അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് [[സ്വയംവരം|സ്വയംവരത്തിൽ]] ചെറിയൊരു വേഷം ചെയ്തത്. 1972-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.
19751978-ൽ അടൂരിന്റെ തന്നെ ''കൊടിയേറ്റം'' എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‘ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു. ഈ മൂന്നാലു വർഷങ്ങൾജയൻ - മസാലപ്പടങ്ങങളുടെമസാലപ്പടങ്ങളുടെ ട്രെൻഡിൽ മുങ്ങിക്കിടന്ന കിടക്കുന്ന മലയാള സിനിമയുടെ തന്നെ ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. ഗോപിയുടെതാരമൂൂല്യംജയന് ഉയർന്നു.1980 ൽ നെടുമുടിമരിിൾൾൾൾച്ചനടുമുടി, മുരളി, വേണു നാഗവള്ളി എന്നിവരും പ്രമുുഖരായി 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്കാരവും നേടി. ''ആഖാത്'', ''സടക്ക് സേ ഉഠാ ആദ്മി'' എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ [[1986]]-ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി. പക്ഷാഘാതത്തെത്തുടർന്ന് കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം ''[[പാഥേയം]]'' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്.<ref name =oneindia1>{{cite web | url =http://malayalam.oneindia.in/news/2008/01/29/kerala-bharat-gopi-obit.html | title = ഭരത് ഗോപി അന്തരിച്ചു |date=2008 ജനുവരി 29 | accessdate = നവംബർ 24, 2012 | publisher = വൺ ഇന്ത്യ മലയാളം| language =}}</ref>