"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70:
 
== ആർത്തവവുമായി ബന്ധപെട്ട സാമൂഹിക പ്രശ്നങ്ങൾ ==
ആർത്തവം ശരീരത്തിലെ സ്വാഭാവിക പ്രക്രിയ ആണെങ്കിലും ഇതൊരു അശ്ലീലമോ പാപമോ രോഗമോ ആയിക്കാണേണ്ട ഒന്നാണെന്ന ധാരണ പല സമൂഹങ്ങളിലുമുണ്ട്. ആർത്തവം മാറ്റി നിർത്തേണ്ട, അല്ലെങ്കിൽ സ്വകാര്യമായി സംസാരിക്കേണ്ട ഒന്നാണെന്നാണ് പൊതുവേ കരുതിപ്പോരുന്നത്. അതുകൊണ്ട് തന്നെ ഇതേപ്പറ്റി ശാസ്ത്രീയമായ അറിവ് പലർക്കും ലഭിക്കുന്നില്ല. ഒട്ടേറെ അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും ആർത്തവവുമായി ബന്ധപെട്ടു ഇന്നും നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. [[നേപ്പാൾ|നേപ്പാളിൽ]] ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെടാറുണ്ട്.<ref>{{Cite web|url=https://www.asianetnews.com/news/woman-dies-after-being-exiled-to-outdoor-hut-during-her-period|title=ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു|access-date=|last=|first=|date=|website=|publisher=}}</ref> 2017 ൽ നേപ്പാൾ ഗവൺമെന്റ് ഈ അനാചാരം നിരോധിച്ചതാണ്. എങ്കിലും പല ഗ്രാമങ്ങളിലും ഇപ്പോഴും സമുദായത്തിന്റെ നന്മയ്ക്കെന്ന പേരിൽ ഈ അനാചാരം തുടരുന്നു. ആർത്തവകാലത്ത് സ്ത്രീകളെ വീടിനു പുറത്തുള്ള കുടിലിൽ താമസിക്കാൻ നിർബന്ധിക്കുന്നത് മൂന്നുമാസം തടവും പിഴയുമാണ് നേപ്പാളിൽ.<ref>https://www.manoramaonline.com/women/women-news/2019/01/11/mother-and-two-kids-die-in-nepal-menstrual-cup.html</ref> ആർത്തവക്കാരായ സ്ത്രീകൾ ചില ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4408698/|title=Menstruation related myths in India: strategies for combating it|access-date=|last=|first=|date=|website=|publisher=}}</ref>
 
ലോകമെമ്പാടും, മിക്കവാറും എല്ലാ മതങ്ങളിലും, ആർത്തവം അശുദ്ധിയായാണ് കണക്കാക്കിയിരുന്നത്. ആ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണെന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ ആ സമയത്ത് വിശുദ്ധഗ്രന്ഥങ്ങളിൽ സ്പര്ശിക്കുവാനോ മതപരമായ ആചാരങ്ങളിൽ ഏർപ്പെടാനോ അനുവാദമുണ്ടാകില്ല. സ്ത്രീകൾക്ക് പൗരോഹിത്യം ലഭ്യമാക്കാതിരുന്നതിന്റെ കാരണവും ഇതാണെന്ന് പറയപ്പെടുന്നു. ആർത്തവക്കാരികളെ സ്പർശിച്ചാൽ ഏഴു വെള്ളത്തിൽ കുളിക്കണമെന്ന് പറയുന്ന മതഗ്രന്ഥങ്ങൾ വരെയുണ്ട്. എന്നിരുന്നാലും ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ ലോകത്ത് പലയിടത്തും കാണാം. ഇന്ത്യയിൽ ആർത്തവവുമായി ബന്ധപ്പെട്ട വിവേചനങ്ങൾ സർവ സാധാരണമാണ്. മുപ്പത് വർഷം മുൻപ് വരെ കേരളത്തിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലും ആർത്തവവുമായി ബന്ധപ്പെട്ട് അനവധി ദുരാചാരങ്ങളും അനാചാരങ്ങളും വ്യാപകമായിരുന്നു. ആർത്തവം ആയിക്കഴിഞ്ഞാൽ മാറിത്താമസിക്കുതിന്നായി പ്രത്യേകം 'ഇരുട്ടുമുറി' ഓരോ വീട്ടിലുമുണ്ടായിരുന്നു. പഴമക്കാരിലൂടെ പുതുതലമുറയിലേക്ക്​ കൈമാറിയെത്തുന്ന, ആഴത്തിൽ പതിഞ്ഞ വിശ്വാസങ്ങളിലൊന്ന് ആർത്തവവുമായി ബന്ധപ്പെട്ടതാണ്. ആർത്തവ കാലത്ത് സ്ത്രീകൾക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയിരുന്ന ഇത്തരം സങ്കേതങ്ങൾ പിന്നീട് അശുദ്ധിയുടെ ഇടങ്ങളായി മാറുകയായിരുന്നു.
 
ആർത്തവകാലത്ത് സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ പോകാൻ, പ്രത്യേകിച്ച് ക്ഷേത്രദർശനം നിഷേധിയ്ക്കപ്പെട്ടതാണ്. സ്ത്രീ അശുദ്ധയായതിനാൽ അവൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ദൈവകോപമുണ്ടാകുമെമെന്നതാന് ഇതിനു നൽകിയിരുന്ന വിശദീകരണം. [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല]] ക്ഷേത്രത്തിൽ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെസ്‌ത്രീകളെ മാത്രം പ്രവേശിക്കാൻ അനുവദിക്കാത്തതിന്റെ കാരണമായി പറഞ്ഞിരുന്നത് ഇതേ കാരണങ്ങളായിരുന്നു. 2018 സപ്തംബറിൽ, ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയുടെ]] വിധി വന്നത് ഈ മേഖലയിൽ നിരവധി സംവാദങ്ങൾക്ക് വഴിവച്ചു. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ സാധിക്കില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.<ref>https://www.manoramaonline.com/news/latest-news/2018/09/28/sc-judgement-on-sabarimala-women-entry.html</ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്