"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 26:
==ജീവിതരേഖ==
1263 ല്‍ [[തുര്‍ക്കി|തുര്‍ക്കിയിലെ]] ഹര്‍റാനില്‍ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടംബത്തിലാണ് ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹന്‍, അബൂ അല്‍-ബര്‍കത്ത് മജ്‌ദ് അദ്ദീന്‍ ഇബ്നു തൈമിയ്യ അല്‍ ഹമ്പലി(മരണം:1255) ഹമ്പലി കര്‍മ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീന്‍ അബ്ദുല്‍ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. മംഗോള്‍ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ല്‍ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറില്‍ നിന്ന് ജനങ്ങളെ ഉല്‍ബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക് കീഴില്‍ പഠനം നടത്തി. അവരില്‍ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിന്‍ത് മക്കി. ഇവരില്‍ നിന്നാണ് ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്.
കഠിനാദ്ധ്വാനിയായ വിദ്ധ്യാര്‍ത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ
മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നു തൈമിയ്യ തന്റെ പിതാവില്‍ നിന്നാണ് കര്‍മ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കര്‍മ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയില്‍ വിശ്വസിച്ചെങ്കിലും ഖുര്‍ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദര്‍ശനം<ref>see aqidatul-waasitiyyah daarussalaam publications</ref> (സൂഫി ദര്‍ശനം പിന്നിട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരധകരേ" എന്ന കവിത ക്രിസ്ത്യന്‍ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്.
ഇറാനിലെ മംഗോള്‍ ഇല്‍ഖന്‍സിലെ ഖാന്‍ ആയിരുന്ന ഘസന്‍ ഖാന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിറുത്തണം എന്ന് ആവശ്യപ്പെട്ട് പണ്ഡിതന്മാരോടൊപ്പം ഇബ്നു തൈമിയ്യ അദ്ദേഹത്തെ കാണാന്‍ പോയതോട്കൂടിയാണ് സര്‍ക്കാറുമായുള്ള തൈമിയ്യയുടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഇബ്നു തൈമിയ്യ ഒഴികെ മറ്റൊരു പണ്ഡിതനും ഖാനോട് വല്ലതും പറയാന്‍ ധൈര്യപ്പെട്ടില്ല എന്ന് പറയപ്പെടുന്നു. തൈമിയ്യ പറഞ്ഞു: "നിങ്ങള്‍ മുസ്ലിമാണെന്നും
==പോരാട്ടങ്ങള്‍==
|