"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 1:
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ്
'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍(1600) ''മനമേയോദയ''ത്തില്‍പ്രസ്താവിച്ചിട്ടുണ്ട്. ''പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ''ന്ന നിലയ്ക്ക് അതിശയോക്തികളും അര്‍ധസത്യങ്ങളും അതില്‍ഏറിയിരിക്കും; ചാരത്തില്‍കനല്‍പോലെ കാതലായ ഒരു സത്യം അന്തര്‍ഭവിച്ചിരിക്കുകയും ചെയ്യും.
''ധര്‍മാര്‍ഥകാമമോക്ഷാണാ-<br />മുപദേശസമന്വിതം<br />പൂര്‍വവൃത്തം കഥായുക്ത്-<br />മിതിഹാസം പ്രചക്ഷതേ''.
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാര്‍, രക്തസാക്ഷികള്‍തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകള്‍എന്നിവ ആദ്യകാലങ്ങളില്‍ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പില്‍ഇത്തരം കഥകളുടെ ഒരു സമഹാരം ''(Leganda Sanotoruma Historica Lombardica)'' പ്രചരിച്ചിരുന്നു. അതുപോലെ ജനോവ ആര്‍ച്ചു ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവര്‍ണൈതിഹ ''(The Golden Legend)'' ത്തിന്റെ കാര്യവും പ്രസ്താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമര്‍ശനാതീതമായി മാനിച്ചിരുന്നു. അതിശയോക്തികളില്‍കോര്‍ക്കപ്പെട്ട കെട്ടുകഥകളെന്ന നിലയില്‍കാലക്രമത്തില്‍ആ സ്ഥാനം ഇടിഞ്ഞു തുടങ്ങുകയും വാസ്തവ ചരിത്രത്തില്‍നിന്ന് അതു വേര്‍തിരിക്കപ്പെടുകയും ചെയ്തു. തലമുറകളായി പ്രചരിച്ചു പോരുന്ന കേവലകഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
== ഇതിഹാസവും ഐതിഹ്യവും. ==
ഐതിഹ്യം കേട്ടുകേള്‍വി ആസ്പദമാക്കിയുള്ള കഥകള്‍ മാത്രം അടങ്ങുന്നതല്ല. ഇതിഹാസ (ഇതി = ഇപ്രകാരം, ഹ = പോല്‍, അസ = ആയിരുന്നു) ത്തിന് പദനിഷ്പത്തികൊണ്ടും സ്വഭാവം കൊണ്ടും ഐതിഹ്യത്തോടു സാദൃശ്യം ഉണ്ട്. ഭാരതീയേതിഹാസങ്ങളായ രമായണവും മഹാഭാരതവും പ്രധാനകഥകള്‍കൂടാതെ ഐതിഹ്യ സ്വഭാവമുള്ള പല ഉപാഖ്യാനങ്ങളും അടങ്ങിയവ കൂടിയാണ്. അവയില്‍ ചിലവയെ ''ലോകഗാഥ'' എന്ന് വിശേഷിപ്പിച്ചു കാണുന്നു. ''പുരാ അപി നവം'' (പഴയതെങ്കിലും നൂതനം) എന്ന പുരാണ പദനിഷ്പ്പത്തി പ്രകാരം ആര്‍ക്കും എന്നും എവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് പുരാണങ്ങളുടെ പ്രതിപാദ്യം. വേദങ്ങളിലെ അര്‍ഥവാദകഥകള്‍ക്കും ഐതിഹ്യങ്ങളുടെ സ്വഭാവമുണ്ട്. കെട്ടുകഥ, നാടോടിക്കഥ എന്നീ പദങ്ങളെ ഐതിഹ്യ പര്യായങ്ങളായി കരുതാം. നാടോടി ഗാനങ്ങളുടെ രൂപത്തില്‍പ്രചരിക്കുന്ന കഥകളും ഐതിഹ്യത്തില്‍പ്പെടും. ഇംഗ്ലീഷില്‍മിഥ് (myth), ലെജന്‍ഡ് (legend) എന്നീ പദങ്ങള്‍കൊണ്ടു വിവക്ഷിക്കുന്നതും ഐതിഹ്യങ്ങളെയാണ്.
== അബോധപ്രേരണകളുടെ സൃഷ്ടി. ==
ഒരു ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, അഭിലാഷം, സ്വപ്നം, ഭയം തുടങ്ങിയവയ്ക്ക് ഐതിഹ്യങ്ങള് മൂര്‍ത്തരൂപം നല്‍കുന്നു; ജനസാമാന്യത്തിന്റെ സംസ്കാരസാഭല്ല്യം ഐതിഹ്യത്തില്‍ പ്രതിഫലിക്കും; മാത്രമല്ല അത് രൂപപ്പെടുത്താനും അതിനു രൂപപരിണാമം വരുത്താനും ഐതിഹ്യങ്ങള്‍ക്കു കഴിയും.
ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാല്‍ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോരഞ്ചകമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, ''തെറ്റായി സ്മരിക്കപ്പെട്ട ചരിത്രം'' എന്ന് ചിലര് ഐതിഹ്യത്തിനു നിര്‍വചനം നല്‍കുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങള്‍.
== അടിസ്ഥാനവികാരങ്ങളുടെ പങ്ക് ==
ചരിത്രപുരുഷന്മാര്‍, ദേശീയ നേതാക്കന്മാര്‍, ദേവാലയങ്ങള്‍, പക്ഷിമൃഗാതികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദര്‍ശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍ മനുഷ്യനില്‍ ഉണര്‍ത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയും കഥകള് ഈ തരത്തില്‍ ഉള്ളവയാണ്.
ലോകം എങ്ങനെ, എന്ന്, ഉണ്ടായി?
== ആദിബിംബ നിര്‍മിതി. ==
ഓരോ വിശേഷ ദിവസത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും പലതരം ഐതിഹ്യങ്ങള്‍ന നിലവിലുണ്ട്. ചിലപ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാണും കഥകള്‍. ഹിന്ദുക്കളുടെ ഓണം, വിഷു, ശിവരാത്രി, നവരാത്രി, തിരുവാതിര, വിനായകചതുര്‍ത്ഥി മുതലായവ ഉദാഹരണം. അഹങ്കാരിയായ മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ ജയിച്ചതിന്റെ സ്മാരകമാണത്രേ ഓണം. (ഓണത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്) തിന്മയെ തോല്പിച്ച് ഉന്മൂലനം ചെയ്യാന്‍ നന്മയ്ക്ക് പല രൂപത്തില്‍ അവതരിക്കേണ്ടിവരും എന്ന സാമാന്യാശയം ഈ വിശേഷണത്തില്‍ നിന്ന് രൂപം കൊള്ളുന്നു. സമൂഹത്തിലെ ഈ മാതിരി ചില വിശ്വാസങ്ങളില്‍ നിന്നും ആദിബിംബങ്ങള്‍ രൂപം കൊള്ളുന്നു; ആദിബിംബനിര്‍മിതിയെ ഐതിഹ്യം സഹായിക്കുന്നു.
വരി 29:
മനുഷ്യന്‍ അനുഭവിച്ചുവരുന്ന അനുകൂല പരിതഃസ്ഥികള്‍ എങ്ങനെ ഉണ്ടായി എന്നു ചില ഐതിഹ്യങ്ങള്‍ വിവരിക്കുന്നു. മനുഷ്യനുണ്ടായിരുന്ന ഒരനുകൂല സന്ദര്‍ഭം എങ്ങനെ നഷ്ടപ്പെട്ടു എന്നായിരിക്കും വേറെ ചിലവയുടെ പ്രതിപാദ്യം. പറുദീസാനഷ്ടം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.
അസാമാന്യമായ ഔഷധവീര്യമുള്ള ചില ചെടികളുടെ പ്രധാന്യം ഊന്നികാണിക്കാനായിരിക്കും ചില കഥകളുടെ ശ്രമം. [[തുളസിപുരാണം]] ഉദാഹരണമായി എടുക്കാം. ഒരു പ്രത്യേക പൂവ് ഒരു ദേവന്
== സമാന പ്രമേയങ്ങള്‍ ==
ലോകത്തെവിടെയും ഉള്ള ഐതിഹ്യങ്ങളില്‍ ചില സമാനപ്രമേയങ്ങല്‍ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ മൗലിക പ്രവണതകളിലെ ഏകരൂപത ഇതിനു നിദാനം. ഹിരണ്മയമായ ഒരു വലിയ മുട്ടവിരിഞ്ഞ് ലോകം ഉണ്ടായി എന്ന കഥയ്ക്ക് പല ജനവര്‍ഗ്ഗങ്ങള്‍ക്കിടയിലും പ്രചാരമുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മാവ് ഹിരണ്യഗര്‍ഭനാണെങ്കില്‍ ഈജിപ്റ്റിലെ രാ (സൂര്യന്‍) മുട്ടയില്‍ നിന്നാണ് പിറന്നത്
== യുക്തിയുടെ സ്ഥാനം ==
മിക്ക ഐതിഹ്യങ്ങളും യുക്തിസഹമല്ലാത്ത അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; അമാനുഷ കഥാപാത്രങ്ങള്‍ അമാനുഷ ശക്തികളും സിദ്ധികളും പ്രകടിപ്പിക്കുന്നു.
''ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്'' എന്ന വാക്യമനുസരിച്ച് സ്വതേ നിഗൂഢാര്‍ഥകങ്ങളായ വേദങ്ങളുടെ വിശദീകരണവും അവയില്‍ പറഞ്ഞ തത്വങ്ങളുടെ ഉദാഹരണവും ആയിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. അവയ്ക്ക് ആന്തരികമായ ഒരര്‍ഥംകൂടി കാണണമെന്നു കരുതാന്‍ ഇതൊരു കാരണമാണ്.
== പലതരം കഥകള്‍ ==
ഓരോ ദേശത്തും അവിടത്തെ വീരന്മാരുടെ അപദാനങ്ങള്‍ പാടുന്ന കഥകള്‍ കാണാം.
[[ബൃഹത്കഥാമഞ്ജരി]], സോമദേവന്റെ [[കഥാസരിത് സാഗരം]] എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രചരിച്ചുവരുന്നു. ബൗദ്ധന്മാരുടെ ജാതകകഥകള്‍ക്കും' കൃസ്തുവിന്റെ സാരോപദേശ കഥകള്‍ക്കും (parables) സാദൃശ്യമുണ്ട്. വിക്രമാദിത്യനെപ്പറ്റിയുള്ള കഥകളാണ് വേതാള പഞ്ചവിംശതിയില്‍ കാണുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഐതിഹ്യ കഥകളെ ആധാരമാക്കി രചിക്കപ്പെട്ട [[ശുകസപ്തതി]], [[ഹിതോപദേശം]], [[പഞ്ചതന്ത്രം]] എന്നിവക്ക് കഥാസാമ്രാജ്യത്തില്‍ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.
<ref name="pct">Edward B. Tylor, Primitive Culture (1924).</ref>
== അലങ്കാര സന്നിവേശം ==
കഥകള്‍ക്കു രൂപം നല്‍കുന്നതില്‍ അവയുടെ സംവാഹകമായ ഭാഷയ്ക്കു വലിയ പങ്കുണ്ട്.
== ഐതിഹ്യം സാഹിത്യത്തില്‍ ==
ഐതിഹ്യം സാഹിത്യത്തെ ജനിപ്പിച്ചിട്ടുണ്ട്. 'ഇലിയട്ടിലും [[രാമായണം|രാമായണത്തിലും]] അതിന്റെ പ്രേരകശക്തി പ്രവര്‍ത്തിക്കുന്നു. [[വിക്ടര്‍ഹ്യൂഗൊ]] ുരാണൈതിഹ്യങ്ങളില്‍ മെനഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമത്രേ നൂറ്റാണ്ടുകളുടെ ഐതിഹ്യം (The legend of the centuries).
വെണ്മണി അച്ഛന്‍, വെണ്മണി മഹന്‍, കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ തുടങ്ങിയവര്‍ മലയാളസാഹിത്യത്തില്‍ പ്രകടിപ്പിച്ച പ്രതിഭാവൈഭവത്തിന്റെ രഹസ്യം ഒരു യക്ഷിയോടു കടപ്പെട്ടതാണെന്നു ചിലര്‍ വിശ്വസിച്ചു പോരുന്നു.<ref>name="tgb"</ref> ഐതിഹ്യ പ്രധാനങ്ങളായ പല കവിതകളും കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ രചിച്ചിട്ടുണ്ട്.
ക്ഷേമേന്ദ്രന്റെയും സോമദേവന്റെയും ബൃഹത് കഥാപാത്രങ്ങളില്‍ വിക്രമാദിത്യ പ്രശസ്തി വാഴ്ത്തപ്പെടുന്നു. ഈ കഥകള്‍ക്ക് ഇംഗ്ലീഷില്‍ എഫ്. എസ്. ഗര്‍ട്ടിന്റെ വിവര്‍ത്തനമുണ്ടായി. 32 സാലഭഞ്ജികകള്‍ ഓരോരുത്തരായി വിക്രമാതിത്യ പ്രശസ്തിയെ വര്‍ണിച്ചുകൊണ്ടു പറയുന്ന 32 കഥകളും സാഹിത്യ സുന്ദരമാണ്.
കാളിദാസന്‍ മുതല്‍ രാമപുരത്തു വാരിയര്‍ വരെയുള്ള കവികളെപ്പറ്റി പ്രചരിപ്പിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ നിരവധിയാണ്. [[കുചേലവൃത്തം]] വഞ്ചിപ്പാട്ടിന്റെ ഉത്പത്തിയെ കുറിച്ചുള്ള ഐതിഹ്യം സുവിദിതമാണ്. മേല്പുത്തൂര്‍ നാരായണ ഭട്ടതിരി താന്‍ രചിക്കാന്‍ ഉദ്ദേശിക്കുന്ന ''നാരായണീയം'' സ്തോത്രം എവിടെ തുടങ്ങണമെന്ന് എഴുത്തച്ഛനോടു ചോതിച്ചപ്പോള്‍ ''മീന്‍ തൊട്ടു കൂട്ടുക'' എന്നു മറുപടി നല്‍കിയതു കേട്ട് ബുദ്ധിമാനായ ഭട്ടതിരി മത്സ്യാവതാരം മുതല്‍ തന്റെ കൃതി ആരംഭിച്ചതായുള്ള ഐതിഹ്യം പ്രസിദ്ധമാണ്. തിരുഞ്ജാന സംബന്ധര്‍ക്ക് (ദക്ഷിണേന്ത്യയിലെ ശൈവകവി) ചെറുപ്പത്തില്‍ പാര്‍വതീപരമേശ്വരന്മാര്‍ പ്രത്യക്ഷപ്പെട്ടു കനിഞ്ഞു
== ഐതിഹ്യം ചരിത്രത്തില്‍. ==
പ്രാചീന കേരളചരിത്രം
''വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ,<br />ഹൂങ്കാരി ഭൂകമ്പമിയന്നുയര്‍ന്നോ,<br />മുന്‍കാലമിക്കേരളകൊങ്കണങ്ങള്‍,<br />മണ്‍കാഴ്ചയായെന്നു ചിലര്‍ക്കുപക്ഷം.''
മക്കന്‍സി മാനുസ്ക്രിപ്റ്റില്‍ കേരളമുള്‍പ്പെട്ട പണ്ടത്തെ തമിഴ്നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാകന്മാരുടെയും വിവരങ്ങള്‍ അതില്‍ കാണുന്നു. 'മൂഷികവംശകാവ്യത്തില് ഒന്നാമത്തെ പെരുമാള്‍ രാമഘടമൂഷികന്‍ മുതല്‍ 50-ം മത്തെ ചേരന്‍രാജവര്‍മന്‍ അഥവാ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയില്‍ 36-ഉം പിന്നിട് 22-ഉം പെരുമാക്കന്മാര്‍ കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ [[കേരളം]] പ്രസ്താവിക്കുന്നു; [[കേരളോത്പത്തി]] ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യത്തില് ([[പതിറ്റുപ്പത്ത്]], [[പുറനാനൂറു]] മുതലായവ) വര്‍ണിക്കപ്പെടുന്ന ചേരന്മാര്‍, മൂഷികവംശം കാവ്യത്തില്‍ കേരളോത്പത്തിയില്‍, മക്കന്‍സി മാനുസ്ക്രിപ്റ്റില്‍ പ്രസ്തുതരായ ചേരന്മാര്‍, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്ത ഐതിഹ്യങ്ങള്‍ കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9,950 വര്‍ഷം നിലനിന്നുവെന്നും 8,598 കവികള്‍ ആകാലത്തിനു പ്രധിനിധീഭവിച്ചിരുന്നു എന്നും അവരില്‍ ചിലര്‍ [[ശിവന്‍]], [[സുബ്രഹ്മണ്യന്‍]] തുടങ്ങിയ ദേവന്മാരായിരുന്നു എന്നും ഐതിഹ്യങ്ങള്‍ ഉദ്ഘോഷിക്കുന്നു.
വരി 73:
കേരളചരിത്ര ഗവേഷണവിഷയത്തില്‍ 2-ം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖര സാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാന്‍പെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.<ref>name="mep"</ref>
[[പേര്‍ഷ്യന്‍]] ഐതിഹ്യത്തിലെ സോറാബും റുസ്തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ചയുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങള്‍ക്ക് സദൃശങ്ങളായ സംഭവങ്ങള് ഈജിപ്ത്, ബാബിലോണിയ, ഗ്രീസ് ഇവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു.
മനുഷ്യോത്പത്തിയെ പറ്റി ഡാര്‍വിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങള്‍ ഉണ്ട്. കുരങ്ങുകള്‍ ഒരുകാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കന്‍ പുരാണങ്ങള്‍ ഘോഷിക്കുന്നു. കുരങ്ങ് എന്നര്‍ഥമുള്ള വാക്കു കൊണ്ടാണ് തെക്കുകിഴക്കന്‍ ആഫ്രിക്കക്കാര്‍ തങ്ങളുടെ പൂര്‍വികരെ അറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയിലെ മറവര്‍ രാമന്റെ സില്‍ബന്തികളായ വാനരന്മാരുടെ പിന്മുറയാണെന്നു അഭിമാനം കൊള്ളുന്നു; രജപുത്ര വര്‍ഗത്തില്പ്പെട്ട ജെയിറ്റുവാ വംശക്കാര്‍ക്കും ഇതേ വിശ്വാസമുണ്ട്.
മലയായിലെ ഗിരിവര്‍ഗക്കാര്‍ തങ്ങള്‍ ആദിവാനര ദമ്പതിമാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്നു. തിബറ്റിലെ ബുദ്ധമത ഐതിഹ്യം രണ്ടു ദിവ്യവാനരന്മാരുടെ സന്തതികളെപ്പറ്റി പറയുന്നുണ്ട്. കൃഷി ചെയ്യാന്‍ ശീലിച്ചതു മുതല്‍ വാല്‍ അപ്രത്യക്ഷപ്പെട്ട് അവര്‍ തികച്ചും മനുഷ്യരായി; ഇലകൊണ്ടു നാണം മറച്ചു, പെറ്റുപെരുകുന്തോറും നാട് കൃഷി കൊണ്ട് ഐശ്വര്യവത്തായി. അപ്പോള്‍ ഇന്ത്യയില്‍നിന്നു രാജ്യഭ്രഷ്ടനാക്കപ്പെട്ട ഒരു ശാക്യരാജാവ് തിബറ്റില്‍ വന്ന് ആ നാടിനെ ഏകീകരിച്ചു സമ്പന്നമാക്കി എന്നാണ് ഐതിഹ്യം.
== ഐതിഹ്യ പഠനം ==
പാശ്ചാത്യരുടെ ഇടയില്‍ ഐതിഹ്യ പഠനത്തിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ട്; അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
ഐതിഹ്യങ്ങളടക്കമുള്ള നാടന്‍ സാഹിത്യം പഠനാര്‍ഹമായിട്ടുതന്നെ മലയാളികളും കരുതുന്നു.
== അവലംബം ==
<references/>
[[
|