"ഗാർഹസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Grihastha}}
ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപ്പെടുന്ന പ്രക്രിയയാണ് '''ഗൃഹസ്ഥാശ്രമം''' അഥവാ '''ഗാർഹസ്ഥ്യം'''. [[ഹിന്ദുമതം|ഹിന്ദുധർമ്മമനുസരിച്ച്]] മനുഷ്യൻ അനുഷ്ഠിക്കേണ്ട രണ്ടാമത്തെ ജീവിതഘട്ടമാണ് ഇത്. ഇതിൽ കുടുംബം ദൈവീകമായ ഒരു ആശ്രമം തന്നെയാണ്. ഈ ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ '''ഗൃഹസ്ഥൻ''' എന്ന് പറയുന്നു. വിദ്യാർത്ഥി അഥവാ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
ആശ്രമധർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗൃഹസ്ഥാശ്രമം. വിവാഹത്തോടെ ഗാർഹസ്ഥ്യം തുടങ്ങുന്നു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനിൽപ്പ് ഗൃഹസ്ഥാശ്രമികളിലാണ്. ഗൃഹസ്ഥാശ്രമത്തിലൂടെ ഉണ്ടാകുന്ന പുതിയ തലമുറ രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് അത്യാവശ്യമാണ്. വിവാഹനിയമങ്ങൾ, ഭാര്യാഭർത്താക്കന്മാരുടെ ചുമതലകൾ, പുത്രധർമം, പിൻതുടർച്ചാവകാശം, പിതൃകർമാനുഷ്ഠാനങ്ങൾ എന്നിവയെപ്പറ്റി ധർമസൂത്രങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗൃഹസ്ഥൻ [[പഞ്ചമഹായജ്ഞങ്ങൾ|പഞ്ജമഹായജ്ഞം]] അനുഷ്ഠിക്കണമെന്നും [[ധർമശാസ്ത്രഗ്രന്ഥങ്ങൾ]] അനുശാസിക്കുന്നു. രാജ്യഭരണം, ഗൃഹഭരണം എന്നിവ പുത്രനെ ഏല്പിച്ചിട്ട് തനിച്ചോ ഭാര്യാസമേതനായിട്ടോ [[വാനപ്രസ്ഥം]] സ്വീകരിക്കുന്നു.
വിദ്യാഭ്യാസത്തിലൂടെയും ഇന്ദ്രിയനിഗ്രഹത്തിലൂടെയും പരിശുദ്ധനായ വ്യക്തി സമുദായത്തേയും പൊതുജനങ്ങളേയും ധർമ്മബുദ്ധ്യാ സേവ ചെയ്യാൻ ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നുവന്ന് [[രമണ മഹർഷി]] അഭിപ്രായപ്പെടുന്നു<ref>[http://ebooks.sreyas.in/sree-ramana-maharshi-life-history.pdf|ശ്രീ രമണമഹർഷിയുടെ ജീവചരിത്രം]</ref>.
"പതിർഗുരു:പതിസ്തീർത്ഥമിതി സ്ത്രീണാം വിദുർബുധാ"
ഭർത്താവുതന്നെയാണ് ഗുരുവും പുണ്യതീർത്ഥവുമെന്ന് വിദ്വാന്മാർ വിധിച്ചിരിക്കുന്നു.
ഭാര്യാഭർത്തൃ സങ്കല്പം വ്യത്യസ്തതത്വങ്ങളല്ല. രണ്ടും ഒരു തത്വം തന്നെയാണ്. തത്വാർത്ഥമനുസരിച്ച് ഭർത്താവിനെക്കൂടാതെ ഭാര്യ നിലനിൽക്കുന്നില്ല. തിരമാലകളും സ്വച്ഛമായ സമുദ്രവും പോലെ രണ്ടും ഒന്നുതന്നെ. സമുദ്രജലത്തിന്റെ തന്നെ ചലനമാണ് തിരയായിത്തോന്നുന്നത്. ഓളവും തിരയും കൊണ്ട് ജലത്തെ അറിയുന്നതുപോലെ കർമ്മചലനം (നാനാകർമ്മങ്ങൾ) കൊണ്ട് നിശ്ചലമായ ആത്മതത്ത്വം അറിയണം. ഈ തത്ത്വം തന്നെയാണ് ഭാര്യാഭർത്തൃബന്ധത്തിലും ഉള്ളത്. വെള്ളംകൂടാതെ തിരയില്ലാത്തതുപോലെ, ഭർത്താവിനെ കൂടാതെ ഭാര്യയില്ല. പ്രകൃതിമുഴുവൻ ഈ പരസ്പര ബന്ധമാണ്. ആത്മാവ് (ജീവൻ) ഭർത്താവും അത് വസ്തുക്കളോട് ബന്ധപ്പെടുമ്പോൾ ഭാര്യയും ആയിമാറുന്നു. ഭർത്ത്രു സങ്കൽപ്പത്തിന് പുരുഷനെന്നും ഭാര്യാസങ്കൽപ്പത്തിന് പ്രകൃതിയെന്നും പറയാം.
പുരുഷൻ - പ്രകൃതി, ശിവൻ - ശക്തി, വിഷ്ണു - മായ എന്നീ സങ്കൽപ്പങ്ങളിലെല്ലാം ഒരേ തത്വം തന്നെയാണുള്ളത്. പ്രകൃതിയിലുള്ള നാനാതത്വങ്ങളിൽ വ്യാപരിക്കുന്ന ജീവൻ (ആത്മതത്വം) ഏകമാണ്. പ്രകൃതിയിലെ നാനാതത്വങ്ങളെ (ബ്രഹ്മം, ജ്ഞാനം )
വരി 24:
എന്ന് മൈഥിലി രാമനോട് ചോദിക്കുന്നതും ഇതേ തത്വത്തെയാണ് സൂചിപ്പിക്കുന്നത്.
ഭാര്യാഭർത്ത്രുബന്ധത്തിനടിസ്ഥാനം ഈ തത്വമാണ്. ഭാരതത്തിലെ കുടുംബസങ്കൽപ്പത്തിന്റെ മഹത്ത്വം ഇതുകൊണ്ട് ചിന്തിക്കപ്പെടണം. ഇന്ദ്രിയവിഷയങ്ങളിലുള്ള അസംതൃപ്തിയും സാമ്പത്തിക പ്രശ്നങ്ങളും വികാരങ്ങളുമാണ് പല കുടുംബബന്ധങ്ങളെയും തകരാരിലാക്കുന്നതും തകർക്കുന്നതും. എന്നാൽ ജ്യോതിഷത്തിലെ യോനിപ്പൊരുത്തം, വശ്യമഹേന്ദ്രാദി പൊരുത്തം എന്നിവ മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഈ പൊരുത്തങ്ങൾ ദമ്പതികൾക്ക് വൈകാരികമായ ചേർച്ച, തൃപ്തികരമായ
ഭാര്യാഭർത്ത്രുബന്ധം അറിയുവാനും അനുഭവിക്കാനുമുള്ള തത്വത്തിൽ അധിഷ്ഠിതമാണ്. അറിയിക്കുക എന്നുള്ളത് അതിന്റെ ധർമ്മമാണ്. സ്ത്രീപുരുഷബന്ധവും കുടുംബതത്വവും അടിമത്തവും അധീശത്വവും തമ്മിലുള്ള മത്സരമല്ല. മറിച്ചു് ഒരേ തത്വത്തിന്റെ ഭാവങ്ങൾ മാത്രം. തത്വം അറിഞ്ഞുള്ള കുടുംബജീവിതം. "ലോകം ഒരു കുടുംബം" എന്ന വിശ്വവിശാലമായ സങ്കൽപ്പം വരെ വളർന്നെത്തണമെന്നാണ് ഭാരതീയ ദർശനം.
വരി 41:
അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്" (മനുസ്മൃതി)
ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം. ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം, പരിചരണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. സഭാര്യന് ഒരിക്കലും പരസ്ത്രീ
സമ്പർക്കമരുത്. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല.
പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.
|