മാർത്താണ്ഡ വർമ്മയുടെ കാലത്തുള്ള സൈന്യത്തിൽ കൂടുതലായും '''ചാന്നാർ സൈനികർ''' ആയിരുന്നു എന്നതാണ് വാസ്തവം. മാർത്താണ്ഡ വർമ്മയെ കൊല്ലാൻ സ്വന്തക്കാർ തന്നെയാണ് കച്ചകെട്ടി ഇറങ്ങിയത്. സ്വന്തക്കാരിലെ നായർ പടയാണ് മാർത്താണ്ഡ വർമ്മയെ കൊല്ലാൻ ശ്രമിച്ചത്. പിന്നീട് മാർത്താണ്ഡ വർമ്മ ചാന്നാർ സൈന്യത്തിൻറെ സഹായത്തോടെ സ്വന്തക്കാരായ എട്ടു വീട്ടിൽ പിള്ളമാരുടെ സൈന്യത്തെ വകവരുത്തി രാജാവായി. പിന്നീടുള്ള മുഴുവൻ യുദ്ധത്തിലും മാർത്താണ്ഡ വർമ്മ ഈ പറയുന്ന ചാന്നാർ സൈന്യത്തെ ഒപ്പം കൂട്ടി തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കി. ഏതാണ്ട് നൂറു വർഷത്തോളം ഈ പറയുന്ന ചാന്നാർ സൈന്യം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു, കൂട്ടത്തിൽ നായർ സൈന്യവും ഉണ്ടായിരുന്നു. പിന്നീട് 1800 - 1808 കാലയളവിൽ '''വേലുത്തമ്പി ദളവ''' ഈ പറയുന്ന ചാന്നാർ സൈന്യത്തെ തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിടുകയുണ്ടായി, ശേഷിച്ചത് നായർ സൈന്യം മാത്രം. ഇത് വേലുത്തമ്പി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായി എന്നത് പിന്നീട് വന്ന ചരിത്ര സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ ചാന്നാർ സൈന്യമാണ് പിന്നീട് ബ്രിട്ടീഷുകാരുമൊന്നിച്ചു വേലുത്തമ്പിക്കെതിരായി പൊരുതിയതും വേലുത്തമ്പി 1809ൽ മരിക്കുന്നതും.
ഈ കാലയളവ് മുതലാണ് തിരുവിതാംകൂറിൽ പൂർണമായും നായർ സൈന്യം ഉണ്ടാവുന്നത്. 1818ൽ '''നായർ ബ്രിഗേഡ്''' എന്ന പേരിൽ തിരുവിതാംകൂറിലെ നായർ പട അറിയപ്പെട്ടു. പക്ഷെ ബ്രിട്ടിഷുകാർ അന്ന്, കൊട്ടാരത്തിന്റെ സൈനികരുടെ എണ്ണം കേവലം 200 ആയി ചുരുക്കി. അതായത് കൊട്ടാരത്തിലെ നായർ പട എന്നത് കേവലം ആഡംബര ചിഹ്നമായി മാറി. 1819ൽ അന്നത്തെ റസിഡന്റ് റാണിയുടെ അഭ്യർത്ഥന മാനിച്ച് ബ്രിട്ടിഷുകാർ 2100 സൈനികരെ തിരുവിതാംകൂറിനു കൊണ്ടു നടക്കാം എന്ന് സമ്മതം മൂളുകയുണ്ടായി. എങ്കിലും ബ്രിട്ടീഷുകാരുടെ കീഴിൽ ഈ പറയുന്ന നായർ സൈനികർ എല്ലാം തന്നെ കേവലം നോക്കുകുത്തി പടയായി മാറി. വേലുതമ്പി ദളവയുടെ കാലത്തിന് ശേഷം നായർ പട എന്നത് വെറും പേരിനു മാത്രമായി.