"കണ്ണംപറമ്പ് ശ്മശാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താൾ സൃഷ്ടിച്ചു. |
(വ്യത്യാസം ഇല്ല)
|
14:31, 7 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിൽ മുഖദാർ ബീച്ചിന് സമീപം 13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കേളത്തിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ് ശ്മശാനം. 2018 മെയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ കാണപ്പെട്ട നിപയെന്ന മഹാമാരിയിൽ മരണപ്പെട്ട ഏതാനും പേരെ ഖബറടക്കിയ സ്ഥലം എന്ന നിലക്ക് കണ്ണംപറമ്പ് ഖബറിസ്ഥാൻ വീണ്ടും വാർത്തയിൽ ഇടംപിടിക്കുകയുണ്ടായി 2020 ൽ കോവിഡ്-19 എന്ന മഹാമാരിയിൽ മരണപ്പെട്ടവരെ ഖബറടക്കിയതും ഇവിടെയാണ്.. കോളറ, വസൂരി, നിപ, കോവിഡ്-19 എന്നീ മഹാമാരികളിലും അല്ലാതെയും മരണപ്പെട്ട പതിനായിരങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്ന നിലക്ക് ഈ സ്ഥലത്തിന് കേരളീയ ചരിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.
ചരിത്രം
1858 ൽ ഏപ്രിൽ 4നാണ് കോഴിക്കോട് നഗരത്തിലും പരിസരത്തുമുള്ള മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നതിനായി ഭൂമികണ്ടെത്താൻ ബ്രിട്ടീഷ് സർക്കാർ മലബാർ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്. അന്ന് നടപ്പുദീനം എന്ന് വിളിച്ചിരുന്ന കോളറയെന്ന മഹാമാരി കോഴിക്കോട് നഗരത്തിൽ ഭീതിപടർത്തിയ കാലമായിരുന്നു.