"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
|||
വരി 5:
ദൈവത്തിനു ബലി അര്‍പ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അര്‍ഥമുളള അള്‍ത്തര്‍ എന്ന ലത്തീന്‍ പദത്തിന്റെ മലയാളതദ്ഭവം ആണു് അള്‍ത്താര. ആദ്യകാലത്ത് ഭവനങ്ങളില്‍, മരം കൊണ്ടുള്ള മേശകളാണു് കുര്‍ബ്ബാനയ്ക്കു് ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കല്‍ കുര്‍ബ്ബാന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ആയി. 19ആം നൂറ്റാണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ഉപയോഗിക്കുന്നതില്‍ ചിലര്‍ എതിര്‍പ്പു് പ്രകടിപ്പിരുന്നെങ്കിലും ഇന്നു് പൊതുവെ ഇതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പള്ളിയില്‍ ഒരു അള്‍ത്താര എന്ന പതിവാണു് ഉണ്ടായിരുന്നതെങ്കിലും ഒരേ സമയം കൂടുതല്‍ കുര്‍ബ്ബാന ചൊല്ലുന്നതിനു് വേണ്ടി ഒരു പള്ളിയില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ അള്‍ത്താരകള്‍ കാലക്രമേണെ ആവിര്‍ഭവിച്ചു. പ്രധാന അള്‍ത്താരയെ ഹൈ അള്‍റ്റര്‍ (high altar) എന്നും വിളിക്കാന്‍ തുടങ്ങി.
സൃഷ്ടികര്‍ത്താവായ ദൈവത്തോടുളള വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമര്‍പ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകര്‍ഷകത്വവും ആ കര്‍മത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് കര്‍മിയാണ് ജനങ്ങള്‍ക്കുവേണ്ടി ഈ അര്‍ച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാര്‍ഢ്യവും കൊണ്ട് ബലിവസ്തുക്കള്‍ക്കും ബലിപീഠത്തിനും പൂജ്യത
ക്രൈസ്തവ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന എന്ന ദിവ്യകര്‍മം അനുഷ്ഠിക്കുന്നു. ആദിമക്രിസ്ത്യാനികള്‍ ഓരോ വീട്ടിലും സമ്മേളിച്ച്, ഒരു മേശ ബലിപീഠമായി ഉപയോഗിച്ച് അപ്പം മുറിച്ച് ഈ കര്‍മം നടത്തിവന്നു. ഭൂഗര്‍ഭഗേഹങ്ങളില്‍ (catacombs) ഈ ചടങ്ങിന്റെ പല ചിത്രങ്ങളും കാണാനുണ്ട്. അതില്‍ ഈ മേശ അര്‍ധവൃത്താകൃതിയിലോ പൂര്‍ണവൃത്തത്തിലോ ചതുരാകൃതിയിലോ ഒക്കെ കാണുന്നു. ആധുനികകാലത്ത് ഇതു ദീര്‍ഘചതുരമായ ഒരു പീഠമായി പരിണമിച്ചിട്ടുണ്ട്. പീഠത്തിന്റെ മുകള്‍നിരപ്പ് ഒറ്റക്കല്ലു പടുത്തോ അല്ലെങ്കില്‍ മധ്യഭാഗത്ത് വലിയ ഒരു കല്ലു പാകിയോ നിര്‍മിക്കുന്നു. ഈ കല്ലിനടിയില്‍ വിശുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ എന്തെങ്കിലും സ്ഥാപിച്ചിരിക്കും. മതമര്‍ദനമേറ്റ് മരിച്ച രക്തസാക്ഷികളുടെ ശവകുടീരങ്ങളെ യാഗപീഠമായി ആദിമക്രിസ്ത്യാനികള്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന പാരമ്പര്യത്തില്‍നിന്നു ജനിച്ചതാണ് ഈ പതിവ്.
|