"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 48:
കഴക്കൂട്ടത്തു പിള്ളമാരുടെ കുലദൈവക്ഷേത്രമായ ഒരു ചാമുണ്ഡിക്കാവും ഉടയാൻപിള്ള കൈവശപ്പെടുത്തിയിരുന്നു. ഏറെ ഭൂസ്വത്തുക്കളും നിറഞ്ഞ ഭണ്ഡാരവും വിലയേറിയ ആഭരണങ്ങളും അളവറ്റ വെങ്കലപാത്രങ്ങളും ശ്രീകോവിൽ നാലമ്പലം സോപാനം ഗർഭഗൃഹം ഇവയെല്ലാം കൊണ്ട് ഐശ്വര്യസമ്പൂർണ്ണമായിരുന്ന ഈ ക്ഷേത്രം കൂടി സ്വന്തമായപ്പോൾ ഉടയാൻ പിള്ള തന്റെ ഭവനനാമത്തോടൊപ്പം ചന്ത്രക്കാറൻ എന്ന ഉദ്യോഗപ്പേര് കൂടി ചേർത്ത് ചിലമ്പിനേത്ത് ചന്ത്രക്കാറൻ എന്നാക്കുകയായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരിൽ ഘാതകശിരോമണിയെന്ന് പേരുകേട്ട രാമനാമഠത്തിൽ പിള്ളയുടെ ഏക സന്താനമാണ് ചന്ത്രക്കാറൻ. വലിയൊരു കുടുംബത്തിൽ നിന്ന് ഒരു സ്ത്രീയെ കല്യാണം കഴിച്ചതിൽ ഒരു മകളുണ്ട്. ഇത്രയൊക്കെയാണെങ്കിലും ചന്ത്രക്കാറന്റെ മനസ്സിൽ എന്നും ഒരു തീരാദു:ഖം ഉണ്ടായിരുന്നു. കഴക്കൂട്ടത്ത് പ്രഭുകുടുംബത്തിന്റെ വകയായുള്ള ഒരു നിധി. ഇതു കണ്ടെടുക്കാൻ ചന്ത്രക്കാറൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നിധി മാത്രം കിട്ടിയില്ല.
ചന്ത്രക്കാറൻ കൊട്ടാരം രായസം ജോലിക്കാരനായ ഉമ്മിണിപ്പിള്ളയോട് യോഗീശ്വരനെക്കുറിച്ച് അന്വേഷിക്കുന്നു. താൻ തിരഞ്ഞു കൊണ്ടിരിക്കുന്നു നിധി നിക്ഷേപം കണ്ടെത്താനുള്ള ഒരു മാർഗ്ഗമായി ചന്ത്രക്കാറൻ യോഗീശ്വരനെ കാണുന്നു. സംഭാഷണത്തിന്റെ ഒടുവിൽ യോഗീശ്വരനെ തന്റെ ഭവനത്തിലേക്ക് വരുത്താൻ ആജ്ഞ കൊടുത്തിട്ട് ചന്ത്രക്കാറൻ ചാമുണ്ഡിക്കാവിലേക്ക് നടന്നു. അവിടെയെത്തിപ്പോൾ
ക്തികളെക്കൂടി കണ്ടു. ഒരു വൃദ്ധയും ഒരു ബാലികയും അവരുടെ പരിചാരകനായ ഒരാളും. ==കഥാപാത്രങ്ങൾ==
|