"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, cs, da, de, el, en, es, et, fi, fr, he, hu, id, it, ja, ko, la, nl, no, pl, pt, ro, ru, sh, sl, sr, sv, tr, uk, zh |
|||
വരി 21:
സ്വര്‍ഗ്ഗപിതാവായ [[ദൈവം]] അയച്ച രക്ഷകനാണ് യേശുക്രിസ്തുവെന്നും അദ്ദേഹത്തിന്റെ പ്രധാന അപ്പസ്തോലനായിരുന്നു പൗലോസെന്നും മാര്‍ഷന്‍ കരുതി. ക്രിസ്തുമതം, [[യഹൂദമതം|യഹൂദമതത്തില്‍]] നിന്ന് ഭിന്നവും അതിന് വിരുദ്ധവും ആണെന്നും അദ്ദേഹം വാദിച്ചു. അന്ന് ശൈശവാവസ്ഥയിലായിരുന്ന [[ക്രിസ്തുമതം]], യഹൂദമതത്തില്‍ നിന്ന് വ്യതിരിക്തമായ മതം എന്ന നിലയില്‍ അതിന്റെ അസ്തിത്വം ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍, വിപ്ലവാത്മകമായ ഒരു നിലപാടായിരുന്നു അത്. എബ്രായ ബൈബിളിനെ ഒന്നായി തിരസ്കരിച്ചതിനു പുറമേ അതിലേയും ക്രിസ്തുമതത്തിലേയും ദൈവങ്ങള്‍ രണ്ടാണെന്നു പോലും മാര്‍ഷന്‍ വാദിച്ചു: ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ച പഴയനിയമത്തിലെ യഹോവയും, യേശുവിലൂടെ അവതരിച്ച പുതിയനിയമത്തിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവുമാണ് ആ ദൈവങ്ങള്‍. ലോകത്തെ സൃഷ്ടിക്കുകയും, "കണ്ണിനു പകരം കണ്ണ്" എന്ന പ്രാകൃതനീതിയില്‍ അധിഷ്ഠിതമായ [[മോസസ്|മോശയുടെ]] നിയമം പിന്തുടരുകയും ചെയ്യുന്ന യഹോവ, "ഡെമിയര്‍ജ്" എന്നു വിളിക്കാവുന്ന തരം താണ ദൈവമാണ്. [[യേശു]] വ്യത്യസ്ഥനായ മറ്റൊരു ദൈവത്തിന്റെ ജീവിക്കുന്ന അവതാരമാണ്: ചിലപ്പോള്‍ സ്വര്‍ഗ്ഗീയ പിതാവെന്ന് വിളിക്കപ്പെടുന്ന, കരുണയുടേയും സ്നേഹത്തിന്റേയും ഒരു പുതിയ ദൈവം. ഈ രണ്ടു ദൈവങ്ങളുടേയും വ്യക്തിത്വങ്ങള്‍ വ്യതിരിക്തമാണ്: അല്പനും, ക്രൂരനും, അസൂയാലുവും, യഹൂദരുടെ മാത്രം ഉയര്‍ച്ചയില്‍ താത്പര്യമുള്ളവനുമായ ഒരു ഗോത്രദൈവവുമാണ് യഹോവ; മനുഷ്യവര്‍ഗ്ഗത്തെ ഒന്നടങ്കം സ്നേഹിക്കുന്ന സാര്‍വത്രികദൈവമായ സ്വര്‍ഗ്ഗീയപിതാവാകട്ടെ, തന്റെ മക്കളെ ദയാവാത്സല്യങ്ങളോടെ വീക്ഷിക്കുന്നു. ഈ ദ്വൈതസങ്കല്പം, പഴയനിയമവും, യേശുവിന്റെ ജീവിതത്തേയും ദൗത്യത്തേയും സംബന്ധിച്ച കഥകളും തമ്മിലുള്ള വൈരുദ്ധ്യത്തെ വിശദീകരിക്കാന്‍ മാര്‍ഷനെ സഹായിച്ചു.
യഹോവയെ മാര്‍ഷന്‍ നിയമവ്യഗ്രനായ ഒരു ദൈവമായി കണ്ടു. ലോകത്തെയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കഴിഞ്ഞ്, മനുഷ്യരെ ആ ദൈവം അവരുടെ പാപങ്ങളുടെ പേരില്‍ വെറുത്തു. പാപികളായ മനുഷ്യര്‍ക്ക് സഹനവും മരണവും വിധിച്ചുകൊടുക്കുന്നതില്‍ അവന്‍ കണ്ടത് നീതി മാത്രമാണ്. നിയമത്തിന്റെ മാത്രം ദൃഷ്ടിയില്‍ നോക്കുമ്പോള്‍, ഇത് ശരിയായ നടപടിയായിരുന്നു. എന്നാല്‍, തന്റെ പുത്രന്‍ യേശു വഴി സ്വയം മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയ സ്വര്‍ഗ്ഗീയപിതാവിന്റെ പ്രവര്‍ത്തികള്‍ നിയമത്തിലെന്നതിനു പകരം ദയയിലൂന്നിയവയായിരുന്നു. രോഗശാന്തികളും അത്ഭുതപ്രവര്‍ത്തികളും വഴി ആ ദൈവം തന്റെ കരുണ പ്രകടിപ്പിച്ചു. ഒടുവില്‍ അദ്ദേഹം തന്റെ പുത്രനിലൂടെ തന്നെത്തന്നെ കുരിശില്‍ ബലിയായി നല്‍കി. യേശുവിലൂടെ സ്വയം ബലിയായി നല്‍കുക വഴി, സ്വര്‍ഗ്ഗീയ പിതാവ്, മനുഷ്യരാശിയ്ക്ക് പഴയ ദൈവത്തിനോടുണ്ടായിരുന്ന കടപ്പാട് വീട്ടുകയായിരുന്നു. ഈ ബലി, മനുഷ്യവംശത്തിന്റെ പാപക്കറ തുടച്ചു നീക്കി അവരെ നിത്യജീവിതത്തിന് അവകാശികളാക്കി.
==അവലംബം==
|