"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
അൽബർത്തോസിന്റെ ബൃഹത്തായ രചനാസമുച്ചയം ക്രമീകൃതസ്വഭാവമുള്ളതല്ല. ചിലപ്പോൾ ഒരേ രചനയിൽ തന്നെ ഒരിടത്ത് ഒരു സിദ്ധാന്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും മറ്റൊരിടത്ത് അതിനെ ആക്രമിക്കുകയും ചെയ്യുന്നതു കാണാം. തന്റെ ചിന്തയിലെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയില്ല. തികഞ്ഞ വിശുദ്ധനും ഭക്തനുമായിരുന്ന അൽബർത്തോസിന്‌ തീർത്തും വസ്തുനിഷ്ടമായ ചിന്ത വഴങ്ങിയില്ല. അരിസ്റ്റോട്ടിലിനെ സംബന്ധിച്ച ഒരു ദീർഘരചനയ്ക്കു തൊട്ടു പുറകേ അദ്ദേഹം പന്ത്രണ്ടു വാല്യങ്ങളിൽ [[പരിശുദ്ധ മറിയം|കന്യാമറിയത്തെ]] പുകഴ്ത്തി. [[വ്യാകരണം]], തർക്കശാസ്ത്രം, ലോജിക്ക്, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, സംഗീതം, [[ജ്യോതിശാസ്ത്രം]] തുടങ്ങിയ എല്ലാ വിജ്ഞാനശാഖകളിലും തികഞ്ഞ പ്രാവീണ്യമുള്ളവളായി [[പരിശുദ്ധ മറിയം|മറിയത്തെ]] അദ്ദേഹം ആ രചനയിൽ ചിത്രീകരിച്ചു.<ref name = "durant"/>
 
ക്രൈസ്തവചിന്തയിൽ [[വ്യാജദിയൊനുസ്യോസ്|വ്യാജനിയൊനുസ്യോസിന്റെ]] പാരമ്പര്യം പിന്തുടർന്ന മിസ്റ്റിക് ആയിരുന്നു വലിയ അൽബർത്തോസ് എന്ന് [[എസ്.രാധാകൃഷ്ണൻ]] അഭിപ്രായപ്പെട്ടിട്ടുണ്ട്. ധ്യാനാത്മകമായ ജീവിതത്തിലൂടെയുള്ള ദൈവസം‌യോഗത്തെ മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായി അൽബർത്തോസ് കരുതികണ്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ദർശനം, പരോക്ഷമായിട്ടെങ്കിലും ഭാരതത്തിന്റെ യോഗാത്മപൈതൃകത്തോട് കടപ്പെട്ടിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>പൗരസ്ത്യമതങ്ങളും, പാശ്ചാത്യചിന്തയും, ഏസ് രാധാകൃഷ്ണൻ(പുറങ്ങൾ 245-46)</ref>
 
അൽബർത്തോസിന്റെ ഒരു പ്രാധാന്യം, തന്റെ കാലത്തെ ശാസ്ത്രഗവേഷണത്തിനും, ശാസ്ത്രീയചിന്തയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തത്ത്വചിന്തയിൽ അദ്ദേഹത്തിന്റെ പ്രസക്തി, ലത്തിൻ ലോകത്തിന്‌ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിനെ]] പരിചയപ്പെടുത്തി എന്നതാണ്‌. അൽബർത്തോസിനെക്കൂടാതെ, ഒരുപക്ഷേ [[തോമസ് അക്വീനാസ്]] സംഭവിക്കുമായിരുന്നില്ല.<ref name = "durant"/>
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്