"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2 |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 35:
==കഥാവസ്തു==
{{wikisource|നളിനി}}
നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരൻ, യൗവനാരംഭത്തിൽ സ്വദേശംവിട്ടുപോയി. അദ്ദേഹത്തിന്റെയഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതിയാരാധിച്ചു. യൗവനയുക്തയായ മകളെ
. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലുമാലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയുംചെയ്തു. ജലപ്പരപ്പിലേക്കുകുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയിൽ അഞ്ചുവർഷക്കാലം അവളാ ആശ്രമത്തിൽ നിഷ്ഠയോടെ വസിച്ചു. അനന്തരം ഒരു സുപ്രഭാതത്തിൽ, ഹിമവൽസാനുവിൽവച്ച് കാഷായവേഷധാരിയായൊരു യോഗിയായി, അവൾ ദിവാകരനെക്കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയിൽ സന്തുഷ്ടനായ യോഗിവര്യൻ അവളെയനുഗ്രഹിച്ച്, യാത്രയാകാനൊരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവൾ 'ദൃഢമിപ്പദാംബുജത്തിന്റെ സീമയിതുപോകിലില്ല ഞാൻ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കൽ സ്വയം സമർപ്പിച്ചു. അപ്പോൾ ആ യോഗിവര്യന് അവളോടു കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവൾക്ക്, ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയിൽലയിച്ച അവളിൽനിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നൽപോലെ വേർപെട്ടുപോയി. 'പട്ടിടഞ്ഞതനുതന്റെ മേനിവേർപെട്ടിടാഞ്ഞത്' യോഗിയറിയുകയുംചെയ്തു.
|