"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് '''ഐതിഹ്യം'''. "എന്നിങ്ങനെ" എന്നര്‍ഥം വരുന്ന "ഇതി" എന്ന പദവും "പോല്‍" എന്നര്‍ഥമുള്ള "ഹ" എന്ന ശബ്ദവും തമ്മില്‍ചേരുമ്പോള്‍ കിട്ടുന്ന "ഇതിഹ" എന്ന വാക്കില്‍നിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് ''അമരകോശത്തില്‍'' ഇതിന് അര്‍ഥം പറഞ്ഞുകാണുന്നു. കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍''അങ്ങനെയാണത്രേ'' എന്നു ചേര്‍ക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്.
 
'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍(1600) ''മനമേയോദയ''ത്തില്‍പ്രസ്താവിച്ചിട്ടുണ്ട്. ''പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ''ന്ന നിലയ്ക്ക് അതിശയോക്തികളും അര്‍ധസത്യങ്ങളും അതില്‍ഏറിയിരിക്കും; ചാരത്തില്‍കനല്‍പോലെ കാതലായ ഒരു സത്യം അന്തര്‍ഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികള്‍, സ്ഥലകാലങ്ങള്‍, സംഭവങ്ങള്‍എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതന വിശ്വാസങ്ങള്‍, സംസ്കാരങ്ങള്‍, ആചാരമര്യാദകള്‍, സാമൂഹികസ്ഥിതിഗതികള്‍എന്നിവ ഐതിഹ്യങ്ങളില്‍കടന്നുകൂടുന്നു. പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
 
''ധര്‍മാര്‍ഥകാമമോക്ഷാണാ-<br />മുപദേശസമന്വിതം<br />പൂര്‍വവൃത്തം കഥായുക്ത്-<br />മിതിഹാസം പ്രചക്ഷതേ''.
 
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാര്‍, രക്തസാക്ഷികള്‍തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകള്‍എന്നിവ ആദ്യകാലങ്ങളില്‍ഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പില്‍ഇത്തരം കഥകളുടെ ഒരു സമഹാരം ''(Leganda Sanotoruma Historica Lombardica)'' പ്രചരിച്ചിരുന്നു. അതുപോലെ ജനോവ ആര്‍ച്ചു ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവര്‍ണൈതിഹ ''(The Golden Legend)'' ത്തിന്റെ കാര്യവും പ്രസ്താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമര്‍ശനാതീതമായി മാനിച്ചിരുന്നു. അതിശയോക്തികളില്‍കോര്‍ക്കപ്പെട്ട കെട്ടുകഥകളെന്ന നിലയില്‍കാലക്രമത്തില്‍ആ സ്ഥാനം ഇടിഞ്ഞു തുടങ്ങുകയും വാസ്തവ ചരിത്രത്തില്‍നിന്ന് അതു വേര്‍തിരിക്കപ്പെടുകയും ചെയ്തു. തലമുറകളായി പ്രചരിച്ചു പോരുന്ന കേവലകഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
 
== ഇതിഹാസവും ഐതിഹ്യവും. ==
 
ഐതിഹ്യം കേട്ടുകേള്‍വി ആസ്പദമാക്കിയുള്ള കഥകള്‍ മാത്രം അടങ്ങുന്നതല്ല. ഇതിഹാസ (ഇതി = ഇപ്രകാരം, ഹ = പോല്‍, അസ = ആയിരുന്നു) ത്തിന് പദനിഷ്പത്തികൊണ്ടും സ്വഭാവം കൊണ്ടും ഐതിഹ്യത്തോടു സാദൃശ്യം ഉണ്ട്. ഭാരതീയേതിഹാസങ്ങളായ രമായണവും മഹാഭാരതവും പ്രധാനകഥകള്‍കൂടാതെ ഐതിഹ്യ സ്വഭാവമുള്ള പല ഉപാഖ്യാനങ്ങളും അടങ്ങിയവ കൂടിയാണ്. അവയില്‍ ‍ചിലവയെ ''ലോകഗാഥ'' എന്ന് വിശേഷിപ്പിച്ചു കാണുന്നു. ''പുരാ അപി നവം'' (പഴയതെങ്കിലും നൂതനം) എന്ന പുരാണ പദനിഷ്പ്പത്തി പ്രകാരം ആര്‍ക്കും എന്നും എവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് പുരാണങ്ങളുടെ പ്രതിപാദ്യം. വേദങ്ങളിലെ അര്‍ഥവാദകഥകള്‍ക്കും ഐതിഹ്യങ്ങളുടെ സ്വഭാവമുണ്ട്. കെട്ടുകഥ, നാടോടിക്കഥ എന്നീ പദങ്ങളെ ഐതിഹ്യ പര്യായങ്ങളായി കരുതാം. നാടോടി ഗാനങ്ങളുടെ രൂപത്തില്‍പ്രചരിക്കുന്ന കഥകളും ഐതിഹ്യത്തില്‍പ്പെടും. ഇംഗ്ലീഷില്‍മിഥ് (myth), ലെജന്‍ഡ് (legend) എന്നീ പദങ്ങള്‍കൊണ്ടു വിവക്ഷിക്കുന്നതും ഐതിഹ്യങ്ങളെയാണ്.
 
== അബോധപ്രേരണകളുടെ സൃഷ്ടി. ==
 
ഒരു ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, അഭിലാഷം, സ്വപ്നം, ഭയം തുടങ്ങിയവയ്ക്ക് ഐതിഹ്യങ്ങള് മൂര്‍ത്തരൂപം നല്‍കുന്നു; ജനസാമാന്യത്തിന്റെ സംസ്കാരസാഭല്ല്യം ഐതിഹ്യത്തില്‍ പ്രതിഫലിക്കും; മാത്രമല്ല അത് രൂപപ്പെടുത്താനും അതിനു രൂപപരിണാമം വരുത്താനും ഐതിഹ്യങ്ങള്‍ക്കു കഴിയും. ജനസാമാന്യത്തിനിടയിലുള്ള അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ അവ നിലച്ചുപോകും എന്നു ചിലര്‍ കരുതുന്നു. ഐതിഹ്യങ്ങള്‍ക്ക് പ്രാകൃത സമുദായങ്ങള്‍ക്കിടയില്‍ ചില പ്രയോജനം നിര്‍വഹിക്കാനുണ്ടായിരുന്നെന്നും അവ നിറവേറ്റിക്കഴിഞ്ഞതിനാല്‍ ഇനി നിലനില്പുണ്ടാകയില്ല എന്നും വേറെ ചിലര്‍ക്കഭിപ്രായമുണ്ട്. ''സാമൂഹികമായ അബോധമനസ്സ്'' (Collective Unconscious) എന്ന സങ്കല്പത്തില്‍ എത്തിച്ചേരുവാന്‍ സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാള്‍ഗുസ്താവ് യുങ്ങിനെ (1875-1961) സഹായിച്ചിരിക്കാവുന്ന ഒരു പ്രധാനഘടകമാണ് ഐതിഹ്യം. സമൂഹം വ്യക്തിയുടെ മേല്‍ അടിച്ചേല്പിക്കുന്ന അബോധപ്രേരണകളുടെ ആകെ തുകയാണ് മനസാക്ഷി എന്നൊരു പക്ഷമുണ്ട്. ഇതു ശരിയാണെങ്കില്‍ മനസാക്ഷിയുടെ രൂപവത്കരണത്തിലും ഐതിഹ്യങ്ങള്‍ക്ക് പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വരും.
 
ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാല്‍ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോരഞ്ചകമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, ''തെറ്റായി സ്മരിക്കപ്പെട്ട ചരിത്രം'' എന്ന് ചിലര് ഐതിഹ്യത്തിനു നിര്‍വചനം നല്‍കുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങള്‍.
 
== അടിസ്ഥാനവികാരങ്ങളുടെ പങ്ക് ==
 
ചരിത്രപുരുഷന്മാര്‍, ദേശീയ നേതാക്കന്മാര്‍, ദേവാലയങ്ങള്‍, പക്ഷിമൃഗാതികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദര്‍ശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍ മനുഷ്യനില്‍ ഉണര്‍ത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയും കഥകള് ഈ തരത്തില്‍ ഉള്ളവയാണ്. ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോള്‍ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തില്‍ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തില്‍ പ്രളയത്തിന്റെ അനിവാര്യതയും അഗീകരിക്കുന്ന കഥകള്‍ ഇങ്ങനെ ആവിര്‍ഭവിക്കുന്നു.
 
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതില്‍ അവശേഷിക്കയില്ലേ? ലോകത്തില്‍ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടര്‍ന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്വചിന്തയില്‍ ഉയര്‍ത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ ‍ഐതിഹ്യം തനതായ ശൈലിയി കൈകാര്യം ചെയ്യാറുണ്ട്.
 
== ആദിബിംബ നിര്‍മിതി. ==
 
ഓരോ വിശേഷ ദിവസത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും പലതരം ഐതിഹ്യങ്ങള്‍ന നിലവിലുണ്ട്. ചിലപ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാണും കഥകള്‍. ഹിന്ദുക്കളുടെ ഓണം, വിഷു, ശിവരാത്രി, നവരാത്രി, തിരുവാതിര, വിനായകചതുര്‍ത്ഥി മുതലായവ ഉദാഹരണം. അഹങ്കാരിയായ മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ ജയിച്ചതിന്റെ സ്മാരകമാണത്രേ ഓണം. (ഓണത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്) തിന്മയെ തോല്പിച്ച് ഉന്മൂലനം ചെയ്യാന്‍ നന്മയ്ക്ക് പല രൂപത്തില്‍ ‍അവതരിക്കേണ്ടിവരും എന്ന സാമാന്യാശയം ഈ വിശേഷണത്തില്‍ നിന്ന് രൂപം കൊള്ളുന്നു. സമൂഹത്തിലെ ഈ മാതിരി ചില വിശ്വാസങ്ങളില്‍ നിന്നും ആദിബിംബങ്ങള്‍ രൂപം കൊള്ളുന്നു; ആദിബിംബനിര്‍മിതിയെ ഐതിഹ്യം സഹായിക്കുന്നു.
വരി 29:
മനുഷ്യന്‍ അനുഭവിച്ചുവരുന്ന അനുകൂല പരിതഃസ്ഥികള്‍ എങ്ങനെ ഉണ്ടായി എന്നു ചില ഐതിഹ്യങ്ങള്‍ വിവരിക്കുന്നു. മനുഷ്യനുണ്ടായിരുന്ന ഒരനുകൂല സന്ദര്‍ഭം എങ്ങനെ നഷ്ടപ്പെട്ടു എന്നായിരിക്കും വേറെ ചിലവയുടെ പ്രതിപാദ്യം. പറുദീസാനഷ്ടം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.
 
അസാമാന്യമായ ഔഷധവീര്യമുള്ള ചില ചെടികളുടെ പ്രധാന്യം ഊന്നികാണിക്കാനായിരിക്കും ചില കഥകളുടെ ശ്രമം. [[തുളസിപുരാണം]] ഉദാഹരണമായി എടുക്കാം. ഒരു പ്രത്യേക പൂവ് ഒരു ദേവന് ഏറ്റവും ഇഷ്ടപ്പെട്ടതായതെങ്ങനെ? വേറൊരു പൂവ് പൂജക്കെടുക്കാതിരിക്കാന്‍ കാരണമെന്ത്? എന്നൊക്കെ കാണിക്കുന്ന ഐതിഹ്യങ്ങളും ഉണ്ട്.
 
== സമാന പ്രമേയങ്ങള്‍ ==
 
ലോകത്തെവിടെയും ഉള്ള ഐതിഹ്യങ്ങളില്‍ ചില സമാനപ്രമേയങ്ങല്‍ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ മൗലിക പ്രവണതകളിലെ ഏകരൂപത ഇതിനു നിദാനം. ഹിരണ്മയമായ ഒരു വലിയ മുട്ടവിരിഞ്ഞ് ലോകം ഉണ്ടായി എന്ന കഥയ്ക്ക് പല ജനവര്‍ഗ്ഗങ്ങള്‍ക്കിടയിലും പ്രചാരമുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മാവ് ഹിരണ്യഗര്‍ഭനാണെങ്കില്‍ ‍ഈജിപ്റ്റിലെ രാ (സൂര്യന്‍) മുട്ടയില്‍ നിന്നാണ് പിറന്നത് (ഭാരതത്തില്‍ സൂര്യ സാരഥിയായ അരുണന്‍ ‍മുട്ടവിരിഞ്ഞുണ്ടായതായി കഥയുണ്ട്). ആകാശത്തില്‍ പ്രകാശിക്കുന്ന ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കും സമാനഭാവം കണ്ടുവരുന്നു. വൈദികാചാര്യന്മാരുടെയും പുരാതന ഈജിപ്തുകാരുടെയും സൂര്യാരാധനയുടെ ഫലമായി പല ഐതിഹ്യങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണന്‍ ജനിച്ചപ്പോള്‍ തന്നെ പെട്ടിയിലടക്കപ്പെട്ട് നദിയില്‍ ഒഴുക്കപ്പെട്ടതായും സൂതകുലത്തില്‍ പിറന്ന അതിരഥന്റെയും അയാളുടെ ഭാര്യ രാധയുടെയും മകനായി വളര്‍ന്നുവന്നതായും ഉള്ള കഥയോട് സമാനത്വം വഹിക്കുന്ന കഥകള്‍ ലോകത്തില്‍ പല ദിക്കിലും പ്രചാരത്തിലിരിക്കുന്നു.
 
== യുക്തിയുടെ സ്ഥാനം ==
 
മിക്ക ഐതിഹ്യങ്ങളും യുക്തിസഹമല്ലാത്ത അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; അമാനുഷ കഥാപാത്രങ്ങള്‍ അമാനുഷ ശക്തികളും സിദ്ധികളും പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ മനുഷ കഥാപാത്രങ്ങള്‍ക്ക് മന്ത്രംകൊണ്ടോ മറ്റോ ദിവ്യശക്തി ലഭിക്കുന്നു. വേറേ ചിലപ്പോള്‍ അദ്ഭുതകരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍പോന്ന ഉപകരണങ്ങള്‍ ഒരു സധാരണക്കാരന് കിട്ടുന്നതായിരിക്കും പ്രതിപാദ്യം. ആകാശയാനതിനു കഴിവുള്ള മാന്ത്രികക്കുതിര, വിചാരിക്കുന്ന സ്ഥലത്തെത്തിക്കുന്ന മെതിയടി, മരുന്നു പുരട്ടി അന്തര്‍ധാനം ചെയ്യുന്ന വിദ്യ മുതലായവ ഉദാഹരണം. ദിവ്യമായ കഴിവുകള്‍ കിട്ടാന്‍ കൊതിക്കാത്ത മനുഷ്യനില്ല. ഈ അഗ്രഹത്തിന്റെ ഫലമാണ് മുകളില്‍ പറഞ്ഞ തരം കഥകള്‍. കെട്ടുകഥയുണ്ടാക്കാന്‍ ബാലന്മാര്‍ക്കു സഹജമായ വാസനയുണ്ട്. വാസ്തവത്തില്‍ അവര്‍ കെട്ടുകഥയുണ്ടാക്കുകയല്ല, ഏതോ സഹജാവബോധത്താല്‍ അവര്‍ അനുഭവിക്കുന്നതു പറയുകയാണ്. പ്രാകൃത മനുഷ്യന്റെയും കുട്ടിയുടെയും മനസ്സ് ഒരു പോലെയാണ്. മനുഷ്യനിലെ ബാലനാണ് കെട്ടുകഥകളുടെ ഉപജ്ഞാതാവ്. ആകാശയാനവും ഗോളാന്തര സഞ്ചാരവും ഭാവനാമാത്രമായിരുന്ന അവയെ അടിസ്ഥാനമാക്കി അനേകം കഥകള്‍ ഉണ്ടായിട്ടുണ്ട്.
 
''ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്'' എന്ന വാക്യമനുസരിച്ച് സ്വതേ നിഗൂഢാര്‍ഥകങ്ങളായ വേദങ്ങളുടെ വിശദീകരണവും അവയില്‍ പറഞ്ഞ തത്വങ്ങളുടെ ഉദാഹരണവും ആയിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. അവയ്ക്ക് ആന്തരികമായ ഒരര്‍ഥംകൂടി കാണണമെന്നു കരുതാന്‍ ‍ഇതൊരു കാരണമാണ്. ചില കഥകള്‍ ‍യുക്തിക്കുനിരക്കാത്തതും അസംബന്ധവുമായി തോന്നിയതു കൊണ്ട് വ്യാഖ്യാനിക്കേണ്ടി വന്നിരിക്കുന്നു. അന്യാപദേശമായും (allegory) പ്രതീകാത്മകമായും (symbolic) ഇവയെ വ്യാഖ്യാനിച്ചുവരുന്നു. അതിമാനുഷികമായ കഴിവുകള്‍ പ്രകടിപ്പിച്ച രാജാക്കന്മാരെ അമാനുഷന്മാരാക്കിയതിന്റെ ഫലമായിട്ടാണ് ദൈവങ്ങളുടെ ഉത്ഭവമെന്നു ചിലര്‍ക്കു പക്ഷമുണ്ട്. ഈ ദൈവങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായതാണ് ഐതിഹ്യങ്ങള്‍. ദേവേന്ദ്രന്റെ പല വിക്രമങ്ങളിലും ഒരു ഗോത്രനായകന്റെ ചെയ്തികളുടെ പ്രതിഫലനം കാണാം. പ്രകൃതിശക്തികള്‍ക്ക് ദിവ്യത്വവും പുരുഷത്വവും ആരോപിച്ചതിന്റെ ഫലമാണ് ദൈവങ്ങള്‍ എന്ന് വേറൊരു സിദ്ധാന്തമുണ്ട്. ഇപ്രകാരം പ്രകൃതി പ്രതിഭാസങ്ങളുടെ രൂപാന്തരം മാത്രമാണ് ഐതിഹ്യങ്ങള്‍. കലപ്പ (ഹലം) ചെല്ലാത്ത (അഹല്യ) ഭൂമിയില്‍ മഴ പെയ്യിച്ച് ദേവേന്ദ്രന്‍ ‍അതു സസ്യഫലാഢ്യമാക്കുന്നു. ഫലപുഷ്ടിയുടെ അധിദേവതയായ ദേവേന്ദ്രനും അഹല്ല്യയും തമ്മിലുള്ള രഹസ്സമാഗമ കഥയിലേക്കോ, ശ്രീരാമന്‍ ‍ചവിട്ടിയപ്പോള്‍ ‍അഹല്യ മനോഹരിയായ ഒരു സ്ത്രീയായി മാറി എന്ന കഥയിലേക്കോ ഇവിടെ നിന്ന് ഏറെ ദൂരമില്ല. മനശാസ്ത്ര തത്വങ്ങളെ ആസ്പതമാക്കി ഐതിഹ്യങ്ങളെ വ്യാഖ്യാനിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഈഡിപ്പസ് രാജാവിന്റെ കഥയില്‍നിന്ന് ''ഈഡിപ്പസ് കോമ്പ്ലക്സ്'' (മാതൃപുത്ര ലൈംഗികാര്‍ഷണം) എന്ന ഒരു സിദ്ധാന്തം തന്നെ രൂപം പ്രാപിച്ചു.
 
== പലതരം കഥകള്‍ ==
 
ഓരോ ദേശത്തും അവിടത്തെ വീരന്മാരുടെ അപദാനങ്ങള്‍ പാടുന്ന കഥകള്‍ കാണാം. കേരളത്തില്‍ [[വടക്കന്‍പാട്ട്]], [[മാപ്പിളപ്പാട്ട്]], [[തെക്കന്‍പാട്ട്]] എന്നിങ്ങനെയുള്ള നാടന്‍ ‍കഥാഗാനങ്ങളും മറ്റ് പലതരം നാടോടിപാട്ടുകളും പ്രചരിച്ചിട്ടുണ്ട്. വീരന്മാരായ പുരുഷകേസരികളേയും ധീരകളായ തരുണീമണികളെയും കേന്ദ്രീകരിച്ചുള്ള കഥകള്‍ക്ക് ഇവയില്‍ ‍പ്രാമുഖ്യമുണ്ട്. ഇവയില്‍ ‍പ്രധാനമായി പ്രതിപദിക്കാറുള്ള ശൃംഗാരവീര രസങ്ങള്‍ ‍ഇവയെ സര്‍വാകര്‍ഷകമാക്കി മാറ്റിയിരിക്കുന്നു. ഗ്രീക്കുദൈവങ്ങളെ ആധാരമാക്കിയുള്ള പലകഥകളും ഹോമറിന്റെ [[ഇലിയഡ്]], [[ഒഡീസി]] എന്നീ ഇതിഹാസങ്ങളില്‍ ‍കാണാം. ബൈബിളിന്റെ പഴയ നിയമത്തിലും പുതിയ നിയമത്തിലും അനേകം കഥകള്‍ ‍ഉണ്ട്. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമായ താല്‍മൂദിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. [[ഭാരതം]] കഥകളുടെ നാടാണെന്നു പറയാം. ഗുണാഢ്യന്റെ ബൃഹത്കഥയില്‍ ‍അന്നു പ്രചരിച്ചിരുന്ന കഥകള്‍ ‍ആയിരിക്കണം സംഗ്രഹിക്കപ്പെട്ടിട്ടുള്ളത്. പൈശാചിയെന്ന പ്രാകൃതഭാഷയില്‍ എഴുതപ്പെട്ട ഈ കൃതി മൂലരൂപത്തില്‍ ‍നഷ്ടപ്പെട്ടുവെങ്കിലും ഇതിലെ കഥകള്‍ ക്ഷേമേന്ദ്രന്റെ
[[ബൃഹത്കഥാമഞ്ജരി]], സോമദേവന്റെ [[കഥാസരിത് സാഗരം]] എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രചരിച്ചുവരുന്നു. ബൗദ്ധന്മാരുടെ ജാതകകഥകള്‍ക്കും' കൃസ്തുവിന്റെ സാരോപദേശ കഥകള്‍ക്കും (parables) സാദൃശ്യമുണ്ട്. വിക്രമാദിത്യനെപ്പറ്റിയുള്ള കഥകളാണ് വേതാള പഞ്ചവിംശതിയില്‍ കാണുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഐതിഹ്യ കഥകളെ ആധാരമാക്കി രചിക്കപ്പെട്ട [[ശുകസപ്തതി]], [[ഹിതോപദേശം]], [[പഞ്ചതന്ത്രം]] എന്നിവക്ക് കഥാസാമ്രാജ്യത്തില്‍ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചതന്ത്രവും ഹിതോപദേശവും അറ‍ബികഥകളെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഗവേഷകന്മാര്‍ ‍അഭിപ്രായപ്പെടുന്നത്.
<ref name="pct">Edward B. Tylor, Primitive Culture (1924).</ref>
 
== അലങ്കാര സന്നിവേശം ==
 
കഥകള്‍ക്കു രൂപം നല്‍കുന്നതില്‍ അവയുടെ സംവാഹകമായ ഭാഷയ്ക്കു വലിയ പങ്കുണ്ട്. വിവക്ഷ സൂക്ഷ്മമായും കൃത്യമായും പ്രതിപാദിക്കേണ്ടി വരുമ്പോള്‍ ഭാഷ ലാക്ഷണികമായി മാറും. ലക്ഷണികവും ആലങ്കാരികവുമായി ഭാഷ ഉപയോഗിക്കുമ്പോള്‍ ഐതീഹ്യങ്ങളുടെ ബീജാധാനം നടക്കുന്നു. ഉപമ, രൂപകം, രൂപകാതിശയോക്തി, അപ്രസ്തുത പ്രശംസ, അതിന്റെ വകഭേദമായ അന്യാപദേശം എന്നീ ക്രമത്തിലാണ് ആലങ്കാരിക പ്രയോഗം ഐതിഹ്യത്തില്‍ എത്തുന്നത്.
 
== ഐതിഹ്യം സാഹിത്യത്തില്‍ ==
 
ഐതിഹ്യം സാഹിത്യത്തെ ജനിപ്പിച്ചിട്ടുണ്ട്. 'ഇലിയട്ടിലും [[രാമായണം|രാമായണത്തിലും]] അതിന്റെ പ്രേരകശക്തി പ്രവര്‍ത്തിക്കുന്നു. [[വിക്ടര്‍ഹ്യൂഗൊ]] ുരാണൈതിഹ്യങ്ങളില്‍ ‍മെനഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമത്രേ നൂറ്റാണ്ടുകളുടെ ഐതിഹ്യം (The legend of the centuries). ആധുനിക കവികള്‍പോലും ഐതിഹ്യങ്ങളില്‍ നിന്നും പ്രചോദനം നേടി കവിത രചിക്കുന്നതിനു തെളിവാണ് വള്ളത്തോളിന്റെ ആ മോതിരം. [[ഷേക്സ്പിയര്‍]], സ്കോട്ട്, സ്പെന്‍സര്‍, ചോസര്‍ ‍തുടങ്ങിയവരുടെ കൃതികളില്‍ ‍ഐതിഹ്യസ്വാധീനത പ്രകടമായി കാണാം. <ref name="tgb">James G. Frazer, The Golden Bough, 13 Vols., 3rd Edition (1954).</ref>
 
വെണ്മണി അച്ഛന്‍, വെണ്മണി മഹന്‍, കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ‍തുടങ്ങിയവര്‍ ‍മലയാളസാഹിത്യത്തില്‍ ‍പ്രകടിപ്പിച്ച പ്രതിഭാവൈഭവത്തിന്റെ രഹസ്യം ഒരു യക്ഷിയോടു കടപ്പെട്ടതാണെന്നു ചിലര്‍ ‍വിശ്വസിച്ചു പോരുന്നു.<ref>name="tgb"</ref> ഐതിഹ്യ പ്രധാനങ്ങളായ പല കവിതകളും കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ‍രചിച്ചിട്ടുണ്ട്.
 
ക്ഷേമേന്ദ്രന്റെയും സോമദേവന്റെയും ബൃഹത് കഥാപാത്രങ്ങളില്‍ ‍വിക്രമാദിത്യ പ്രശസ്തി വാഴ്ത്തപ്പെടുന്നു. ഈ കഥകള്‍ക്ക് ഇംഗ്ലീഷില്‍ ‍എഫ്. എസ്. ഗര്‍ട്ടിന്റെ വിവര്‍ത്തനമുണ്ടായി. 32 സാലഭഞ്ജികകള്‍ ‍ഓരോരുത്തരായി വിക്രമാതിത്യ പ്രശസ്തിയെ വര്‍ണിച്ചുകൊണ്ടു പറയുന്ന 32 കഥകളും സാഹിത്യ സുന്ദരമാണ്.
 
കാളിദാസന്‍ മുതല്‍ ‍രാമപുരത്തു വാരിയര്‍ ‍വരെയുള്ള കവികളെപ്പറ്റി പ്രചരിപ്പിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ ‍നിരവധിയാണ്. [[കുചേലവൃത്തം]] വഞ്ചിപ്പാട്ടിന്റെ ഉത്പത്തിയെ കുറിച്ചുള്ള ഐതിഹ്യം സുവിദിതമാണ്. മേല്പുത്തൂര്‍ ‍നാരായണ ഭട്ടതിരി താന്‍ ‍രചിക്കാന്‍ ‍ഉദ്ദേശിക്കുന്ന ''നാരായണീയം'' സ്തോത്രം എവിടെ തുടങ്ങണമെന്ന് എഴുത്തച്ഛനോടു ചോതിച്ചപ്പോള്‍ ''മീന്‍ ‍തൊട്ടു കൂട്ടുക'' എന്നു മറുപടി നല്‍കിയതു കേട്ട് ബുദ്ധിമാനായ ഭട്ടതിരി മത്സ്യാവതാരം മുതല്‍ തന്റെ കൃതി ആരംഭിച്ചതായുള്ള ഐതിഹ്യം പ്രസിദ്ധമാണ്. തിരുഞ്ജാന സംബന്ധര്‍ക്ക് (ദക്ഷിണേന്ത്യയിലെ ശൈവകവി) ചെറുപ്പത്തില്‍ ‍പാര്‍വതീപരമേശ്വരന്മാര്‍ ‍പ്രത്യക്ഷപ്പെട്ടു കനിഞ്ഞു നല്‍കിയ പാല്‍ കുടിച്ചതു കൊണ്ടാണ് പ്രശസ്തനാകാന്‍ ‍കഴിഞ്ഞതെന്ന ഐതിഹ്യത്തിന് തമിഴ് നാട്ടില്‍ നല്ല പ്രചാരമുണ്ട്. ജഗന്നാഥപണ്ഡിതരുടെ സമാധിയെപ്പറ്റിയും ഭക്തകവി കബീര്‍ മുസ്ലിം ആയിരുന്നു എന്നതിനെപ്പറ്റിയും പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ക്കു വളരെയധികം വ്യാപത്വം ലഭിച്ചിട്ടുണ്ട്.
 
== ഐതിഹ്യം ചരിത്രത്തില്‍. ==
 
പ്രാചീന കേരളചരിത്രം അടുത്തകാലം വരെ ഐതിഹ്യത്തിന്റെ പിടിയിലമര്‍ന്നിരുന്നു. ശാസ്ത്രീയ ഗവേഷണം വളര്‍ന്നതോടുകൂടിയാണ് ഇതിനു മാറ്റം വന്നത്. എന്നാല്‍ ‍ഐതിഹ്യകൃതികള്‍ ‍ചരിത്ര ഗവേഷണത്തിന്റെ കരുക്കള്‍ ‍എന്നനിലയില്‍ ‍ഇന്നും പ്രാധാന്യം അര്‍ഹിക്കുന്നു. [[കേരളോത്പത്തി]] യും [[കേരളമാഹാത്മ്യവും]] അവയില്‍ ‍പ്രധാനപ്പെട്ടവയാണ്. ആദ്യത്തേതിനു [[ഗുണ്ടര്‍ട്ട്]] പതിപ്പ് ([[1843]]), [[മദിരാശി]] സര്‍വകലാശാലാപതിപ്പ് ([[1953]]), [[തിരുവിതാംകൂര്‍]] ‍സര്‍ക്കാര്‍ ‍വകയായി [[മഹാദേവശാസ്ത്രി]] പ്രസിദ്ധീകരിച്ച് [[കേരളചരിതം]] ([[1931]]) എന്നീ പാഠങ്ങളുണ്ട്. എല്ലാറ്റിലേയും നായകനായ [[പരശുരാമന്‍]] 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതായും വീരഹത്യാദോഷമോചനാര്‍ഥം കടലില്‍ ‍മഴുവെറിഞ്ഞു ഗോകര്‍ണകുമാരീപര്യന്തം [[കേരളം]] എന്ന കര വീണ്ടെടുത്തു ബ്രാഹ്മണര്‍ക്കു ദാനം ചെയ്തതായും വര്‍ണിച്ചു കാണുന്നു. കേരളം ഭൂഗര്‍ഭസ്ഫോടന ഫലമായുണ്ടായതാണെന്നു ഈ ഐതിഹ്യത്തെ ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.
 
''വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ,<br />ഹൂങ്കാരി ഭൂകമ്പമിയന്നുയര്‍ന്നോ,<br />മുന്‍കാലമിക്കേരളകൊങ്കണങ്ങള്‍,<br />മണ്‍കാഴ്ചയായെന്നു ചിലര്‍ക്കുപക്ഷം.''
 
മക്കന്‍സി മാനുസ്ക്രിപ്റ്റില്‍ കേരളമുള്‍പ്പെട്ട പണ്ടത്തെ തമിഴ്നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാകന്മാരുടെയും വിവരങ്ങള്‍ ‍അതില്‍ കാണുന്നു. 'മൂഷികവംശകാവ്യത്തില് ഒന്നാമത്തെ പെരുമാള്‍ ‍രാമഘടമൂഷികന്‍ ‍മുതല്‍ 50-ം മത്തെ ചേരന്‍രാജവര്‍മന്‍ ‍അഥവാ ശ്രീകണ്ഠന്‍ ‍ഉള്‍പ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയില്‍ 36-ഉം പിന്നിട് 22-ഉം പെരുമാക്കന്മാര്‍ ‍കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ [[കേരളം]] പ്രസ്താവിക്കുന്നു; [[കേരളോത്പത്തി]] ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യത്തില് ‍([[പതിറ്റുപ്പത്ത്]], [[പുറനാനൂറു]] മുതലായവ) വര്‍ണിക്കപ്പെടുന്ന ചേരന്മാര്‍, മൂഷികവംശം കാവ്യത്തില്‍ കേരളോത്പത്തിയില്‍, മക്കന്‍സി മാനുസ്ക്രിപ്റ്റില്‍ ‍പ്രസ്തുതരായ ചേരന്മാര്‍, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്ത ഐതിഹ്യങ്ങള്‍ ‍കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9,950 വര്‍ഷം നിലനിന്നുവെന്നും 8,598 കവികള്‍ ‍ആകാലത്തിനു പ്രധിനിധീഭവിച്ചിരുന്നു എന്നും അവരില്‍ ‍ചിലര്‍ [[‍ശിവന്‍]], [[സുബ്രഹ്മണ്യന്‍]] ‍തുടങ്ങിയ ദേവന്മാരായിരുന്നു എന്നും ഐതിഹ്യങ്ങള്‍ ‍ഉദ്ഘോഷിക്കുന്നു.
വരി 73:
കേരളചരിത്ര ഗവേഷണ‍വിഷയത്തില്‍ ‍2-ം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖര സാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാന്‍പെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.<ref>name="mep"</ref>
 
[[പേര്‍ഷ്യന്‍]] ‍ഐതിഹ്യത്തിലെ സോറാബും റുസ്തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ചയുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങള്‍ക്ക് സദൃശങ്ങളായ സംഭവങ്ങള് ഈജിപ്ത്, ബാബിലോണിയ, ഗ്രീസ് ഇവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഋഗ്വേദത്തിലെ രോദസിക്കു ഗ്രീക്ക് ഐതിഹ്യത്തിലെ രുഹിദേസിനോടു സാമ്യം ഉള്ളതായി കാണാം. ഹെലിയോസ് (സൂര്യ) ദേവന്റെ പത്നി രോദോസ് ഏഴുപുത്രന്മാരെ രോദേസ് ദ്വീപില്‍ വച്ചു പ്രസവിച്ചു. രവി (സൂര്യന്‍) ലോകമെന്നു കേരളത്തിനു പേരുണ്ടായിരുന്നതായി മുകുന്ദമാലയില്‍ പ്രസ്താവമുണ്ട്. അറബിദേശത്തിലെ നജ്ദില്‍ ‍അനാവൃഷ്ടിമൂലം ബെതിഹെലാന്‍ ‍വര്‍ഗക്കാര്‍ ‍സിറിയയിലേക്കും ഈജിപ്തിലേക്കും കുടിയേറ്റം നടത്തി. ഹിലാന്‍ (ചന്ദ്രന്‍, സോമന്‍) ആദിത്യന്മാരിലൊന്നായി ഗണിക്കപ്പെട്ടിരുന്നു. ആകയാല്‍ ‍ബെതിഹെലാന്‍ ‍വര്‍ഗക്കാര്‍ ‍സൂര്യവംശക്കാരായി. ബെദുവിന്‍, [[അറബി]] ഐതിഹ്യത്തിലെ അഅദ് (ആദ്) എന്ന ദിക്കില്‍ ഉദ്ഭവിച്ചതിനാലും ആദിത്യന്മാരായി. ആദിത്യന്മാരുടെ കുലനാഥനായ ''ഋഗ്വേദസംഹിത''യിലെ അദിതിക്കും അറബികളുടെ സൂര്യദേവിയായ അല്‍ഇലാഹത് എന്ന ദേവിക്കും തമ്മില്‍ വളരെ അടുത്ത സാമ്യമുണ്ട്. ഈജിപ്ത്കാരുടെ സൂര്യദേവനത്രേ ആതോന്‍. പ്രാചീന തമിഴകത്തെ ചേരരാജാക്കന്മാര്‍ക്കു ആതന്‍ ‍എന്ന ബിരുദമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തില്‍ ആതന്‍ എന്നതു രവിയായി മാറുന്നു. ഭാരതീയരുടെ മത്സ്യാവതാരകഥക്ക് ഗ്രീക്കുകാരുടെ ഒവാണ സാദൃശ്യം വഹിക്കുന്നു. ഈ ദേവന്‍ പകല്‍ മനുഷ്യര്‍ക്കു ദിവ്യോപദേശം ചെയ്തിട്ടു രാത്രി ഉറങ്ങാന്‍ കടലിലേക്കു പോകുന്നു. വിഷ്ണുവും ജലശായിയാണ്. പരശുരാമന്‍ ‍മാതാവിന്റെ ശിരച്ഛേദം ചെയ്തു; പ്രാചീന ഈജിപ്തുകാരുടെ ഐതിഹ്യത്തിലെ ഹോറസും തന്റെ മാതാവായ ഐസിസിനെ ശിരച്ഛേദം ചെയ്തിട്ടുണ്ട്. പ്രൊമൊഥിയൂസ് സ്വര്‍ഗത്തില്‍നിന്നു മനുഷ്യരുടെ ഇടയ്ക്ക് ആദ്യമായി അഗ്നിയെ കൊണ്ടുവന്നുവെന്ന് ഭാരതീയൈതീഹ്യം (''ത്വമഗ്നേ, പ്രഥമോമാതരീശ്വാന'' എന്നു തുടങ്ങുന്ന ഋഗ്വേത മന്ത്രം). ലാബറിന്തിലെ മിനോട്ടോര്‍ ‍എന്ന ഭീകരസത്വത്തിനു ആണ്ടുതോറും 7 ആണുങ്ങളെയും 7 പെണ്ണുങ്ങളെയും മീനോസ് രാജാവ് ഭക്ഷണമായി കൊടുക്കാറുണ്ടായിരുന്നു. ഏതന്‍സിലെ തെസിയൂസ് ഈ ആണുങ്ങളില്‍ ഒരുത്തനായി ലാബറിന്തിലെത്തി മിനോട്ടോറിന്റെ കഥ കഴിച്ചു. ഭാരതീയരുടെ ഭീമന്റെ ബകവധം ഇതിനു സാമ്യം വഹിക്കുന്നു.<ref name="taf">Thomas Bulfinch, The Age of Fable (1959).</ref>
 
മനുഷ്യോത്പത്തിയെ പറ്റി ഡാര്‍വിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങള്‍ ഉണ്ട്. കുരങ്ങുകള്‍ ‍ഒരുകാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കന്‍ ‍പുരാണങ്ങള്‍ ‍ഘോഷിക്കുന്നു. കുരങ്ങ് എന്നര്‍ഥമുള്ള വാക്കു കൊണ്ടാണ് തെക്കുകിഴക്കന്‍ ‍ആഫ്രിക്കക്കാര്‍ ‍തങ്ങളുടെ പൂര്‍വികരെ അറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയിലെ മറവര്‍ ‍രാമന്റെ സില്‍ബന്തികളായ വാനരന്മാരുടെ പിന്മുറയാണെന്നു അഭിമാനം കൊള്ളുന്നു; രജപുത്ര വര്‍ഗത്തില്പ്പെട്ട ജെയിറ്റുവാ വംശക്കാര്‍ക്കും ഇതേ വിശ്വാസമുണ്ട്.
 
മലയായിലെ ഗിരിവര്‍ഗക്കാര്‍ തങ്ങള്‍ ‍ആദിവാനര ദമ്പതിമാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്നു. തിബറ്റിലെ ബുദ്ധമത ഐതിഹ്യം രണ്ടു ദിവ്യവാനരന്മാരുടെ സന്തതികളെപ്പറ്റി പറയുന്നുണ്ട്. കൃഷി ചെയ്യാന്‍ ‍ശീലിച്ചതു മുതല്‍ ‍വാല്‍ അപ്രത്യക്ഷപ്പെട്ട് അവര്‍ ‍തികച്ചും മനുഷ്യരായി; ഇലകൊണ്ടു നാണം മറച്ചു, പെറ്റുപെരുകുന്തോറും നാട് കൃഷി കൊണ്ട് ഐശ്വര്യവത്തായി. അപ്പോള്‍ ‍ഇന്ത്യയില്‍നിന്നു രാജ്യഭ്രഷ്ടനാക്കപ്പെട്ട ഒരു ശാക്യരാജാവ് തിബറ്റില്‍ ‍വന്ന് ആ നാടിനെ ഏകീകരിച്ചു സമ്പന്നമാക്കി എന്നാണ് ഐതിഹ്യം.
 
== ഐതിഹ്യ പഠനം ==
 
പാശ്ചാത്യരുടെ ഇടയില്‍ ഐതിഹ്യ പഠനത്തിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ട്; അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നാടോടിക്കഥകളെയും കലകളെയും അവര്‍ ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താന്‍ ശ്രമിക്കുന്നു. 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജര്‍മന്‍ ഇന്തോളജിസ്റ്റായ മാക്സ്മുള്ളറാണ് ഇന്ത്യയില്‍ ഐതിഹ്യപഠനത്തിന് അടിത്തറ പാകിയതെന്നു പറയാം. ഇതിനായി ചില സംഘടനകള്‍ ഇന്ന് പാശ്ചാത്യരുടെ ഇടയില്‍ നിലവിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നാടന്‍ കഥകള്‍ സമാഹരിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ ഇംഗ്ലീഷില്‍ സുലഭമാണ്. പി. സി. റോയ് ചൗധരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ നാടന്‍ കഥകള്‍ 20 പുസ്തകങ്ങളായി അച്ചടിച്ചിട്ടുണ്ട്. ഇതില്‍ [[കാശ്മീര്‍]]‍, [[തമിഴ് നാട്]], [[ആസാം]], [[ഒറീസ]], [[ഗുജറാത്ത്]], [[ബീഹാര്‍]]‍, [[നീഫ]], [[കേരളം]], [[നാഗാലാന്‍ഡ്]], [[മണിപ്പൂര്‍]]‍, [[ത്രിപുര]], [[രാജസ്ഥാന്‍]], [[ഹിമാചല്‍പ്രദേശ്]], [[മൈസൂര്‍]]‍, [[പഞ്ചാബ്]], [[മദ്ധ്യപ്രദേശ്]], [[ഉത്തര്‍പ്രദേശ്]], [[ആന്ധ്ര പ്രദേശ്]], [[മഹാരാഷ്ട്ര]], [[ഹരിയാന]] തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും പ്രചരിക്കുന്ന കഥകളാണ് ശേഖരിച്ചിട്ടുള്ളത്.<ref name="dom">Gertrude Joves, Dictionary of Mythology, Folklore and Symbols, 2 Vols. (1961).</ref>
 
ഐതിഹ്യങ്ങളടക്കമുള്ള നാടന്‍ സാഹിത്യം പഠനാര്‍ഹമായിട്ടുതന്നെ മലയാളികളും കരുതുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരിക്കുന്ന കഥകള്‍ മലയാളത്തില്‍ പല കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ''മലയാളഗ്രന്ധസൂചി'' (1974 രണ്ടാം വാല്യം) യില്‍ ഏകദേശം നൂറോളം പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ചുകാണുന്നു. ഇവയില്‍ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ എട്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള (1909-34) ''ഐതിഹ്യമാല'' യ്ക്കാണ്.
 
== അവലംബം ==
 
<references/>
 
[[Categoryവര്‍ഗ്ഗം:ഐതിഹ്യം]]
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്