"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 35:
1804 മുതല്‍ 1807 വരെ ഷ്ലയര്‍മാഖര്‍ ഹാലെ സര്‍വകലാശാലയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. അദ്ധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ഇക്കാലത്ത് അദ്ദേഹം പ്രശസ്തനായി. [[നിരീശ്വരവാദി]], [[ബാറൂക്ക് സ്പിനോസ|സ്പിനോസവാദി]], ഭക്തിവാദി എന്നീ വിരുദ്ധലേബലുകളില്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം വളര്‍ന്നു. 1806-ല്‍ അദ്ദേഹം '''[[ക്രിസ്മസ്]] പൂര്‍വസന്ധ്യ: മനുഷ്യാവതാരത്തെക്കുറിച്ചുള്ള സംവാദം''' (Christmas Eve: A Dialogue on Incarnation) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഷ്ലയര്‍മാഖറുടെ ആദ്യകൃതിയായ "മതത്തിന്റെ പരിഷ്കൃതവിമര്‍ശകരോടുള്ള പ്രഭാഷണം", പില്‍ക്കാലത്തെ പ്രശസ്തരചനയായ "ക്രിസ്തീയവിശ്വാസം" എന്നിവയുടെ മദ്ധ്യസന്ധിയായിരുന്നു ഈ രചന. ഈ സംവാദത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന പങ്കാളികള്‍, [[ക്രിസ്തുമതം|ക്രിസ്തുമതത്തിനുനേരേ]] വര്‍ദ്ധിച്ചുവന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മതിപ്പിന്റെ വ്യത്യസ്ഥഘട്ടങ്ങളേയും അക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങളേയും സൂചിപ്പിച്ചു. പ്രഷ്യന്‍ സൈന്യം [[നെപ്പോളിയന്‍|നെപ്പോളിയനില്‍]] നിന്ന് പരാജയം ഏറ്റുവാങ്ങിയ 1806 അവസാനത്തെ യേന യുദ്ധത്തെ തുടര്‍ന്ന്, ഷ്ലയര്‍മാഖര്‍ 1807-ല്‍ [[ബെര്‍ലിന്‍|ബെര്‍ലിനിലേയ്ക്കു]] മടങ്ങി. അവിടെ അദ്ദേഹം [[ത്രിത്വം|ത്രിത്വത്തിന്റെ]] പള്ളിയില്‍ പുരോഹിതനായി നിയമിക്കപ്പെട്ടു. അതേവര്‍ഷം, ഒരു സുഹൃത്തിന്റെ വിധവ, ഹെന്‍റിയേറ്റെ വോണ്‍ വില്ലിച്ചിനെ ഷ്ലയര്‍മാഖര്‍ [[വിവാഹം]] കഴിച്ചു.
1810-ല്‍ ബെര്‍ലിന്‍ സര്‍വകലാശാലയുടെ സ്ഥാപനത്തില്‍ മുന്‍കൈ എടുത്ത അദ്ദേഹം അവിടെ ദൈവശാസ്ത്രവിഭാഗത്തിന്റെ തലവനും പ്രഷ്യന്‍ ശാസ്ത്ര അക്കാദമിയുടെ കാര്യദര്‍ശിയുമായി. പ്രഷ്യയിലെ ക്രിസ്തീയ സഭകളുടെ നവീകരണത്തില്‍ താല്പര്യം കാട്ടിയ അദ്ദേഹം വിവിധ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ഏകീകരണം ലക്ഷ്യമാക്കി. 1817-ല്‍ ആ ഏകീകരണം സാധിച്ചു. ബെര്‍ലില്‍ 24 വര്‍ഷം നീണ്ടു നിന്ന തന്റെ സര്‍വകലാശാലാദ്ധ്യാപനത്തിന് ഷ്ലയര്‍മാഖര്‍ തുടക്കം കുറിച്ചത്
==അവലംബം==
|