോ കര്‍മ്മങ്ങളാണ്. ഗോത്രകര്‍മ്മമാണ് ഏതു കുടുംബത്തില്‍ ജനിക്കണമെന്നു നിര്‍ണയിക്കുന്നത്. ആയുഷ്കര്‍മ്മം ശരീരത്തിന്റെ ആയുസ്സ് നിര്‍ണയിക്കുന്നു. ജീവവസ്തുക്കള്‍ക്ക് പ്രത്യക്ഷമായ ശരീരം മാത്രമല്ല്, ഇന്ദ്രീയങ്ങളും, മനസും, ജീവശക്തിയും ഉണ്ട്. അവയെല്ലാം ആത്മാവിനെ ബന്ധനത്തിലാക്കുന്നു. ക്രോധം, ലോഭം, മാനം, മായ (Greed, Anger, Pride, Infatuation) എന്നീ ‘കഷായ’ങ്ങളാണ് (ഒട്ടിപ്പിടിപ്പിക്കുന്നവ) ആത്മാവില്‍ ദ്രവ്യങ്ങള്‍ ആകര്‍ഷിക്കപ്പെട്ട് ചേര്‍ന്നിരിക്കുവാന്‍ കാരണമാവുന്നത്. ഇപ്രകാരം ആത്മാവ് ഭാവബന്ധനത്തിലും ദ്രവ്യബന്ധനത്തിലും ആയിത്തീരുന്നത്.
ആത്മാവില്‍ നിന്ന് ദ്രവ്യങ്ങളെ മാറ്റിക്കളയുന്നതാണ് മുക്തി. അറിവില്ലായ്മയാണ് ക്രോധലോഭാദികള്‍ക്കു കാരണം. അവയൊഴിവാക്കാന്‍ ശരിയായ ജ്ഞാനം നേടണം. അതിന് മുക്തിനേടിയ, പൂര്‍ണ്ണജ്ഞാനികളായ തീര്ത്ഥങ്കരന്മാര് പറഞ്ഞത് ശ്രദ്ധയോടെ, ശരിയായ വിശ്വാസത്തോടെ പഠിക്കണം. എന്നാല്‍ അതു മാത്രം പോരാ. ശരിയായ അറിവിന്റെ വെളിച്ചത്തില്‍, ഇന്ദ്രീയങ്ങളേയും, ചിന്തയേയും, വാക്കുകളേയും നിയന്ത്രിച്ച് ശരിയായി
കര്‍മ്മങ്ങള്‍ കാരണം ഒരാള്‍ അപൂര്‍ണ്ണവിശ്വാസത്തോടെയാണ് ജൈനദര്‍ശനപഠനം ആരംഭിക്കുന്നത്. അതിന് പ്രതിബന്ധമായി നില്ക്കുന്ന കര്‍മ്മങ്ങളെ ഇല്ലാതെയാക്കുവാന്‍ അയാള്‍ ശ്രമിക്കണം. ജൈനദര്‍ശനം യുക്തിസഹമെന്നു കണ്ടാല്‍ അയാളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നു. ക്രമേണ ശരിയായ വിശ്വാസത്തിലും പൂര്‍ണ്ണജ്ഞാനത്തിലും എത്തുന്നു. കര്‍മ്മപ്രതിബന്ധങ്ങള്‍ ഇല്ലാതെയാക്കുവാന്‍ പഞ്ചമഹാവര്‍ത്തങ്ങള്‍ - അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കാതിരിക്കല്‍) ബ്രഹ്മചര്യം, അപരിഗ്രഹം (വസ്തുക്കളോടുള്ള ആര്‍ത്തിയില്ലായ്ക)- പാലിക്കണം. കൂടാതെ,ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സമിതി (സൂക്ഷ്മത), ഗുപ്തി (നിയന്ത്രണം) തുടങ്ങി ഏഴോളം കാര്യങ്ങളും ശീലിക്കണമെന്നും ചില ചിന്തകര്‍ പറയുന്നു. അപ്രകാരം കര്‍മ്മങ്ങളെ അകറ്റി, ശരിയായ വിശ്വാസവും അറിവും നേടുമ്പോള്‍ ആത്മാവ് മുക്തമാവുകയും അതിന്റെ പൂര്‍ണ്ണമായ കഴിവുകള്‍, അനന്തചതുഷ്ടയം (അനന്തമായ അറിവ്, വിശ്വാസം, ശക്തി, ആനന്ദം), നേടുകയും ചെയ്യും.
ജൈനര്‍ ദൈവവിശ്വാസികളല്ലെങ്കിലും, ധ്യാനിക്കുകയും മുക്താത്മാക്കളെ (തീര്ത്ഥങ്കരന്മാരെ) ആരാധിക്കുകയും ചെയ്യുന്നു. പ്രോത്സാഹനത്തിനും മാര്‍ഗദര്‍ശനത്തിനും വേണ്ടിയാണു ധ്യാനം, അല്ലാതെ, ക്ഷമായാചനമോ, കരുണതേടലോ അല്ല. കര്‍മ്മനിയമങ്ങള്‍ ദയയാചനയാല്‍ വളയ്ക്കാവുന്നവയല്ല. നല്ല ചിന്ത, നല്ല വാക്ക്, നല്ലപ്രവൃത്തി - ഇവയാണ് കര്‍മ്മദോഷം മാറ്റാനുള്ള പ്രതിവിധി. മുക്തി, സ്വന്തം പ്രയത്നത്താല്‍ മാത്രമേ നേടാനാവൂ. ജൈനമതം ധീരരുടെ, പ്രബലമനസ്കരുടെ മതമാണ്. അതികൊണ്ടാണ് മുക്താത്മാക്കളെ വീരരെന്നും, ജിനരെന്നും വിളിക്കുന്നത്. സഹജീവികളോടുള്ള കരുണയാണ് ജൈനമതത്തിന്റെ മറ്റൊരു സവിശേഷത.
ജൈനമതവിശ്വാസികള്‍ രണ്ടു പക്ഷക്കാരുണ്ട്. ദിഗംബരരും, ശ്വേതാംബരരും. ജൈനതത്വശാസ്ത്രങ്ങള്‍ പൊതുവെ രണ്ടു കൂട്ടരും അംഗീകരിക്കുന്നു. വിശ്വാസത്തിലും പ്രയോഗത്തിലും ആണ് വ്യത്യാസങ്ങള്‍. ദിഗംബരര്‍ കണിശക്കാരാണ്. യഥാര്‍ത്ഥ സന്യാസികള്‍ വസ്ത്രങ്ങള്‍
ദാര്‍ശനികതലത്തില്‍, ജൈനരുടെ സ്യാദ്-വാദം , [[പ്രൊട്ടഗോറസ്]], [[ബര്‍ക്കിലി]], [[ഷില്ലര്‍]], [[വൈറ്റ്ഹെഡ്]], [[ബൂഡിന്‍]] തുടങ്ങിയ പാശ്ചാത്യദാര്‍ശനികരുടെ ആപേക്ഷികതാവാദങ്ങളുമായി താരതമ്യം ചെയ്യാനാവും എന്നും ജീവിതമോചനത്തിന്റെ കാര്യത്തില്‍, അത് ബുദ്ധ,അദ്വൈതവേദാന്തദര്‍ശനങ്ങളുമായി സമാനത പുലര്‍ത്തുന്നു എന്നും ചില ഗ്രന്ഥകാരര്‍ പറയുന്നു
|