"കോതാമ്മൂരിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: അവലംബ സൂചിക → അവലംബം
(ചെ.) Robot: Cosmetic changes
വരി 1:
അത്യുത്തരകേരളത്തില്‍ പ്രത്യേകിച്ചും കോലത്തുനാട്ടില്‍ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. [കോലത്തുഗ്രാമങ്ങളില്‍ [[തുലാം]],[[വൃശ്ചികം|വൃശ്ചികമാസങ്ങളിലായി]] തെയ്യംകലാകാരന്മാരായ മലയസമുദായക്കാര്‍ ആണു ഈ നാടോടി നൃത്തകല ആടിയിരുന്നത്'. ഉര്‍വരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. [[ഊര്‍‌വരാരാധന|ഊര്‍‌വരാധനയുമഅയി]] ബന്ധപ്പെട്ട ഒരു കലയാണ്‌ ഇത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളിലൊന്നാണിത്.
 
== പേരിനു പിന്നില്‍ ==
ഗോതാവരി എന്ന ശബ്ദത്തിന്റെ നാടന്‍ ഉച്ചാരണമായ കോതാരി എന്നാല്‍ പശു അഥവാ പശുക്കൂട്ടം എന്നര്‍ത്ഥം. കോതാരിയാട്ടം പരിഷ്കരിയ്ക്കപ്പെട്ട് കോതാമൂരിയാട്ടം ആക്കപ്പെട്ടു.
== ഐതിഹ്യം ==
സ്വര്‍‌ഗ്ഗത്തില്‍ നിന്നും ഐശ്വര്യം വര്‍ദ്ധിപ്പിയ്ക്കാനായി ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഭൂമിയിലേയ്ക്ക് വന്ന കാമധേനുവിന്റേയും അനുചരന്മാരുടേയും അനുഗ്രഹകഥകളാണ് അടിസ്ഥാനം.കോതാരി എന്നാല്‍ കാമധേനു തന്നെയെന്നാണ് വിശ്വാസം.
 
ശ്രീകൃഷ്ണസ്തുതിയില്‍നിന്നും തുടങ്ങി തൃച്ചംബരത്തപ്പന്‍,അഗ്രശാലാമാതാവ് എന്നിവരേയും സ്തുതിയ്ക്കുന്നു. ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങള്‍ക്കാണ്. ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്. കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാര്‍‌. ആദ്യാവസാനവേഷക്കരാണ് ഇവര്‍‌. ഗൃഹനായകനേയും നായികയേയും സ്തുതിച്ച് പുകഴ്ത്തി സ്വാധീനിച്ച് പ്രതിഫലത്തുക വാങ്ങുക എന്നതാണ് ഇവരുടെ കടമ. എന്തും‌പറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം 'കണ്ണാമ്പാള കെട്ടിയ പനിയന്മാരെപ്പോലെ' എന്നൊരു ശൈലിയ്ക്ക് വഴിവെച്ചു .
 
വരുന്ന വര്‍ഷത്തേയ്ക്കുള്ള അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നതാണ് 'വാണാളും വര്‍ക്കത്തും' -മെച്ചപ്പെട്ട നാളുകളും സമ്പത്തും-പറയല്‍. ഇതിനു വേണ്ടി പ്രത്യേകം അരിയോ നെല്ലോ ഇവര്‍ ചോദിച്ച്‌വാങ്ങും.
 
== ചടങ്ങുകളും രീതിയും ==
തുലാ മാസം 10ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക. ഒരു സംഘത്തില്‍ ഒരു കോതാമ്മൂരി തെയ്യവും (ആൺ‌കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളില്‍ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയില്‍ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങള്‍ക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാന്‍ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതില്‍ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളില്‍ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കും ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടി വരുന്നത് കൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാന്‍ 10 മുതല്‍ 15 ദിവസം വരെ എടുക്കാറുണ്ട്. കോതാമ്മൂരി വരുമ്പോള്‍ വീടുകളില്‍ സ്വീകരിക്കുന്നതിനായി വിളക്കും തളികയും, നിറനാഴിയും, മുറത്തില്‍ നെല്‍‌വിത്തും ഒരുക്കി വെക്കും. വീട്ടില്‍ എത്തിയ ഉടന്‍ തന്നെ കോതാമ്മൂരിയും, പനിയന്മാരും ഇതിനു വലംവെക്കും. തുടര്‍ന്ന് പാട്ടുകള്‍ പാടും.
 
== വേഷവിധാനം ==
 
കോതാരിയാട്ടത്തില്‍ കോതരിയ്ക്ക് പുറമേ രണ്ട് പനിയന്മാരും ഒരു കുരിയ്ക്കളും ഒന്നോരണ്ടോ വാദ്യക്കാരും ഉണ്ടാകും. കോതാരി വേഷം കെട്ടുന്നത് ഒരു ആണ്‍‌കുട്ടി ആയിരിയ്ക്കും. തലയില്‍ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയില്‍ കോതാരിത്തട്ട് ബന്ധിയ്ക്കുന്നു.
 
== കോതാരിത്തട്ട് ==
 
ഓലമെടഞ്ഞ് മടക്കി, ചുവപ്പുപട്ടില്‍ പൊതിഞ്ഞ്, മുന്‍പില്‍ പശുവിന്റെ തലയുടെ രൂപവും പിന്നില്‍ വാലും ചേര്‍ത്തതാണ് കോതാരിത്തട്ട്. ഇത് അരയിലണിഞ്ഞ് അതിന്റെ ഇരുവശത്തുമുള്ള ചരട് ചുമലിലിടും.
 
== കോതാമ്മൂരി പാട്ട് ==
മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാന പാട്ടാണ്. “ആരിയന്‍ നാട്ടില്‍ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതല്‍ ചെറുകുന്ന് വരെ നീണ്ടു കിടക്കുന്ന “കോലത്തുവയല്‍” ഈ അമ്മയുടേതാണ്. ഈ പാട്ടുകള്‍ കൂടാതെ മാടായിക്കാവിലമ്മയുടെയും, തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും, വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.
 
വരി 42:
കള്ളും പൊലിക കലശം പൊലിക എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.
 
== അവതരണ സ്വഭാവവും രീതികളും ==
 
പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാല്‍ പനിയന്മാര്‍ക്കെന്തും പറയാം. വേദാന്തം മുതല്‍ അശ്ലീലം വരെ അവര്‍ പറയുകയും ചെയ്യും, പക്ഷെ ഒക്കെയും സാമൂഹ്യ വിമര്‍ശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാല്‍ നെല്ലും പണവും തുണിയും ഇവര്‍ക്ക് വീട്ടുകാര്‍ നല്‍കും. കൃഷിയുമായും, കന്നുകാലി വളര്‍ത്തുമായി ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.
 
== കോതാമ്മൂരിയാട്ടത്തിന്റെ ഭാവി ==
കുറച്ചു വര്‍ഷം മുന്‍‌പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.
 
== അവലംബം ==
* കേരളീയതയുടെ നാട്ടറിവ്
*കേരളത്തിന്റെ തനതുകലകൾ കോതാമ്മൂരി‍, ഡോ.എം.വി.വിഷ്ണു നമ്പൂതിരി, ISBN 81-7638-392-9
*തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവന്‍ അഴീക്കോട്, ISBN 83-240-3758-3
 
== പുറം കണ്ണികള്‍ ==
*[http://malabarvishesham.blogspot.com/2007/11/blog-post_4056.html മലബാർ വിശേഷം]
*[http://perumkaliyattam.blogspot.com/2008/06/blog-post.html പെരുംകളിയാട്ടം]
"https://ml.wikipedia.org/wiki/കോതാമ്മൂരിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്