"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: ta:பிஸ்மில்லா கான் |
യാന്ത്രികം, അക്ഷരതെറ്റ്, Replaced: സൌ → സൗ (2) |
||
വരി 11:
ബിസ്മില്ലയുടെ അമ്മാവനായ [[അലിബക്ഷ്]] വിലായത് മിയാന്‍ [[കാശി വിശ്വനാഥ ക്ഷേത്രം|കാശിവിശ്വനാഥ ക്ഷേത്രത്തിലെ]] ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം [[വായ്പാട്ട്|വായ്പാട്ടും]] അഭ്യസിപ്പിച്ചു. [[വാദ്യസംഗീതം|വാദ്യസംഗീതത്തില്‍]] പൂര്‍ണതനേടുവാന്‍ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനില്‍നിന്നു മനസിലാക്കി.
പ്രായത്തില്‍ കവിഞ്ഞ ആത്മാര്‍ത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിര്‍പ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനില്‍നിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛന്‍ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിര്‍ബന്ധബുദ്ധിയായ ബാലന്‍ കുഴലിന്റെ വഴിവിട്ട് ഒഴുകാന്‍ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍ കെട്ടാന്‍ സാധ്യമല്ലെന്നു ആ പിതാവ് മനസിലാക്കി. ബിസ്മില്ലയുടെ സ്കൂള്‍ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. [[ഗംഗ]]യുടെ കരയില്‍ കഴിച്ചുകൂട്ടിയ ബാല്യവും കൌമാരവുമൊക്കെ റിയാസിന്റെ - സാധനയുടെ -കാലഘട്ടമായിരുന്നു. [[കാശി|വാരണാസി]]യിലെ പ്രസിദ്ധസംഗീതസമ്മേളനങ്ങള്‍ക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേള്‍ക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയില്‍ ഒരു പള്ളിയില്‍ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകന്‍ എന്നും സന്ധ്യയ്ക്ക് കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍ നാദാര്‍ച്ചനയ്ക്കെത്തിയിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ തീണ്ടുന്നതുവരെ അദ്ദേഹം ഈ പതിവു തുടര്‍ന്നു. ഭക്തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്മില്ലയുടെ അടിസ്ഥാനവിക്ഷണങ്ങളെ ബാല്യം മുതല്‍ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്ത വിശ്വാസങ്ങളുടെ നേര്‍ക്ക് ഉദാരമായ
ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികള്‍ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തില്‍നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം ആ മുറിവുകള്‍ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.
വരി 24:
ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. [[ധുന്‍]], [[തുമ്രി]] തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജ്ജം കലര്‍ന്നതാണ് ആ വാദനം. തുമ്രിയിലെ [[ബനാറസ് അംഗ്]] എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരില്‍ ഒരാളാണ് ബിസ്മില്ലാഖാന്‍.
ബിസ്മില്ലയുടെ വാദനം
[[അഫ്ഗാനിസ്ഥാന്‍]], [[യൂറോപ്പ്]], [[ഇറാന്‍]], [[ഇറാഖ്]], [[കാനഡ]], വടക്കേ [[ആഫ്രിക്ക]], [[അമേരിക്ക]], [[റഷ്യ]], [[ജപ്പാന്‍]], [[ഹോങ്കോങ്ങ്]], തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചിട്ടുണ്ട്.
|