"സി.ജി. ശാന്തകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 220:
(മംഗളോദയം 1965 മെയ്)
==== ദീപം ====
ഉറക്കച്ചടവാർന്ന
കണ്ണുമായ് നിൽക്കുന്നൂ ഞാ-
നൊരു ദുഃഖത്തിൻമൂക-
ച്ഛായയിൽ സ്വപ്നംപോലെ.
അഴലിന്നനന്തമാം
ശൂന്യത-സ്‌നേഹം വാർന്ന-
തിരിപോൽ കത്തിത്തീർന്നൂ
പകലിൻപ്രഭാപൂരം.
എന്തൊരുൾത്തുടിപ്പാണു-
വളരും സന്ധ്യാശ്രീതൻ-
മുന്തിരിക്കാടിന്നുള്ളിൽ
നെയ്യുറുമ്പരിക്കുമ്പോൾ
ഇരുളിൻവാജിക്കൂട്ടം
കുളമ്പിട്ടടിച്ചുകൊ-
ണ്ടൊരു വിൺവെളിച്ചത്തിൻ-
തംബുരു തകർത്തേ പോയ്!
പുകമഞ്ഞല പൊങ്ങി-
ത്താഴുന്നു, നാശം കാർന്ന-
പകലിൻജഡത്തിന്നു
മൂകസാക്ഷി ഞാൻ നിൽക്കേ.
തുളസിത്തറക്കീഴി-
ലൊരു നൂപുരക്വാണം
കുളിർതെന്നലിൽ,ഗ്ഗാന-
ധാരപോൽ: <nowiki>''</nowiki>ദീപം,ദീപം.<nowiki>''</nowiki>
രാവിതാ, തിരിവെപ്പൂ
മുകളിൽ-രാഗത്തിന്റെ
കൈവിളക്കുമായ് മുന്നിൽ
നീ വന്നു നിൽക്കുന്നേരം
വിസ്മരിപ്പൂ ഞാൻ, പോയ-
പൊൻവെയിൽനാളത്തിന്റെ
വശ്യതയോളംതല്ലും
മായികമന്ദസ്‌മേരം;
വിരിയാൻ കൊതിച്ചുകൊ-
ണ്ടിന്നലെ വാടിപ്പോയ
നറുചമ്പകപ്പൂവിൻ-
മൂകമാം സൗന്ദര്യവും.
ശപ്തമോഹത്തിൻവന-
വഹ്നിയിൽച്ചിറകറ്റ
തപ്തസങ്കൽപങ്ങൾക്കീ
മന്ദമാരുതൻ പോരും.
ഒരു സാമ്രാജ്യം പോയാ
ലെന്തിനി, സ്സൗന്ദര്യത്തിൻ-
നറുനെയ്ത്തിരിനാളം
നെയ്ത പൊൻവിളക്കില്ലേ?
തൊടിയിൽ നിശാഗന്ധി-
പ്പൂക്കളും നാണിക്കുന്ന
മിഴിയിൽ സ്വപ്നങ്ങളും
കൺ വിടർത്തുകയല്ലീ!
സന്ധ്യ പോയ്മറഞ്ഞാലു-
മരികിൽ സ്‌നേഹത്തിന്റെ
ബന്ധുരവനിപോലെ
നീ നിന്നു തളിർക്കുമ്പോൾ
എന്തിനുൾത്താപം, നീയെൻ-
മോഹത്തിൻകിടാങ്ങൾക്കു
പൂന്തുകിലണിയിക്കും
ഗൃഹദേവതയല്ലേ?
ഇരുളിൻകബന്ധങ്ങ-
ളാർത്തലച്ചോട്ടെ,മിന്നും
ചെറുകൈത്തിരിയൊന്നാ-
ണെന്റെ ചേതനാനാളം!
(മംഗളോദയം 1966 ജൂലായ്)
==അവലംബം==
|