"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:অ্যাংলো-ইন্ডিয়ান |
(ചെ.) Robot: Cosmetic changes |
||
വരി 1:
{{Unreferenced}}
യൂറോപ്യന്‍ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരാണ് ആംഗ്ലോ-ഇന്ത്യക്കാര്‍ എന്നറിയപ്പെടുന്നത്. <ref>http://dictionary.reference.com/browse/Anglo-Indian</ref> യൂറോപ്യന്‍ വംശജര്‍ക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവര്‍. അതുകൊണ്ട് ഇവര്‍ ഒരു സങ്കരവര്‍ഗ്ഗമാണ്. [[കേരളം|കേരളത്തിലും]], [[ഗോവ|ഗോവയിലും]], [[മാംഗളൂര്‍|മാംഗളൂരുമാണ്]] ആംഗ്ലോ ഇന്ത്യക്കാര്‍ കൂടുതലായി വസിക്കുന്നത്. [[പോര്‍ത്തുഗീസ്]],[[ഡച്ച്]], [[ഇംഗ്ലീഷ്]], [[ജര്‍മ്മന്‍]], [[സ്വിസ്സ്]], [[ഇറ്റാലിയന്‍]], [[ഓസ്ട്രിയന്‍]] വംശജരുടെ പിന്മുറക്കാരാണ് ഇവര്‍.കേരളത്തില്‍ നൂറ്റാണ്ടുകളായി വസിക്കുന്ന ആംഗ്ലോ-ഇന്ത്യക്കാര്‍ കേരള സംസ്കാരത്തിനും കേരളീയര്‍ക്കും ഒട്ടേറേ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാംസ്കാരികമായ വിനിമയവും സമന്വയവും സംഭവിച്ചിട്ടുണ്ടെങ്കിലും ആംഗ്ലോ-ഇന്ത്യന്‍ സമൂഹത്തെ കേരളീയര്ക്കു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ജനിച്ചു വളര്‍ന്ന ഈ മണ്ണില്‍ അവരിന്നും അന്യരായിട്ടാണ് ജീവിക്കുന്നത്. ഇന്ത്യയിലെ മിക്കയിടങ്ങളിലും വസിക്കുന്ന അവര്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടതോടെ അസ്ഥിത്വം നഷ്ടപ്പെട്ട ജനതയെപ്പോലെയായിരിക്കുന്നു. ശരിയായ സംജ്ഞ യൂറേഷ്യന്‍ എന്നാണ് എങ്കിലും ആംഗ്ലോ-ഇന്ത്യന്‍ എന്ന നാമമാണ് സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്നത്. യൂറേഷ്യര്‍ എന്ന പദത്തിനു പകരം ആംഗ്ലോ-ഇന്ത്യന്‍സ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് 1840-ല്‍ ബ്രിട്ടീഷുകാരാണ്.
== ചരിത്രം ==
[[1498]]-ല്‍ [[വാസ്കോ ഡ ഗാമ]] കേരളത്തിലെത്തിയതാണ് ആംഗ്ലോ ഇന്ത്യക്കാരുടെ ഇന്ത്യയിലെ ചരിത്രത്തിന്റെ തുടക്കം. ആ വര്‍ഷം ഇന്ത്യന്‍ ചരിത്രത്തിന്റെ തന്നെ വഴിത്തിരിവുകളിലൊന്നാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ സങ്കരവര്‍ഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു.
മലയാളികളുടെ ജാതി വിവരിക്കുന്നതില്‍ കേരളോല്പത്തി ഗ്രന്ഥം ചട്ടത്തിപ്പിക്കാര്‍ എന്ന ഒരു വിഭാഗത്തെപ്പറ്റിയും പറയുന്നുണ്ട്. കുടിയേറ്റ വ്യാപാരികളെന്നാണ് വിവരണം. പറങ്കി, ലന്ത, പരിന്തിരിസ്, ഇങ്കിരിസ് എന്നിങ്ങനെ നാലു ജാതിക്കാരാണ് ഇതെന്നും പറയുന്നുണ്ട്. പറങ്കികള് പോര്‍ച്ചുഗീസുകാരും, ലന്തക്കാര്‍ ഡച്ചുകാരും പരിന്തിരിസ് ഫ്രഞ്ചുകാരും ഇങ്കിരീസ് ഇംഗ്ലീഷുകാരുമാണ്. കേരളത്തിലെത്തിയ പോര്‍ച്ച്ഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചത് അറബികളാണ്. വിദേശികള്‍ എന്നര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിച്ചത്. അന്നുവരെ വ്യാപാരത്തിന്റെ കുത്തക അവര്‍ക്കായിരുന്നതും അവര്‍ നാട്ടുകാരുമായി ഇടപഴക്കിക്കഴിഞ്ഞിരുന്നതും പോര്‍ച്ചുഗീസുകാരെ വിദേശികള്‍ എന്ന് വിളിക്കാന്‍ അവരെ പ്രേരിപ്പിച്ചിരുന്നിരിക്കാം.
ഇംഗ്ലീഷുകാര് പറങ്കികളുടെയും ഡച്ചുകാരുടേയും പിന്മുറക്കാരെ വിവാഹം ചെയ്തു എങ്കിലും ചരിത്രം അവര്‍ക്ക് യോജിച്ച രീതിയില്‍ എഴുതപ്പെടുന്നതിനു വേണ്ടിയാണ് ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഹാര്‍ഡിംഗ് പ്രഭു സങ്കരവര്‍ഗ്ഗക്കാരെ സൂചിപ്പിക്കാന്‍ ആംഗ്ലോ-ഇന്ത്യന്‍ പദം ഉപയോഗിക്കാന് ശുപാര്‍ശ ചെയ്തത്.
ആംഗ്ലോ-ഇന്ത്യന്‍ പദം സ്വീകരിച്ചെങ്കിലും ഭൂരിപക്ഷം പേരും പോര്‍ച്ചുഗീസ് ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നവരായിരുന്നു. ഇംഗ്ലീഷ് ഭാഷ അവര്‍ക്ക് വശമില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് കേരളത്തില്‍ വന്ന ഇംഗ്ലീഷുകാര്‍ പ്രധാന പട്ടണങ്ങളില്‍ ആംഗ്ലോ-ഇന്ത്യന്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് അവരെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചത്.
=== മെസ്റ്റിസിസുകള്‍ ===
പോര്‍ച്ചുഗീസുകാര്‍ മെസ്റ്റിസിസ് എന്ന പൊതുനാമത്തിലും അറിയപ്പെട്ടിരുന്നു, മെസ്റ്റിക്കോ എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് ഇത് രൂപം കൊണ്ടത്. മിശ്രവിവാഹം കൊണ്ടവര്‍ എന്നായിരുന്നു പദത്തിന്റെ സൂചനാര്‍ത്ഥം. (തെക്കേ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലും ആദിവാസികളും പോര്‍ച്ചുഗീസുകാരും തമ്മിലുണ്ടായ സങ്കരവര്‍ഗ്ഗത്തെ മെസ്റ്റിസിസ് എന്ന് വിളിക്കുന്നുണ്ട്) മിശ്രവിവാഹം ചെയ്ത പോര്‍ച്ചുഗീസുകാരെയാണെങ്കില്‍ ലൂഡോ-ഇന്ത്യക്കാര്‍ എന്നും വിളിച്ചിരുന്നു.
=== ടോപാസികള്‍ ===
പോര്‍ച്ചുഗീസുകാരെ കീഴടക്കിയ ഡച്ചുകാരെയാണ് ടോപാസികള്‍ എന്ന് വിളിച്ചിരുന്നത്. യൂറോപ്യന്മാര്‍ക്കും ഇന്ത്യക്കാര്‍ക്കും ഇടയില്‍ ദ്വിഭാഷികളായി പ്രവര്‍ത്തിച്ചിരുന്നതിനാലാണ് ഈ പേര് വന്നതെന്ന് ചിലര്‍ കരുതുന്നു. ഡച്ച് ഗവര്‍ണ്ണരായിരുന്ന [[വാന്‍ റീഡ്|വാന്‍ റീഡാണ്]] ആദ്യമായി ഈ പദം ഉപയോഗിച്ചുകാണുന്നത്. പോര്‍ച്ചുഗീസുകാലത്തു ടോപാസി എന്ന പദം ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ പുന്നന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
=== ചട്ടക്കാര്‍ ===
ഡച്ചുകാരെ ലന്തക്കാര്‍ (ഹോലന്ത, ഹോളണ്ട്) എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കാലില്‍നീണ്ട കുപ്പായം(ട്രൗസര്‍) ധരിക്കുന്നവെന്ന അര്‍ത്ഥത്തില്‍ അവരെ ചട്ടക്കാരെന്നും തദ്ദേശീയര്‍ വിളിച്ചുവന്നു. പിന്നീട് ആംഗ്ലോ-ഇന്ത്യക്കാരെ പൊതുവെ ചട്ടക്കാര്‍ എന്ന് വിളിക്കാന്‍ തുടങ്ങി
== ഭരണഘടനയില്‍ ==
ബ്രിട്ടീഷുകാരുടെ കാലത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ ആംഗ്ലോ-ഇന്ത്യാക്കാര്‍ക്കു
== പ്രമുഖരുടെ വാക്കുകളില്‍ ==
യൂറോപ്യരായവരുടെ ലൈംഗികാഭാസത്തിന്റെ വെറും സ്മാരക ശിലകള്‍ മാത്രമാണ് ആംഗ്ലോ-ഇന്ത്യക്കാര്‍ എന്നാണ് [[ഖുശ്‌വന്ത് സിങ്ങ്]] അഭിപ്രായപ്പെട്ടത്.
== അവലംബം ==
<References/>
|