"കണ്ണംപറമ്പ് ശ്മശാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രമാണം ചേർത്തു റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary |
||
വരി 14:
ധാരാളം പ്രമുഖ വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഒരു ഖബറിസ്ഥാൻ കൂടിയാണ് ഇത്. സ്വാതന്ത്ര്യസമര സേനാനികളായ[[മുഹമ്മദ് അബ്‌ദുറഹ്‌മാൻ|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്]], [[ഇ. മൊയ്തുമൗലവി]], മുൻ മന്ത്രിമാരായ പി.എം. അബൂബക്കർ, പി.പി. ഉമർകോയ, ബി.വി. അബ്ദുല്ലക്കോയ എം.പി., [[ടി. അബ്ദുൾ റഹ്‌മാൻ|ഒളിമ്പ്യൻ റഹ്‍മാൻ]], മുൻ മേയർ കുന്നത്ത് ആലിക്കോയ തുടങ്ങി പലരുടെയും ഖബർ കൂടി ഈ ശ്മശാനത്തിലാണ് സ്ഥിതിചെയ്യുന്നത്.
[[പ്രമാണം: Kannam Parambu Masjidh, Kozhikode.jpg|പകരം=കണ്ണംപറമ്പ് മസ്ജിദ് |ലഘുചിത്രം|കണ്ണംപറമ്പ് മസ്ജിദ്]]2018 മെയ് മാസത്തിൽ കോഴിക്കോട് പേരാമ്പ എന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ട നിപ എന്ന അത്യന്തം അപകടകാരിയായ മഹാമാരിയിൽ ആകെ 18 പേരാണ് മരണപ്പെട്ടതെങ്കിലും കേരളം ഏറെ നടുങ്ങിയ നാളുകളായിരുന്നു അത്. ഇതിൽ മരണപ്പെട്ട പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ മുസ മുസ്‍ലിയാരുടെ മൃതദേഹം ഇവിടെ മറമാടിയതോടെ ഈ ശ്മശാനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള ആസൂത്രണത്തോടെ കൈകാര്യം ചെയ്തു കേരളം ലോകത്തിന് തന്നെ മാതൃകയായി. <ref>[https://kunnamangalam.truevisionnews.com/news/nipah-virus-death-moosa-dead-body/].കുന്നമംഗലം ന്യൂസ് ഇൻ, വെബ് സൈറ്റ്.</ref>
2019 ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് ലോകമാസകലം വ്യാപിച്ച കോവിഡ്-19 എന്ന മഹാമാരി കേരളത്തിലും മരണം വിതച്ചുതുടങ്ങിയപ്പോൾ ഇവരുടെ മൃതദേഹവും ഇവിടെയാണ് മറമാടിയത്. ഇതിനിടെ നാല് പേരുടെ മൃതദേഹമാണ് ഇവിടെ ഇതിനകം അടക്കം ചെയ്തത്.
1999 മുതൽ 21 വർഷമായി എ.പി. അഹമ്മദ് കോയ ഹാജിയാണ് പ്രസിഡണ്ടും എം.പി. സക്കീർ ഹുസൈൻ സെക്രട്ടറിയുമായ കമ്മറ്റിയാണ് പള്ളി-ഖബറിസ്ഥാൻ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സഹായവും ശ്മശാനത്തിന് ലഭിക്കുന്നു.
== അവലംബം ==
|