"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
[[ചിത്രം:DBPB 1957 167 Schleiermacher.jpg|thumb|200px|right|1958-ല്‍ പശ്ചിമജര്‍മ്മനി ഇറക്കിയ, ഷ്ലയര്‍മാഖറുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ്]]
 
1804 മുതല്‍ 1807 വരെ ഷ്ലയര്‍മാഖര്‍ ഹാലെ സര്‍വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. അദ്ധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ഇക്കാലത്ത് അദ്ദേഹം പ്രശസ്തനായി. [[നിരീശ്വരവാദി]], [[ബാറൂക്ക് സ്പിനോസ|സ്പിനോസവാദി]], ഭക്തിവാദി എന്നീ വിരുദ്ധലേബലുകളില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം വളര്‍ന്നു. 1806-ല്‍ അദ്ദേഹം '''[[ക്രിസ്മസ്]] പൂര്‍വസന്ധ്യ: മനുഷ്യാവതാരത്തെക്കുറിച്ചുള്ള സം‌വാദം''' (Christmas Eve: A Dialogue on Incarnation) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഷ്ലയര്‍മാഖറുടെ ആദ്യകൃതിയായ "മതത്തിന്റെ പരിഷ്കൃതവിമര്‍ശകരോടുള്ള പ്രഭാഷണം", പില്‍ക്കാലത്തെ പ്രശസ്തരചനയായ "ക്രിസ്തീയവിശ്വാസം" എന്നിവയുടെ മദ്ധ്യസന്ധിയായിരുന്നു ഈ രചന. ഈ സം‌വാദത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന പങ്കാളികള്‍‍, [[ക്രിസ്തുമതം|ക്രിസ്തുമതത്തിനുനേരേ]] വര്‍ദ്ധിച്ചുവന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മതിപ്പിന്റെ വ്യത്യസ്ഥഘട്ടങ്ങളേയും അക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങളേയും സൂചിപ്പിച്ചു. പ്രഷ്യന്‍ സൈന്യം [[നെപ്പോളിയന്‍|നെപ്പോളിയനില്‍]] നിന്ന് പരാജയം ഏറ്റുവാങ്ങിയ 1806 അവസാനത്തെ യേന യുദ്ധത്തെ തുടര്‍ന്ന്, ഷ്ലയര്‍മാഖര്‍ 1807-ല്‍ [[ബെര്‍ലിന്‍|ബെര്‍ലിനിലേയ്ക്കു]] മടങ്ങി. അവിടെ അദ്ദേഹം [[ത്രിത്വം|ത്രിത്വത്തിന്റെ]] പള്ളിയില്‍ പുരോഹിതനായി നിയമിക്കപ്പെട്ടു. അതേവര്‍ഷം, തന്റെ സുഹൃത്തും പട്ടാളത്തില്‍ ചാപ്ലിനുമായിരുന്ന വോണ്‍ വില്ലിച്ചിന്റെ വിധവ,<ref name = "boston"/> ഹെന്‍റിയേറ്റെ വോണ്‍ വില്ലിച്ചിനെ ഷ്ലയര്‍മാഖര്‍ [[വിവാഹം]] കഴിച്ചു.
 
 
വരി 47:
==ജീവിതാന്ത്യം==
 
"ക്രിസ്തീയവിശ്വാസം" ഗ്രന്ഥകര്‍ത്താവിനെ ഏറെ പ്രശസ്ഥനാക്കിയെങ്കിലും ഏറെ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തുകയും ചെയ്തു. ആ കൃതിയില്‍ വിമര്‍ശിക്കപ്പെട്ട ദൈവശാസ്ത്രനിലപാടുകളില്‍ വിശ്വസിച്ചിരുന്നവര്‍ മാത്രമായിരുന്നില്ല അതിന്റെ വിമര്‍ശകര്‍. ഭരണകൂടങ്ങളുടേയും രാജക്കന്മാരുടേയും ഇടപെടല്‍ കൂടാതെ ആരാധനാക്രമം രൂപപ്പെടുത്താന്‍ സഭയ്ക്ക് അവകാശമുണ്ടെന്ന ഷ്ലയര്‍മാഖറുടെ വാദം അധികാരികളെ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലാക്കി. പ്രഭാഷണങ്ങളിലും അദ്ധ്യാപനപ്രസംഗങ്ങളിലും കേള്‍വിക്കാര്‍ കുറഞ്ഞില്ലെങ്കിലും ഷ്ലയര്‍മാഖര്‍ക്ക് താന്‍ ഒറ്റപ്പെട്ടതായി തോന്നി. ഈ പ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം [[പ്ലേറ്റോ|പ്ലേറ്റോയുടെ]] പരിഭാഷ തുടരുകയും "ക്രിസ്തീയവിശ്വാസത്തിന്റെ" സമൂലം പരിഷ്കരിച്ച ഒരു പുതിയ പതിപ്പ് തയ്യാറാക്കുകയും ചെയ്തു. 1829-ല്‍ ഷ്ലയര്‍മാഖറുടെ ഏകമകന്‍ നഥനിയേല്‍ ഡിഫ്‌ത്തീരിയ ബാധിച്ച് മരിച്ചു.<ref name = "boston">ഫ്രീഡ്രിക്ക് ദാനിയേല്‍ ഏണസ്റ്റ് ഷ്ലയര്‍മാഖര്‍, ജോണ്‍ തമിലിയോ എഴുതിയ ലഘുജീവചരിത്രം, ബോസ്റ്റന്‍ കൊളാബൊറേറ്റീവ് വിജ്ഞാനകോശം [http://people.bu.edu/wwildman/WeirdWildWeb/courses/mwt/dictionary/mwt_themes_470_schleiermacher.htm#Friedrich%20Daniel%20Ernst%20Schleiermacher%20%281768-1834%29:%20Progenitor%20of%20Practical%20Theology]</ref> "സ്വന്തം ശവപ്പെട്ടിയില്‍ ആണിയടിച്ചതുപോലെയായി എന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 1834 ഫെബ്രുവരി 12-ന് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ മൂലം ഷ്ലയര്‍മാഖര്‍ മരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്