"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158:
 
===2===
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നാലു മഹാറാണിമാർ നേരിട്ട് രാജ്യഭരണം നടത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേത് 1677 മുതൽ 1684 വരെ വേണാട് ഭരിച്ച അശ്വതി തിരുനാൾ ഉമയമ്മറാണിയാണ്. റാണിയുടെ അമ്മാവൻ ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ റാണിയായിരുന്ന ഉമയമ്മ രാജ്യഭരണം ഏറ്റെടുത്തു. ഉമയമ്മയ്ക്ക് 1678-ൽ രവിവർമ്മ ജനിക്കുകയും തുടർന്ന് അദ്ദേഹത്തിനുവേണ്ടി റാണി റിജന്റായി ഭരണം തുടരുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും സ്ത്രീഭരണം തിരുവിതാംകൂർ കാണുന്നത് 1811-ൽ അവിട്ടം തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങുന്ന അവസരത്തിലാണ്. ആ സമയത്ത് തിരുവിതാംകൂർ തായ്-വഴിയിൽ പുരുഷ സന്താനങ്ങൾ ആരുംതന്നെ ഇല്ലായിരുന്നു. അതിനാൽ 1811 മുതൽ 1815 വരെ അന്നത്തെ ആറ്റിങ്ങൽ റാണിയായിരുന്ന ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി 1811 മുതൽ 1815 വരെ തിരുവിതാംകൂറിൽ ഭരണം നടത്തി. ഗർഭശ്രീമാനെന്ന് ലോകം പേരു നൽകിയ സ്വാതിതിരുനാളിനു 1813-ൽ റാണി ജന്മം നൽകുകയും, റീജന്റായി ഭരണം തുടരുകയും ചെയ്തു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻപിലെ ഈ ആൾക്കൂട്ടം സ്വതിതിരുനാളിന്റെ ജനനം അറിഞ്ഞെത്തിയവരാണ്. ഗൗരി ലക്ഷ്മിബായിയുടെ ഭരണം പക്ഷെ അധികം നീണ്ടില്ല. തന്റെ രണ്ടാമത്തെ ആൺ കുഞ്ഞായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയെ 1815-ൽ ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ റാണി മരണപ്പെട്ടു. അതിനെത്തുടർന്ന് അനുജത്തി ഉത്തൃട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി ഭരണം ഏറ്റെടുത്തു. 1829-ൽ സ്വാതി തിരുനാളിനു പതിനാറു വയസ്സാകുന്നതുവരെ ഗൗരി പാർവ്വതിബായി ഭരണം തുടർന്നുപോന്നുതുടർന്നു. വർഷങ്ങൾ വീണ്ടും കടന്നുപോയി തിരുവിതാംകൂറിൽ പല രാജാക്കന്മാരും വന്നുപോയി. എന്നാൽ 1924-ൽ അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ മരിക്കുകയുംനാടുനീങ്ങുകയും യുവരാജാവായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായതിനാൽ തിരുവിതാംകൂറിന്റെ ഭരണ ചുമതല അന്നത്തെ ആറ്റിങ്ങൽ റാണിയായ സേതു ലക്ഷ്മി ബായി ഏറ്റെടുക്കുകയും ചെയ്തു.
 
===3===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്