"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 39:
തെക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ അഫ്ഘാനിസ്താനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടന്നിരുന്ന പുരാതനമേഖലയായ [[സിസ്താൻ]] കേന്ദ്രമാക്കി 861-ആമാണ്ടുമുതൽ 1003 വരെ ഭരിച്ചിരുന്ന ഒരു ഇറാനിയൻ [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ സാമ്രാജ്യമാണ്]] സഫാറിദ് സാമ്രാജ്യം ([[പേർഷ്യൻ]]: سلسله صفاریان). ഇതിന്റെ തലസ്ഥാനം സരഞ്ജ് ആയിരുന്നു.
'''അല്‍ സഫാര്‍''' എന്ന് വിളിപ്പേരുള്ള [[യാക്കൂബ് ബിന്‍ അല്‍ ലായ്‌ത്]] ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍.
== ആരംഭം ==
ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സിസ്താന്‍]], ബാഗ്ദാദ് കേന്ദ്രമാക്കിയുള്ള അറബ് ഭരണാധികാരികളുടെ ഒരു അതിര്‍ത്തിപ്രദേശം മാത്രമായിരുന്നു. സിസ്താന് കിഴക്ക് [[സാബൂളിസ്താൻ|സാബൂളിസ്താനും]] [[കാബൂൾ|കാബൂളും]] ഭരിച്ചിരുന്നത് മുസ്ലീങ്ങളല്ലായിരുന്നു.
സഫാറിദ് സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന യാക്കൂബിന്റെ (യാക്കൂബ് ബിന്‍ അല്‍ ലായ്‌ത്) പശ്ചാത്തലം അജ്ഞാതമാണ്. അല്‍ സഫാര്‍ എന്ന വാക്കിനര്‍ത്ഥം ചെമ്പുപണിക്കാരന്‍ എന്നാണ്. യാക്കൂബ് ഒരു ചെമ്പുപണിക്കാരനായാണ് ജീവിതമാരംഭിച്ചത്. ഇദ്ദേഹം ഒരു പെരുവഴിക്കൊള്ളക്കാരനായിരുന്നു എന്നും അഭിപ്രായമുണ്ട്. [[ഖജീരൈറ്റ്]] പരിഷ്കരണവാദികൾക്കെതിരെ പൊരുതിയ സിസ്താനിലെ സുന്നികളുടെ തദ്ദേശീയവിഭാഗങ്ങളായിരുന്നു. യാക്കൂബിന്റെ ശക്തികേന്ദ്രം. അറബി അറിയാതിരുന്ന യാക്കൂബ്, [[ബാഗ്ദാദ്|ബാഗ്ദാദിലെ]] അറബി ഭരണാധികാരികളേയും അവരുടെ പ്രതിനിധികളായി ഇറാനില്‍ ഭരണനിര്‍വഹണം നടത്തിയിരുന്ന പ്രഭുക്കന്മാരേയും അത്ര കണക്കിലെടുത്തിരുന്നില്ല. എങ്കിലും ബാഗ്ദാദിലെ അറബികളുടെ സാമന്തനെന്ന രീതിയിൽ 861-ആമാണ്ടുമുതൽ സരഞ്ജ് കേന്ദ്രീകരിച്ച് ഭരണം തുടങ്ങി.
== സാമ്രാജ്യവികസനം ==
കിഴക്കോട്ടാണ് യാക്കൂബ് ആദ്യമായി തന്റെ അധികാരം വ്യാപിപ്പിച്ചത്. 865-ആമാണ്ടില്‍ സാബൂളിസ്താന്റെ ഭരണാധികാരിയെ പരാജയപ്പെടുത്തിയ ഇദ്ദേഹം തുടര്‍ന്ന് കാബൂളും വറുതിയിലാക്കി. ഇവിടെ നിന്നും പിടിച്ചെടുത്ത പ്രതിമകളും, ആനകളേയും ബാഗ്ദാദിലേക്ക് സമ്മാനമായി അയച്ചു. ബാമിയന്‍ താഴ്വര പിടിച്ചടക്കിയ യാക്കൂബ്, ഇവിടം നശിപ്പിക്കുകയും വിലപിടിപ്പുള്ള പലതും ബാഗ്ദാദിലേക്ക് കടത്തുകയും ചെയ്തു. തുടര്‍ന്ന് വടക്കുഭാഗത്തേക്ക് ശ്രദ്ധതിരിച്ച യാക്കൂബ് ഹെറാത്ത് കീഴടക്കുകയും 873-ആമാണ്ടില്‍ ഇന്നത്തെ വടക്കുകിഴക്കന്‍ ഇറാനിലെ നിഷാപൂരില്‍ നിന്ന് ഭരണം നടത്തിയിരുന്ന തന്റെ അറബി മേലാളന്മാരായിരുന്ന തഹീറിദ് ഭരണാധികാരികളെ പരാജയപ്പെടുത്തി. ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം മിക്കവാറും തുടര്‍ന്ന് യാക്കൂബിന്റെ നിയന്ത്രണത്തിലായി. അങ്ങനെ നിരവധി നൂറ്റാണ്ടുകള്‍ക്കു ശേഷം അഫ്ഘാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങള്‍ താരതമ്യേന സ്വതന്ത്രനായ ഒറ്റ ഇറാനിയന്‍ രാജാവിന്റെ കീഴില്‍ ഏകീകരിക്കപ്പെട്ടു.
|