"എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ലിങ്ക് |
|||
വരി 3:
[[Image:Swami_Prabhupada.jpg|thumb|200px|right|എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍]]
എ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്, അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ('''[[w:International Society for Krishna Consciousness|ISKCON]]''') സ്ഥാപകാചര്യന്‍ ആണ്.
== ജനനം, ബാല്യം ==
സ്വാമി പ്രഭുപാദ് 1896-ല്‍, [[കല്‍ക്കട്ട|കല്‍ക്കട്ടയിലുള്ള]] ഒരു വൈഷ്ണവ കുടുംബത്തില്‍
== വിദ്യാഭ്യാസം ==
ബ്രിട്ടീഷ് രാജവാഴ്ച്ച നിലനിന്നിരുന്ന കാലത്താണ്‍ അഭയ്
== ഗുരുവിനെ കണ്ടെത്തുന്നു ==
വിവാഹിതനായ ശേഷം അഭയ് ഒരു ചെറിയ ഫര്‍മസ്യൂട്ടിയ്ക്കല്‍ കമ്പനി ആരംഭിച്ച് തന്‍റെ ഭാര്യയെയും കുടുംബത്തെയും പുലര്‍ത്താനാരംഭിച്ചു. ആ
1936 ല് ശ്രീല പ്രഭുപാദര്‍ തന്‍റെ ആത്മീയഗുരുവിനോട് തന്നാല്‍ കഴിയുന്ന എന്തെങ്കിലും സേവ അങ്ങേയ്ക്കായി ചെയ്യേണ്ടതുണ്ടൊയെന്നു ഒരു കത്തിലൂടെ ആരാഞ്ഞു!. ആ കത്തിനു മറുപടിയായി 1922 ല് ലഭിച്ച അതേ നിര്‍ദ്ദേശം തന്നെ വീണ്ടും അദ്ദേഹത്തിനു ലഭിയ്ക്കുകയുണ്ടായി: “ആഗലേയ ഭാഷയില്‍ കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുക”. രണ്ടാഴ്ചകള്‍ക്ക് ശേഷം തന്‍റെ ആത്മീയചാര്യന്‍ ഇഹലീല അവസാനിപ്പിച്ചു; ശ്രീല പ്രഭുപാദറുടെ ഹൃദയത്തില്‍ ആ ഉപദേശങ്ങല്‍ കൊത്തിവയ്ക്കപ്പെട്ടതുപോലെ തിളങ്ങി നിന്നു. ആ ഉപദേശങ്ങളാണ്‍ ശ്രീല പ്രഭുപാദരുടെ ജീവിതത്തിലെ എന്നത്തേയും വഴികാട്ടി.
ഗൌഢീയ മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകവേ തന്നെ ശ്രീല പ്രഭുപാദര്‍, “ഭഗവദ്-ഗീതയ്ക്കൊരു ഭാഷ്യം“ രചിയ്ക്കുക ഉണ്ടായി. 1944 ലെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധ കാലത്ത്]],
കൂടുതല്‍ സമയം വൈദിക ജ്ഞാനാര്‍ജ്ജനത്തിന്‍ വിനിയൊഗിയ്ക്കുന്നതിലേയ്ക്കായി ശ്രീല പ്രഭുപാദര്‍ 1950 ല് വാനപ്രസ്ഥം സ്വീകരിയ്ക്കുകയും: വീടും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു മുഴുനീള ആത്മീയാചാര്യനായി മാറി. 1953 ല് തന്‍റെ അനുചരരായ സഹോദരങ്ങള്‍ അദ്ദേഹത്തിന്‍ “ഭക്തിവേദാന്ത” എന്ന സ്ഥാനപ്പേരു നല്‍കി ആദരിച്ചു. അതിനുശേഷം അദ്ദേഹം കല്‍ക്കട്ടയില്‍ നിന്നും യാത്രയായി വൃന്ദാവനത്തിലുള്ള രാധാ-ദാമോധര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹം വളരെ വിനയാന്വിതനായി വൈദിക ഗ്രന്ധങ്ങളും മറ്റു ലിഖിതങ്ങളും പഠിയ്ക്കുന്നതിലേയ്ക്കായി പല വര്‍ഷങ്ങള്‍ ചിലവഴിച്ചു.
1959 ല് അദ്ദേഹം സര്‍വ്വസംഗപരിത്യഗിയായ് സന്ന്യാസ ജീവിതത്തിന്‍ തുടക്കമിട്ടു. ആ സമയത്താണ്‍ രാധാ-ദാമോധര ക്ഷേത്രത്തില്‍ വച്ച് തന്‍റെ ഏറ്റവും മനോഹര സൃഷ്ടികളിലൊന്നായ [[ഭാഗവതം|ശ്രീമദ് ഭാഗവതം]] [[ആംഗലേയം|ആഗലേയ ഭാഷയിലേയ്ക്ക്]] മൊഴിമാറ്റുന്നതിനും വളരെ ലഘുവായ രീതിയിലുള്ള വിവരണം നല്‍കുന്നതിനുമുള്ള ശ്രമം തുടങ്ങിയത്. കൂടാതെ “അന്യഗ്രഹങ്ങളിലേയ്ക്കുള്ള സുഗമയാത്ര” എഴുതിയതും ഇതെ ക്ഷേത്രത്തില്‍ വച്ചു തന്നെയാണ്‍. വളരെക്കുറച്ചു വര്‍ഷം കൊണ്ടുത്ന്നെ ശ്രീമദ് ഭാഗവതത്തിന്‍റെ പ്രഥമ കാണ്ഡത്തിന്‍റെ മൂന്നു ഭാഗങ്ങളുടെ വിവര്‍ത്തനവും വിവരണങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കുകയുണ്ടായി. ഇപ്പോഴും ഈ പുസ്തകങ്ങ്ള് അച്ചടിയ്ക്കുന്നതിനുള്ള കടലാസും പണവും അദ്ദേഹം ഒറ്റയ്ക്കു തന്നെയാണ്‍ സമാഹരിച്ചത്. ഇന്ത്യയിലെ വലിയ പട്ടണങ്ങളിലെ ഏജന്‍റുമാര്‍ മുഖേന അദ്ദേഹം ഈ പുസ്തകങ്ങള്‍ മ്ഴുവനായും വിറ്റഴിച്ചു.
അതിനുശേഷം
യാത്രയിലുടനീളം അദ്ദേഹത്തിന്‍ വളരെയധികം യാതനകള്‍ അനുഭവിയ്ക്കേണ്ടതായി വന്നു: യാത്രയ്ക്കിടയിലായ് അനുഭവപ്പെട്ട രണ്ടു ഹൃദയാഘാതങ്ങളും ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടാല്‍ താന്‍ എങ്ങോട്ടാണ്‍ പോകുക എന്നുള്ളതും അദ്ദേഹത്തെ വ്യാകുലനാക്കി. ആറുമാസത്തെ തന്‍റെ തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിട്ടിയ വിരലിലെണ്ണാവുന്ന അഭ്യുദയകാംക്ഷികളില്‍ ചിലര്‍ ചേര്‍ന്ന് മാന്‍ഹട്ടനില്‍ ഒരു കടമുറിയും അതിനോട് ചേര്‍ന്നുള്ള് അപാര്‍ട്ട്മെന്‍റും അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. അവിടെ അദ്ദേഹം എല്ലാദിവസവും പ്രഭാഷണങ്ങള്‍ നല്‍കുകയും, കീര്‍ത്തനങ്ങള്‍ നടത്തുകയും പ്രസാദം വിതരണം നടത്തുകയും ചെയ്തിരുന്നു. ജീവിതത്തിന്‍റെ നാനാതുറകളില്‍ വിരാജിച്ചിരുന്ന, ഹിപ്പികളും മറ്റും അവിടേയ്ക്കു ഒഴുകിയെത്താന്‍ തുടങ്ങി: തങ്ങളുടെ ജീവിതത്തില്‍ നിന്നും അടര്‍ന്നുപോയ എന്തൊ ഒന്ന്, അതിന്‍റെ അന്വേഷണങ്ങ്ള്ക്കായി എത്തിയ അവര്‍ പിന്നീട് സ്വാമിജിയുടെ പാതയിലൂടെ സഞ്ചരിക്കാനാരംഭിച്ചു.
Line 52 ⟶ 48:
ഈ ചെറിയ സമയ പരിധിയ്ക്കുള്ളില്‍ തന്നെ പടിഞ്ഞാറന്‍ ദേശത്തിനുവേണ്ടി തുടര്‍ച്ചയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തന്‍റെ സമയത്തിന്‍റെ സിംഹ ഭാഗവും ചിലവഴിയ്ക്കുകയും അതോടൊപ്പം തന്നെ 108 ക്ഷേത്രങ്ങളും, ആദ്യാത്മിക സാഹിത്യത്തിനായി 60 വാല്യങ്ങള്‍ പുറത്തിറക്കുകയും, അയ്യായിരത്തോളം ശിഷ്യഗണങ്ങളെ സൃഷ്ടിയ്ക്കുകയും ചെയ്തു. കൂടാതെ ഭക്തിവേദാന്ത ബുക് ട്രസ്റ്റിന്‍റെ സ്ഥാപനം, തുടര്‍ന്നാരംഭിച്ച സയന്‍റിഭിക് അക്കാഡമിയുടെയും(ഭക്തിവേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട്) മറ്റ് ഇസ്കോണുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനകളില്‍ ചിലതാണ്‍.
ശ്രീല പ്രഭുപാദര് അപൂര്‍വ്വങ്ങളിലത്യപൂര്‍വ്വമായ എഴുത്തുകാരനും, അധ്യാപകനും കൂടാതെ ഒരു സംന്യാസിവര്യനുമായിരുന്നു എന്നതില്‍ സംശയമില്ല. തന്‍റെ വൈദികസഹിത്യ സൃഷ്ടികളിലൂടെയും ഉറവ വറ്റാത്ത വാക്ധോരണികളിലൂടെയും അദ്ദേഹം പാശ്ചാത്യലോകത്തിന്‍ കൃഷ്ണാവബോധം പകര്‍ന്നു നല്‍കി. പലവാല്യങ്ങളിലായി പ്രസിദ്ധീകരിച്ച തന്‍റെ സൃഷ്ടികളാണ്‍ ഇന്നും തന്‍റെ ശിഷ്യശൃഖലയ്ക്കൊട്ടകെ ഒരു നാഴികക്കല്ലായി വര്‍ത്തിയ്ക്കുന്നതും അതിലൂടെ പൊതുജനങ്ങള്‍ക്കതിന്‍റെ ഫലം ലഭിയ്ക്കുന്നതിനും കാരണമകുന്നത്.
[[Category:ജീവചരിത്രം]]
[[en:A. C. Bhaktivedanta Swami Prabhupada]]
|