"വാളയാർ സ്ത്രീപീഡനക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അന്വേഷണവും വിചരണയും |
|||
വരി 62:
2017 ജനുവരി 13 ന് 13 വയസുള്ള മൂത്ത സഹോദരിയെ ഒൻപത് വയസുള്ള ഇളയ സഹോദരി ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഖം മറച്ചുകൊണ്ട് രണ്ടുപേർ അന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി പ്രായപൂർത്തിയാകാത്തയാൾ പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് നിർമാണത്തൊഴിലാളികളായ മാതാപിതാക്കൾ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. <ref>{{Cite web|url=https://indianexpress.com/article/india/kerala/walayar-minor-sisters-rape-case-everything-you-need-to-know-6096348/|title=Walayar minor sisters’ rape case: Everything you need to know|access-date=2021-05-12|date=2019-10-31|language=en}}</ref> രണ്ടുമാസത്തിനുശേഷം, ഇളയ സഹോദരിയെയും, മാർച്ച് 4 ന് ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് നടന്ന് പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സമ്മർദ്ദം, പൊലീസിനെ വേഗത്തിൽ പ്രവർത്തിക്കാനും പ്രായപൂർത്തി ആകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാനും പ്രേരിപ്പിച്ചു. ബലാത്സംഗത്തിനും ആത്മഹത്യയ്ക്കും പോക്‌സോ നിയമത്തിലെ കർശന വ്യവസ്ഥകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
== അന്വേഷണവും
2017 ജൂൺ 22നു ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടികൾ ആത്മഹത്യ ചെയ്തു എന്നാണ് റിപ്പൊർട്ടിൽ പൊലീസ് പറഞ്ഞത്. ഒന്നും നാലും പ്രതികൾ കൊല്ലപെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കൾ ആണ്.
|