"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 27:
1916-ല്‍ [[ബീഹാര്‍|ബീഹാറില്‍]] ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീന്‍ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. [[ധുമറൂണ്‍|ധുമറൂണിലെ]] രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതുമുതല്‍ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്നായിറ്റുടെ വഴി തന്നെയായി.
ബിസ്മില്ലയുടെ അമ്മാവനായ [[അലിബക്ഷ്]] വിലായത് മിയാന്‍ [[കാശി വിശ്വനാഥ ക്ഷേത്രം|കാശിവിശ്വനാഥ ക്ഷേത്രത്തിലെ]] ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം [[വായ്പാട്ട്|വായ്പാട്ടും]] അഭ്യസിപ്പിച്ചു. [[വാദ്യസംഗീതം|വാദ്യസംഗീതത്തില്‍]] പൂര്‍ണതനേടുവാന്‍ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനില്‍നിന്നു
പ്രായത്തില്‍ കവിഞ്ഞ ആത്മാര്‍ത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിര്‍പ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനില്‍നിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛന്‍ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിര്‍ബന്ധബുദ്ധിയായ ബാലന്‍ കുഴലിന്റെ വഴിവിട്ട് ഒഴുകാന്‍ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍ കെട്ടാന്‍ സാധ്യമല്ലെന്നു ആ പിതാവ്
ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികള്‍ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തില്‍നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം ആ മുറിവുകള്‍ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.
വരി 41:
ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. [[ധുന്‍]], [[തുമ്രി]] തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജ്ജം കലര്‍ന്നതാണ് ആ വാദനം. തുമ്രിയിലെ [[ബനാറസ് അംഗ്]] എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരില്‍ ഒരാളാണ് ബിസ്മില്ലാഖാന്‍.
ബിസ്മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്. അഭിനന്ദനീയമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഭലപ്രദമാക്കുന്നു. അനായാസമാണ് അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും
[[അഫ്ഗാനിസ്ഥാന്‍]], [[യൂറോപ്പ്]], [[ഇറാന്‍]], [[ഇറാഖ്]], [[കാനഡ]], വടക്കേ [[ആഫ്രിക്ക]], [[അമേരിക്ക]], [[റഷ്യ]], [[ജപ്പാന്‍]], [[ഹോങ്കോങ്ങ്]], തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചിട്ടുണ്ട്.
|