10,297
തിരുത്തലുകൾ
(ചെ.) (Robot: Cosmetic changes) |
|||
{{prettyurl|Revathi Pattathanam}}
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം|
== പേരിന്റെ പിന്നില്‍ ==
പട്ടത്താനം എന്നത് പ്രാകൃതഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് ആദേഹം ചെയ്ത പദമാണ്. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍|year=1995 |publisher=കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>[[തുലാം]] മാസത്തിലെ [[രേവതി]] നാളില്‍ തുടങ്ങി [[തിരുവാതിര]] നാള് വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള [[ബിരുദം]] അഥവാ പട്ടം ദാനംചെയ്യലും(convocation)ആണ് ഈ മഹാസംഭവം.
താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അര്‍ത്ഥമുണ്ടു്. പാലിയിലെ '''ഥാന''', പ്രകൃതിയിലെ '''ഠാണ''', സംസ്കൃതത്തിലെ
== ചരിത്രം ==
പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു് വിവിധവിശ്വാസങ്ങള്‍ ഉണ്ടു്.
മഹാകവി [[ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍|ഉള്ളൂരിന്റെ]] അഭിപ്രായത്തില്‍
* 'ഒരിക്കല്‍ സിംഹാസനാവകാശികളായി ആണ്‍പ്രജകള്‍ ഇല്ലാത്ത ഒരു അവസരം രാജവംശത്തില്‍ ഉണ്ടായിരുന്നു കുടുംബത്തില്‍ രണ്ടു സഹോദരിമാര്‍ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആണ്‍കുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ഇതില്‍ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാല്‍ പിന്നീട് മൂത്ത സഹോദരി ഒരു ആണ് കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളര്‍ന്ന് സാമൂതിരിയാവുകയും ചെയ്തു. ഈ സാമൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളില്‍ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകള്‍ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാമൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തില്‍ പട്ടത്താനം ഏര്‍പ്പെടുത്തിയത്'.<ref> എ. ശ്രീധരമേനോന്, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
[[കെ.വി. കൃഷ്ണയ്യര്‍|കെ.വി. കൃഷ്ണയ്യരുടെ]] അഭിപ്രായത്തില്‍
* [[സാമൂതിരി|സാമൂതിരിയുടെ]] ശത്രുക്കളായ പോര്‍ളതിരി, [[കോലത്തിരി]] ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണമൂസ്സതുമാര്‍ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിന് കീഴിലായപ്പോള്‍ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സാമൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നിട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങള്‍ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോല്‍കുന്നത്ത് ശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏര്‍പ്പെടുത്തിയത്. <ref> എ. ശ്രീധരമേനോന്, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തില്‍
* [[സാമൂതിരി]] പോര്‍ളാതിരിയെ തോല്പിച്ചെങ്കിലും അത് പോര്‍ളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു.
[[പന്നിയൂര്‍]] ചൊവ്വരഗ്രാമങ്ങള്‍ തമ്മിലുണ്ടായിരുന്ന കൂര് മത്സരങ്ങള്‍ പ്രസിദ്ധമാണ്,
കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. പയ്യൂര്‍ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കര്ത്താക്കളില് പ്രമുഖന്. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചന്‍' സദസ്സിനുമുന്‍പായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്.
തളിയില്‍ താനം ടിപ്പു സുല്‍ത്താന്റെ ആക്രമണത്തൊടെ നിന്നു പോയി എങ്കിലും 1840 കളില്‍ ശക്തന് സാമൂതിരി അത് പുനരുദ്ധരിപ്പിച്ചു. പിന്നിട് കൂറ്റല്ലൂര്‍ നമ്പൂതിരിമാര്‍ അത് 1934 വരെ നടത്തി വന്നു. ഇന്നും എല്ലാവര്‍ഷവും രേവതി പട്ടത്താനം ആഘോഷിച്ചുവരുന്നു.
രേവതീപട്ടത്താനം നേടുക എന്നത് ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അര്‍ഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ് ഇതു കരസ്ഥമാക്കിയത് . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ് ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതില്‍ പങ്കെടുക്കാനാണ് ഉദ്ദണ്ഡന് ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ
== ചടങ്ങുകള്‍ ==
[[തളി]]ക്ഷേത്രത്തിലെ വാതില്‍ മാടത്തിലെ ഇടവും വലവുമുള്ള ഉയര്‍ന്ന വിശാലമായ മാടത്തറകളില്‍ വച്ചാണ് പട്ടത്താന മത്സരങ്ങള്‍ നടന്നുവനിരുന്നത്. ( ഇന്ന് കൂത്തിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്) തെക്കേ വാതില്‍ മാടത്തില്‍ തെക്കേ അറ്റത്ത് പ്രഭാകരമീമാംസയും അതിന്റെ വടക്ക് ഭാട്ടമീമാംസയും വടക്കേ വാതില്‍മാടത്തില്‍ വടക്കേ അറ്റത്ത് വ്യാകരണത്തിനും തെക്കു ഭാഗത്ത് വേദാന്തത്തിനും നാലു വിളക്ക് വച്ച വേദശാസ്ത്രവാദങ്ങള്‍ നടത്തിപ്പോന്നു.
=== ക്ഷണം ===
<!-- ഇത് ഏഡിറ്റ് ചെയ്യരരുത്. പഴയ മലയാളം ആണ് -->
:<b>“കോഴിക്കോട്ടേ തളിയില്‍ തുലാഞായറ്റില്‍ ഇരവതിപട്ടത്താനത്തിനവിള്‍കലം ഉണ്ടാകയാല്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം... ധനു... നു സഭ കോഴിക്കോട്ടെത്തുകയും വേണം”</b>
എന്നീ പ്രകാരമുള്ള തിരുവെഴുത്തുകള്‍ [[സാമൂതിരി]] സഭായോഗങ്ങള്‍, വൈദിക നമ്പൂതിരിമാര്‍, കോവിലകത്തെ തമ്പുരാക്കന്മാര് എന്നിവര്‍ക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പങ്കെറ്റുക്കാന്‍ സാധിക്കാത്തതില്‍ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)
=== ചടങ്ങുകള്‍ ===
തളിയില്‍ ‘കോയിമ്മ’യും മങ്ങാട്ടച്ചന്മാരും പേരൂര്‍ നമ്പൂതിരിയും പേരകത്തു കോവിലും ചേര്‍ന്ന തളിയില്‍ അറ തുറന്ന് നാലു വിളക്കെടുത്ത് തെക്കേ വാതില്‍ മാടത്തില്‍ തെക്കേയട്ടത്ത് പ്രഭാകരത്തിലേയ്ക്കും അതിനു വടക്കു ഭാട്ടത്തിലേയ്ക്കും വടക്കേ മാടത്തില്‍ വടക്കേയറ്റത്തു വേദാന്തത്തിലേയ്ക്കും തെക്ക് വ്യാകരണത്തിലേയ്ക്കും വിളക്കുകള്‍ വയ്ക്കുന്നു. ഇങ്ങനെ വിളക്കു വച്ചുകഴിഞ്ഞാല്‍ ഭട്ടകളുടെ യോഗത്റ്റില് നിന്നു പട്ടത്താനത്തിനു ചാര്‍ത്തിയവര്‍ (തിരഞ്ഞെടുത്തവര്‍)ശാസ്ത്രവാദങ്ങള്‍ ആരംഭിക്കുന്നു.
ശാസ്ത്രവാദങ്ങള്‍ കഴിഞ്ഞാല്‍ ഭട്ടന്മാരെ തിരഞ്ഞെടുത്തിരിയ്ക്കും. കോവിലകം എഴുത്തുകാരന് ഭട്ടതിരിമാരുടെ പേരെഴുതിയ ഓല മങ്ങാട് അച്ചനെ ഏല്പിക്കുന്നു. അഗ്രശാലയുടെ പടിഞ്ഞാറായി വച്ചിരിക്കുന്ന വിളക്കുകളുടെ മദ്ധ്യത്തില്‍ പള്ളിപ്പലക വച്ച് [[സാമൂതിരി]] അതില്‍ ഉപവിഷ്ടനാകുന്നു. തുടര്‍ന്ന് മങ്ങാട്ടച്ഛന് തിര്‍ഞ്ഞെടുക്കപ്പെടുന്നവരുടെ പേര് വായിക്കുന്നു. കുമ്മില്‍ ഇളേടത്തു
== ആധാരസൂചിക ==
<references/>
== വിശകലനം ==
[[വിഭാഗം:തര്‍ക്കശാസ്ത്രം]]
|