"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →കഥാസംഗ്രഹം |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 24:
എല്‍. ഐ. സി ഏജന്റായ വനജയുടെ([[ഉര്‍വശി]]) മകളാണ് അശ്വതി([[മീരാ ജാസ്മിന്‍]]). പോളിടെക്നിക്കിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവള്‍. എന്നാല്‍ പി.എസ്.സി ഇന്റര്‍വ്യൂവിനുള്ള കത്തു ലഭിക്കുമ്പോള്‍ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാല്‍ അവള്‍ പോകാന്‍ താല്‍പര്യപ്പെടുന്നില്ല. പക്ഷെ അമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങി അവള്‍ പോകുവാന്‍ തയ്യാറാകുന്നു. എന്നാല്‍ തിരുവനന്തപുരത്തു എത്തിച്ചേരുമ്പോളാണ് അന്നു അവിടെ ഹര്‍ത്താലാണെന്ന വിവരം അമ്മയും മകളും മനസ്സിലാക്കുന്നത്. അവിടെ വച്ച് അവര്‍ ഇജോയെ([[നരേന്‍]]) പരിചയപ്പെടുന്നു. അവന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അവര്‍ സുരക്ഷിതമായി ഇന്റര്‍വ്യൂ നടക്കുന്നിടത്ത് എത്തിച്ചേരുന്നു.
ഒരു വക്കീലായ ഇജോ താന്‍ ഒരു സ്റ്റേ ഓര്‍ഡര്‍ വാങ്ങുന്നതില്‍ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.
കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോള്‍ അവള്‍ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാല്‍ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിന്‍തുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ([[സുകുമാരി]]) കുടുംബത്തിലെ ഒരു വിരുന്നില്‍ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാര്‍ശചെയ്യാനാവശ്യപ്പെടുന്നു.
ഇജോയോട് സഹതാപം തോന്നിയെങ്കിലും തന്റെ മകളെ അവനു കല്യാണം കഴിച്ചുകൊടുക്കാന്‍ വനജ തയ്യാറാകുന്നില്ല. ഇത് അമ്മയുടെയും മകളുടെയും പരസ്പരസ്നേഹത്തില്‍ വിള്ളല്‍ വീഴത്തുന്നു. അതുവരെ തന്റെ അച്ഛനാരാണെന്ന ചോദ്യവുമായി അമ്മയെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കാത്ത അച്ചു അമ്മയുടെ വഴിവിട്ടജീവിതമാണോ തന്റെ ജനനത്തിനു പിന്നിലെന്ന സംശയമുന്നയിക്കുന്നു. ഇതില്‍ കുപിതയായ വനജ അവളെ അടിക്കുന്നു. അച്ചു വീടുവിട്ടിറങ്ങുന്നു. അവിടെ നിന്നും എഞ്ചീയനറുചേച്ചിയുടെ വീട്ടില്‍ താമസമാക്കുന്ന അവള്‍ ഗൃഹനാഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി മൂത്തുമ്മയുടെ വീട്ടിലെത്തുന്നു. മൂത്തുമ്മയുടെ മരണവാര്‍ത്തയറിഞ്ഞ അവള്‍ മാനസികമായി തകരുന്നു. പിന്നീട് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന അവള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുന്നു.ആശുപത്രിയില്‍വച്ച് അച്ചു തന്റെ മകളല്ലെന്നും പെണ്‍വാണിഭ സംഘത്തിന്റെ പിടിയല്‍ നിന്നും താന്‍ രക്ഷിച്ച കുട്ടിയാണന്നുമുള്ള സത്യം വനജ ഇജോയോട് തുറന്നുപറയുന്നു. അവനില്‍ നിന്നും സത്യം മനസ്സിലാക്കിയ അച്ചു തന്റെ വളര്‍ത്തമ്മയുടെ അടുത്തേയ്ക്കു തിരിച്ചുപോകുന്നു. ഇജോയുമായുള്ള അച്ചുവിന്റെ ജീവിതത്തിന് വനജ പച്ചക്കൊടി കാണിക്കുന്നു. ചീരക്കാരി ലളിതയുടെ മകളെ അവള്‍ തന്റെ പുതിയ വളര്‍ത്തുപുത്രിയാക്കുന്നു.{{രസംകൊല്ലി-ശുഭം}}
{{film-stub}}
|