"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 18:
 
====ടയർ ഒന്ന്====
ടയർ ഒന്നിൽ (പെൻഷൻ അക്കൗണ്ട്) ചേരൽ നിർബന്ധമാണ്. എന്നാൽ ടയർ രണ്ട് (സേവിങ്സ് അക്കൗണ്ട്) നിർബന്ധമല്ല. പെൻഷൻ അക്കൗണ്ടിലേക്ക് എല്ലാ മാസവും അടിസ്ഥാനശമ്പളവും ക്ഷാമബത്തയുമടങ്ങുന്ന തുകയുടെ പത്ത് ശതമാനമാണ് നൽകേണ്ടത്. ഇതിന് തുല്യമായ തുക സർക്കാറും ജീവനക്കാരനുവേണ്ടി നിക്ഷേപിക്കും. ഈ തുക പിൻവലിക്കാനാവില്ല. 60-ആം വയസ്സിലാണ് പദ്ധതിയിൽനിന്ന് മാറാനാവുക. (കേന്ദ്രത്തിൽ പെൻഷൻ പ്രായം 60 വയസ്സാണ്). പദ്ധതിയിൽനിന്ന് വിടുതൽ വരുമ്പോൾ ആകെ തുകയുടെ 40 ശതമാനം തുകയ്ക്ക് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ആന്വിറ്റി വാങ്ങണം. ഇതുപയോഗിച്ചാണ് വിരമിക്കുന്ന ആൾക്ക് പെൻഷൻ നൽകുന്നത്. ജീവനക്കാരന് എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കൾക്കോ ഭാര്യക്കോ പെൻഷൻ കിട്ടും. 60 വയസ്സിൽ വിടുതൽ വാങ്ങുമ്പോൾ വിഹിതത്തിന്റെ 60 ശതമാനം തുക ലഭിക്കും. എന്നാൽ 60 വയസ്സ് തികയുംമുമ്പ് പെൻഷൻ പദ്ധതിയിൽനിന്ന് വിടുതൽ വാങ്ങിയാൽ പെൻഷൻ മൂല്യത്തിന്റെ 80 ശതമാനം ആന്വിറ്റിയായി മാറ്റേണ്ടിവരും<ref>http://www.madhyamam.com/news/184869/120812{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
====ടയർ രണ്ട്====
വരി 66:
 
==== 2013 ലെ അനിശ്ചിതകാല പണിമുടക്ക്====
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> സമരത്തെ നേരിടാൻ യു.ഡി.എഫ് സർക്കാർ ഡയസ് നോൺ<ref>വേല ചെയ്യാത്തവർക്ക് കൂലിയില്ല എന്ന തത്ത്വത്തിനടിസ്ഥാനമാക്കി സമരത്തിൽ പങ്കെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിച്ചുവെക്കുന്ന രീതി</ref> പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.deshabhimani.com/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013}}</ref>പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.<ref>മാതൃഭൂമി ദിനപത്രം-ജനുവരി 9</ref> ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.<ref>മാതൃഭൂമി ദിനപത്രം-ജനുവരി 10</ref><ref>മാതൃഭൂമി ദിനപത്രം-ജനുവരി 11</ref> ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=332139 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-14 |archive-date=2013-01-14 |archive-url=https://web.archive.org/web/20130114071058/http://www.mathrubhumi.com/story.php?id=332139 |url-status=dead }}</ref>പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയ്യാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.<ref>{{Cite web |url=http://www.madhyamam.com/news/208697/130114 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-14 |archive-date=2013-01-17 |archive-url=https://web.archive.org/web/20130117153414/http://www.madhyamam.com/news/208697/130114 |url-status=dead }}</ref> അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.<ref>http://beta.mangalam.com/latest-news/24963{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വ്യക്തമാക്കി<ref>http://beta.mangalam.com/latest-news/24963{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.എന്നാൽ സംഘടനകളുമായി ഉണ്ടാക്കിയ ധാരണകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി സർക്കാർ പാലിക്കുകയുണ്ടായില്ല.
കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. {{തെളിവ്}}
 
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്