"ജമാലുദ്ദീൻ അഫ്ഗാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: 19-ം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍. തത്വചിന്തകന്‍, എഴ...
(വ്യത്യാസം ഇല്ല)

06:46, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

19-ം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍. തത്വചിന്തകന്‍, എഴുത്തുകാരന്‍, വാഗ്‌മി, പത്രപ്രവര്‍‌ത്തകന്‍, രാഷ്ട്രീയ പ്രവര്‍‌ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഒരു നൂറ്റാണ്ടു കാലത്തിനിടക്ക് മുസ്ലിം രാജ്യങ്ങളില്‍ ഉയര്‍‌ത്തെഴുന്നേറ്റ സ്വാതന്ത്ര്യ സമരങ്ങളിലും ഭരണഘടനാ പ്രസ്ഥാനങ്ങളിലും അഫ്‌ഗാനി വലിയ പങ്കു വഹിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍‌ന്നു വന്ന ഇസ്ലാമിക നവോത്ഥാന-നവീകരണ ശ്രമങ്ങളുടെ പ്രോല്‍‌ഘാടകനായും അറിയപ്പെടുന്നു. പാന്‍ ഇസ്ലാമിസത്തിന്റെന ശക്തനായ വക്താവും അറബ്-ഇസ്ലാമിക രാജ്യങ്ങളില്‍ ഉയര്‍‌ന്നു വന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക പ്രായോഗിക ആചാര്യനുമായിരുന്നു അദ്ദേഹം.

ശരിയായ പേര് അസ്സയ്യിദ് മുഹമ്മദുബ്‌നു സഫ്ദര്‍. എ.ഡി 1838 -ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ജില്ലയില്‍ പെട്ട കോനാറിനു സമീപമുള്ള അസ്‌അദാബാദിലാണ് ജനനം. ഇദ്ദേഹത്തിന്റെ് കുടും‌ബ പരമ്പര പ്രവാചകപൗത്രന്‍ ഹുസൈനുബ്‌നു അലി വഴി മുഹമ്മദ് നബിയില്‍ ചെന്നെത്തുന്നു. 12 വയസ്സിനകംതന്നെ കാബൂളില്‍ വെച്ച് ഇസ്ലാമിക വിജ്ഞാന ശാഖകളില്‍ വെച്ച് പ്രാവീണ്യം നേടിയ അദ്ദേഹം പിന്നീട് തത്വശാസ്ത്ര-ഗണിതശാസ്ത്ര പഠനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ച അഫ്‌ഗാനി അവിടെ വെച്ചാണ് ആധുനിക വിദ്യാഭ്യാസം നേടിയത്. ഇന്ത്യയിലും അഫ്‌ഗാനിലും അപകോളനീകരണ പ്രവര്‍‌ത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഗവണ്‍‌മെന്റിചന്റെ് കണ്ണിലെ കരടായി മാറിയ അദ്ദേഹം പിന്നീട് ഈജിപ്തിലേക്ക് തിരിച്ചു. പ്രശസ്തമായ അല്‍‌അസ്‌ഹര്‍ യൂനിവേഴ്സിറ്റിയില്‍ തങ്ങിയ അദ്ദേഹം അവിടെ ക്ലാസ്സെടുക്കാനാരംഭിച്ചു.

അവിടെ വെച്ച് പ്രവാചകത്വത്തിന്റെന സാമൂഹികദൗത്യത്തെക്കുറിച്ച് അദ്ദേഹം ഉയര്‍‌ത്തിയ കാഴ്ച്ചപ്പാടുകള്‍ യാഥാസ്ഥിതിക മതപണ്ഢിതരെ അദ്ദേഹത്തിനെതിരാക്കി മാറ്റി. അറബ് ലോകത്തെ നവജാഗരണത്തിന്റേ്യും ഇസ്ലാമികനവോത്ഥോനത്തിന്റേരയും മുന്നണിപ്പോരാളികളായി മാറിയ സ‌അദ് സഗ്‌ലൂല്‍, മുഹമ്മദ് അബ്ദു തുടങ്ങിയ ധിഷണാശാലികള്‍ ഇദ്ദേഹത്തിന്റെി ശിഷ്യത്വം സ്വീകരിച്ചു. അഫ്‌ഗാനിയുടെ പ്രേരണ മൂലം നിരവധി ചെറുപ്പക്കാര്‍ പത്രപ്രവര്‍‌ത്തന രം‌ഗത്തേക്ക് കടന്നു വന്നു. ഈ പത്രങ്ങളിലെല്ലാം തന്നെ അദ്ദേഹം സാമൂഹിക്-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതാറുണ്ടായിരുന്നു.

1878-ല്‍ ഫ്രഞ്ച് ഫ്രീ മേസണ്സ്യ പ്രസ്ഥാനത്തില്‍ ചേര്‍‌ന്നുവെങ്കിലും അതില്‍ അസംതൃപ്തനായി മറ്റൊരു സം‌ഘടന രൂപീകരിച്ചു. ദേശീയബോധമുള്ള സരോല്‍‌സുകരായ 300 ഓളം ചെറുപ്പക്കാരെ ഇതില്‍ ചേര്‍‌ത്തുകൊണ്ട് അഫ്ഗാനി അവര്‍‌ക്ക് രാഷ്ട്രീയ പരിശീലനം നല്‍‌കി. പാര്‍‌ലമെന്റയറി ഭരണകൂത്തിന് വേണ്ടി അദ്ദേഹം വാദിച്ചു. ഈജിപ്തിലെ കൊളോണിയല്‍ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെന ഉയര്‍‌ത്തെഴുന്നേല്‍‌പ്പില്‍ അഫ്‌ഗാനിക്ക് വലിയ പങ്കുണ്ടായിരുന്നു.

1881-ല്‍ ഈജിപ്തിലെ ഖിദൈവിക്കെതിരെ രം‌ഗത്ത് വന്ന ഉറാബീ പാഷ നയിച്ച വിപ്ലവത്തില്‍ അഫ്‌ഗാനിയുടെ പ്രവര്‍‌ത്തനങ്ങള്ക്ക് വലിയ പങ്കുണ്ടായിരുന്നു. സൈന്യത്തിലെ വൈദേശിക-കോളനീകരണ ഘടകങ്ങള്‍‌ക്കെതിരെ ഉയര്‍‌ന്നു വന്ന ഈ വിപ്ലവം ബ്രിട്ടീഷ് ഇടപെടലിനെത്തുടര്‍‌ന്ന് പരാജയപ്പെടുകയുണ്ടായി. അഫ്‌ഗാനിയോടുള്ള ബ്രിട്ടീഷ് കൊളോണിയല്‍ രോഷം ഒന്നു കൂടി ശക്തിപ്പെടാന്‍ ഇത് കാരണമായി. തുടര്‍‌ന്ന് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കുകയും അമേരിക്കന്‍ പൗരത്വം നേടാന്‍ ശ്രമിക്കുകയുണ്ടായെന്നും അദ്ദേഹത്തിന്റെന ജീവചരിത്രകാരനായ ഡബ്ലിയു.എസ്. ബ്ലന്റ്ട അദ്ദേഹത്തിന്റെ് ഓര്‍‌മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്.

1883-ല്‍ അദ്ദേഹം ലണ്ടനിലെത്തി. അവിടെ അല്‍‌പകാലം തങ്ങിയ ശേഷം പാരീസിലേക്ക് തിരിച്ചു. അവിടെ വെച്ച് സ്വന്തം ശിഷ്യനും ഇസ്ലാമിക നവോത്ഥാനത്തിന്റെഅ മുന്നണിപ്പോരാളിയുമായിരുന്ന മുഹമ്മദ് അബ്ദുവിനോടോപ്പം ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍‌ക്കെതിരായ ശക്തമായ തൂലികാസമരം ആരംഭിച്ചു. പൗരസ്ത്യനാടുകളില്‍ ബ്രിട്ടന്റേംയും റഷ്യയുടേയും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഈജിപ്തിലേയും തുര്‍‌ക്കിയിലേയും സം‌ഭവവികാസങ്ങളെക്കുറിച്ചും സുഡാനില്‍ അക്കാലത്ത് ഉയിര്‍‌കൊണ്ട മഹ്‌ദീ പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ പ്രമുഖ പാശ്ചാത്യന്‍ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാലത്ത് തന്നെയാണ് ഏണെസ്റ്റ് റെനനുമായി അഫ്ഗാനി ഇസ്ലാമിനെക്കുറിച്ച് സം‌വാദത്തിലേര്‍‌പ്പെടുന്നത്. ഇസ്ലാം ശാസ്ത്രചിന്തക്കെതിരാണെന്ന റെനന്റെയ ആരോപണത്തിനെതിരെ അഫ്‌ഗാനി എഴുതിയ മറുപടി Journal des Debats എന്ന ഫ്രഞ്ച് പത്രത്തില്‍ വെളിച്ചം കണ്ടു.

പാരീസില്‍ അഫ്ഗാനിയുടെ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍‌ത്തനങ്ങള്‍ മിക്കവാറും മുഹമ്മദ് അബ്ദുവുമായി കൂട്ടു ചേര്‍‌ന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അല്‍-ഉര്‍‌വതുല്‍ വുസ്ഖാ' എന്ന അറബി വാരികയെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ഇന്ത്യയിലും ഈജിപ്തിലും ഇതര നാടുകളിലും ബ്രിട്ടീഷുകാര്‍ അനുവര്‍‌ത്തിച്ചിരുന്ന കൊളോണിയല്‍ രാഷ്ട്രീയ നയത്തിനെതിരെ അതിശക്തമായ വിമര്‍‌ശനങ്ങളാണ് ഈ പത്രം അഴിച്ചു വിട്ടത്. എന്നാല്‍ പത്രത്തിന്റെ ഒന്നാം ലക്കം തന്നെ ബ്രിട്ടീഷ് ഗവണ്‍‌മന്റ്ച കണ്ടു കെട്ടുകയും ഇന്ത്യയിലേക്കും ഈജിപ്തിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തു. തുടക്കത്തില്‍ തന്നെ ഇത്തരം പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന പത്രം എട്ടു മാസത്തിനിടയില്‍ വെറും പതിനെട്ട് ലക്കങ്ങള്‍ പ്രസിദ്ധീകരിച്ച് സ്വയം പിന്‍‌വലിഞ്ഞു.


അവലം‌ബം

1. ഇസ്ലാമിക വിജ്ഞാനകോശം, വാല്യം 3, ഇസ്ലാമിക് പബ്ലിഷിം‌ഗ് ഹൗസ്

"https://ml.wikipedia.org/w/index.php?title=ജമാലുദ്ദീൻ_അഫ്ഗാനി&oldid=545511" എന്ന താളിൽനിന്ന് ശേഖരിച്ചത്