"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 141:
വലിയൊരു കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്ന യാക്കുബ്നബി പുത്രനമാരോട് പറഞ്ഞു. വലിയ വിലകൊടുത്താലും ഭക്ഷണസാധനങ്ങള്‍ കിട്ടുന്നില്ല. അയല്‍ദേശങ്ങളിലും ക്ഷാമംതന്നെ. മിസ്റിലെ രാജന് ക്ഷാമം ബാധിച്ചരാജ്യത്തെ ജനങ്ങല്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്നുണ്ട്. നിങ്ങള്‍തന്നെ അവിടെ പോകണമെന്ന് നിര്‍ദ്ദേശിച്ചു.
പിതാവിന്റെ കല്പനപോലെ അവര്‍ മിസ്റിലേക്ക് പുറപ്പെട്ടു. ഇളയപുത്രന് ബിന്യാമിനെ യാക്കുബ്നബി അവരുടെകൂടെ അയച്ചിരുന്നില്ല. യൂസുഫിനെ കാണാതായതിനുശേഷം യാക്കുബ്നബി സദാസമയവും ബിന്‍യാമീനെ കൂടെകൊണ്ടു നടന്നിരുന്നു. യാക്കുബ്പുത്രന്മാര്‍ രാജാവിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ യൂസുഫ്നബിക്ക് അവരെ മനസിലായി. എന്നാല്‍ അവര്‍ക്ക് യൂസുഫ്നബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നബി അവര്‍ക്ക് നല്ല സ്വീകരണം തന്നെ നല്കി.
അവര്‍ പറഞ്ഞു. ഞങ്ങള്‍ കന്‍ആന്‍ ദേശത്തിലെ യാക്കുബിന്റെ പുത്രന്മാരാണ്. ഞങ്ങള്‍ പതിനൊന്നുപേരുണ്ട്. അതില്‍ ഇളയ സഹോദരന് പിതാവിന്റെ അടുക്കലാണ്. നാട്ടിലെ കഷ്ടപ്പാടിനെപറ്റിയൊക്കെ അവര്‍ പറഞ്ഞു. എന്നാല്‍ നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരണം. അളവ് തികച്ചുതരികയും, ഏറ്റവും നല്ല ആതിഥ്യം ഞാന്‍ നിങ്ങള്‍ക്ക് തരികയും ചെയ്തില്ലേ. നിങ്ങള്‍ ഇനി ഇളയ സഹോദരനുമായി വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അളന്നുതരുന്നതല്ല. എന്നെ സമീപിക്കേണ്ടതുമില്ല. എന്ന് യൂസുഫ്നബി അവരോട് പറഞ്ഞു.
== അവലംബം ==
|