"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Idioma-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, lt, ru നീക്കുന്നു: ar പുതുക്കുന്നു: cs |
(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു |
||
വരി 3:
== പശ്ചാത്തലം ==
വൈദിക കാലത്തിനു മുന്‍പ് ജനങ്ങള്‍ ഭയത്തില്‍ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയും മറ്റുമവര്‍ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവര്‍ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവര്‍ന്മാരേയും മുത്തപ്പന്‍ എന്ന പേരില്‍ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തില്‍ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പന്‍, യക്ഷി, സര്‍പ്പങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാര്‍ ശിലകളില്‍ അവരുടെ ക്ഷേത്രങ്ങള്‍ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേര്‍ത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാര്‍ ഇതെല്ലാം സ്വന്തമാക്കിയപ്പോള്‍ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിര്‍പ്പ് ശക്തമായ ഇടങ്ങളില്‍ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാന്‍ സമ്മതിക്കുകയും ഉണ്ടായി.<ref> വിശ്വംഭരന്‍. കേരള സംസ്കാര ദര്‍ശനം.
മിന്നല്‍ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യര്‍ക്ക് തോന്നിയ ഭയസമ്രിശമായ വികാരം പില്‍കാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നല്‍ പിണര്‍ അദൃശ്യനായ [[ഇന്ദ്രന്‍|ഇന്ദ്രന്റെ]] കയ്യിലെ വജ്രം എന്ന സര്‍വസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ [[വരുണന്‍|വരുണനോട്]] ബന്ധിച്ചു, കാറ്റിനെ [[വായുദേവന്‍|വായുദേവനോടും]]; [[സൂര്യദേവന്‍|സൂര്യന്‍]] കര്‍മ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അര്‍ഘ്യം സമര്‍പ്പിച്ച മനുഷ്യന്‍ അടുത്തുനിന്നു പൂവിട്ടു പൂജിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തില്‍ കണ്ടേ പൂജിക്കാന്‍ കഴിയൂ. അങ്ങിനെ അമൂര്‍ത്തമായവയെ കുറിച്ചുള്ള ധാരണകള്‍ക്കു വ്യക്തവും മൂര്‍ത്തവും ആയ രൂപം നല്‍കിയപ്പോള്‍ വിഗ്രഹം ജനിച്ചു.
|