"പുരുഷഭേദനിരാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്‍: കൊടുന്തമിഴ് പരിണമിച്ചാണു മലയാളഭാഷയുണ്ടായത് എന്ന വാദത്തെ സ... |
No edit summary |
||
വരി 1:
[[കൊടുന്തമിഴ് ]]പരിണമിച്ചാണു മലയാളഭാഷയുണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി [[എ.ആര്‍.രാജരാജവര്‍മ്മ ]]അവതരിപ്പിക്കുന്ന ആറു നയങ്ങളില്‍`ഒന്ന`.തമിഴില്‍`കാലവാചകങ്ങളായ ആഖ്യാതങ്ങളോടുകൂടി,കര്‍ത്താവിനൊടുള്ള പൊരുത്തത്തിനുവേണ്‍ടി ലിംഗം,പുരുഷന്‍,വചനം എന്നിവയെക്കുറിക്കുന്ന പ്രത്യയങ്ങള്‍ ചേര്‍ക്കറുണ്ട്.മലയാള ഭാഷ ഇതെല്ലാം ഒന്നോടെ ഉപെക്ഷിച്ചു.ഇതിനെയാണു പുരുഷഭേദനിരാസം എന്നുപറയുന്നത`.
തമിഴില്‍ അവന്‍വന്താന്‍,അവള്‍വന്താള്‍,അവര്‍ വന്താര്‍,നീ വന്തായ്,നാന്‍ വന്തേന്‍ എന്നു പ്രയോഗിക്കുമ്പോള്‍ മലയാളത്തില്‍ അവന്‍,അവള്‍,അവര്‍,നീ,ഞാന്‍ എന്നീ എല്ലാനാമങ്ങളോടും വന്നു എന്ന ഒരൊറ്റക്രിയാരൂപമാണു ചേര്‍ക്കുന്നത്`.മലയാളത്തില്‍ കര്‍ത്താവ് മാറുമ്പോഴും,ക്രിയക്കു മാറ്റമൊന്നും സംഭവിക്കുന്നില്ല. ആവര്‍ത്തനമായതിനാല്‍ ക്രിയാവസാനത്തിലെ പ്രത്യയപ്രയോഗം മലയാളഭാഷ തള്ളിക്കളഞ്ഞു എന്നാണ് ഏ ആറിന്റെ വാദം. സംഖ്യാവിശേഷണം ചേര്‍ക്കുന്ന പക്ഷം നപുംസകനാമങ്ങള്‍ക്ക് ബഹുവചനം വേണ്ട എന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുള്ള ദ്രാവിഡഭാഷയ്ക്ക് ഈ ആവര്‍ത്തനം ഒട്ടും യോജിക്കുന്നതല്ലെന്ന യുക്തി കരുതിയാണ് മലയാളികള്‍ പുരുഷഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചതെന്ന് ഏ ആര്‍ പറയുന്നു.
|