"ആലി മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
== ജീവിത രേഖ ==
 
[[ബ്രിട്ടീഷ് രാജ്]] [[മദ്രാസ് പ്രവിശ്യ]]യിലെ [[ഏറനാട്]] താലൂക്കിൽ (ഇപ്പോഴത്തെ [[മഞ്ചേരി നഗരസഭ]]) കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് '''എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാർ''' 1864 ൽ ജനിച്ചു. മലബാറിലെ പ്രമുഖ സൂഫി വര്യനായിരുന്ന [[സയ്യിദ് അലവി]]യുടെ പിന്തുടർച്ചക്കാരിൽ പെട്ട എരിക്കുന്നൻപാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ, മഖ്ദൂം കുടുംബത്തിൻറെ പിന്തുടർച്ചക്കാരിൽ പെട്ട ഒറ്റകത്ത് ആമിന എന്നിവരാണ് മാതാപിതാക്കൾ. മാതാവിൻറെ കുടുംബ വഴി അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരാലും, ഖാസിമാരാലും പ്രസിദ്ധമായിരുന്നു. മാതാമഹൻ ഒറ്റകത്ത് മമ്മദു മുസ്ലിയാർ മുടിക്കോട് ഖാസി(ന്യായാധിപൻ) യായി പ്രശസ്തിയാർജ്ജിച്ചിരുന്നു. <ref>[http://www.prabodhanam.net/Issues/13.11.2010/shihab.html പ്രബോധനം വാരിക, 2010 നവംബർ 13]</ref>.
 
മാതാപിതാക്കളിൽ നിന്നും അറിവ് കരസ്ഥമാക്കിയ ശേഷം നെല്ലികുത്ത് ഓത്തുപള്ളിയിലെ പ്രാഥമിക പഠനത്തിലൂടെ കിതാബുകൾ(മതഗ്രന്ഥങ്ങൾ), സർഫ്, നഹ്‌വ്(അറബി വ്യാകരണ ഗ്രന്ഥങ്ങൾ) എന്നിവയിൽ പ്രാവീണ്യം നേടി. വിശ്വ പ്രശസ്തമായ [[പൊന്നാനി]] ദർസിൽ പത്തുവർഷകാലത്തെ ഉപരിപഠനത്തിലൂടെ തഫ്സീർ (ഖുർആൻ വ്യാഖ്യാനം), ഹദീസ്(പ്രവാചക ചര്യ), ഫിഖ്ഹ്, [[തസ്വവുഫ്‌]] , ഇൽമുൽ കലാം, ഇൽമുൽ മീക്കത്ത്, ഇൽമുൽ ഹഖാഇഖ്, ഇൽമുൽ നഹസ്, ഇൽമുൽ മആനി എന്നിവയിൽ അവഗാഹം നേടി. നിരവധി സൂഫികളുമായും, പണ്ഡിതരുമായും വിദ്യാഭ്യാസ വിദ്യാഭ്യാസ വിചക്ഷണരുമായും, പുസ്തകങ്ങളുമായും ഇടപഴകുന്നതിന് മുസ്‌ലിയാർക്ക് ഇക്കാലത്ത് അവസരമുണ്ടായി. ഏഴുന്നൂറ് ഹദീസും സനദും മനഃപാഠമാക്കിയതിന് സഹപാഠികളാലും അധ്യാപകരാലും അദ്ദേഹം അഭിനന്ദിക്കപ്പെട്ടതും ഈ കാലയളവിലാണ്. [[പൊന്നാനി വലിയ ജുമുഅത്ത് പള്ളി]] ദർസിൽ നിന്നും [[പൊന്നാനി വിളക്കത്തിരിക്കൽ]] ബിരുദം നേടി മുസ്ലിയാർ പട്ടം നേടിയതിനു ശേഷം ദശാബ്ദക്കാലം നെല്ലിക്കുത്ത് പള്ളിയിലും, മമ്പുറം പള്ളിയിലും അധ്യാപനം, മമ്പുറം മഖാമിൻറെ പരിപാലനം എന്നിവ നിർവ്വഹിച്ചു. പിന്നീട് മക്കയിൽ ഹജ്ജ് തീർത്ഥാടനം നടത്തുകയും ഏഴ് വർഷക്കാലം [[മക്ക]], [[മദീന]] മസ്ജിദുകളിൽ ബിരുദ പഠനം നടത്തുകയും ചെയ്തു. കുഞ്ഞിക്കമ്മു മുല്ല, ഖാദിരിയ്യ സൂഫിയോഗി [[ശൈഖ് സൈനുദ്ദീൻ മുസ്ലിയാർ]], സയ്യിദ് ഹുസൈൻ ഹബ്ശി, [[അല്ലാമാ സയ്യിദ് അഹ്മദ് സൈനി ദ്ദഹ്‌ലാൻ]],ശൈഖ് മുഹമ്മദ് ഹിസ്ബുല്ലാഹി തുടങ്ങിയ വിശ്വ പ്രസിദ്ധ സൂഫികളും മഹാ പണ്ഡിതരുമായിരുന്നു ആലി മുസ്ലിയാരുടെ ഗുരുക്കന്മാർ. മക്കയിലെ പഠനത്തിന് ശേഷം [[കവരത്തി]]ദ്വീപിൽ [[ഖാസി]], [[മുദരിസ്]] എന്നീ ചുമതലകളിൽ വ്യാപൃതനായി.<ref>പ്രതിരോധത്തിൻറെ വേരുകൾ,പേജ് 49, സൈനുദ്ദീൻ മന്ദലാംകുന്ന്.[[തേജസ്]] പബ്ലിക്കേഷൻ,[[കോഴിക്കോട്]]</ref> <ref>[[തേജസ്]] ദിനപത്രം ശേഖരിച്ചത്ഫിബ്രുവരി 17 ഞായർ</ref>
വരി 31:
പരമ്പരകളായി ബ്രിട്ടീഷ് വിരുദ്ധത കാത്തു സൂക്ഷിക്കുന്ന കുടുംബമായിരുന്നു ആലി മുസ്ലിയാരുടേത്. [[നെല്ലിക്കുത്ത്പയ്യനാട്ടു ഗുരുക്കൾ]], [[മഞ്ചേരി ഹസ്സൻ (അത്തൻ)കുരിക്കൾ]], [[ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പൻ]] തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ യോദ്ധാക്കൾ മുസ്ലിയാരുടെ ബന്ധു ജനങ്ങളായിരുന്നു. 1896-ലെ മഞ്ചേരി കാർഷിക കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെ പേരും മുസ്ലിയാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നു. ആലി മുസ്ലിയാരിൽ ജന്മനായുള്ള ബ്രിട്ടീഷ് വിരോധം ആളിക്കത്താൻ ഇത്തരം സംഭവങ്ങൾ പ്രേരിതമായിത്തീർന്നു.<ref>ആലി മുസ്‌ലിയാർ വിപ്ലവകാരിയായ മതപണ്ഡിതൻ ഡോ. കെ.ടി ജലീൽ</ref>.
 
ആലി മുസ്ലിയാർ [[കവരത്തി]] വിട്ടു ജന്മനാടായ ഏറനാട്ടിലേക്ക് തിരിച്ചു വരുന്നത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ 1894 ൽ ജ്യേഷ്‌ഠൻ ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട വാർത്ത അറിഞ്ഞാണ്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചായിരുന്നു ഈ മടങ്ങി വരവ്. [[കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ]]<ref name="IM115">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Islahi Movement |page=115 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/11/11_chapter%204.pdf#page=28 |accessdate=24 ഒക്ടോബർ 2019}}</ref>, മുസ്‌ലിയാർ നാട്ടിലേക്ക് തിരിച്ചെത്തുന്നതിനു മുൻപ് സഹോദരൻ എരിക്കുന്നിൽ അബ്ദുല്ല ഹാജിയെ നാടുകടത്തിയപ്പോൾബ്രിട്ടീഷ് ആണ്സർക്കാർ നാടുകടത്തി. പൊടിയാട്, [[മേൽമുറി]], തൊടികപ്പലം, [[തിരൂരങ്ങാടി നടുവിൽ പള്ളി]] എന്നിവിടങ്ങളിലെ അധ്യാപകവൃത്തിക്ക് ശേഷം 1907 ഇൽ മുസ്ലിയാരുടെതിരൂരങ്ങാടി തിരിച്ചുകിഴക്കേ വരവ്പള്ളിയിൽ പ്രധാന അധ്യാപകനായി ആലി മുസ്ലിയാർ ചുമതലയേറ്റെടുത്തു. ഇവിടം കേന്ദ്രമാക്കിയാണ് കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ അമരത്തേക്ക് അദ്ദേഹം ഉയർന്നു വരുന്നത്. ഏറനാട്ടിലെ പല നേർച്ചകളുടെയും അമരക്കാരനായി മാറിയ മുസ്ലിയാർക്ക് നിരവധി മുരീദ് അനുചരന്മാരെ ഈ പ്രദേശങ്ങളിൽ വളർത്തിയെടുക്കാനായി. <ref>ആലി മുസ്‌ലിയാർ ദേശ വ്യവഹാരങ്ങൾക്കും ബ്രിട്ടീഷ് ആഖ്യാനങ്ങൾക്കുമിടയിൽ ശിഹാബ് പൂക്കോട്ടൂർ</ref> തിരൂരങ്ങാടിയിൽ വെച്ച് [[എം.പി. നാരായണ മേനോൻ]], കട്ടിലശ്ശേരി മുസ്‌ലിയാർ എന്നിവരുമായുള്ള സൗഹൃദം കോൺഗ്രസിലേക്കും പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും മുസ്ലിയാരെ കൊണ്ട് ചെന്നെത്തിച്ചു. [[ഗാന്ധിജിയും]] ഷൗക്കത്തലിയും പങ്കെടുത്ത [[കോഴിക്കോട്]] സമ്മേളനത്തിൽ [[ചെമ്പ്രശ്ശേരി തങ്ങൾ]], [[വാരിയൻ കുന്നത്ത്]] എന്നിവരോടൊപ്പം പ്രതേക ക്ഷണിതാവായി സംബന്ധിക്കുകയും ഖിലാഫത്ത് സഭയുടെ ഏറനാട്ടിലെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷ്കാർക്കെതിരിലുള്ള സമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനായ അദ്ദേഹം [[പള്ളി]]കളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു<ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref>.
 
സർക്കാർ വിരുദ്ധ സമരങ്ങളിൽ നിറസാന്നിധ്യമായി മാറിയ ആലി മുസ്ലിയാർക്ക് ആത്മീയ പുരോഹിതനായതിനാൽഎളുപ്പത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പല ഖിലാഫത്തുക്കാരും മുസ്ലിയാരുടെ ആത്മീയ ശിഷ്യന്മാരായിരുന്നു. ഭക്തിയാദരവോടെ തങ്ങളുപ്പാപ്പ എന്നായിരുന്നു അദ്ദേഹത്തെ അനുയായികൾ വിളിച്ചിരുന്നത്. ആലി മുസ്ലിയാർ കടന്നു വരുന്ന സമയത്തു തക്ബീറുകൾ (ദൈവ കീർത്തനം) മുഴക്കുമായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ ആത്മീയത മറയാക്കി മുസ്ലിയാർ ബ്രിട്ടീഷ് വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നുവെന്നു കളക്ടർ വിലയിരുത്തുകയും പ്രദേശത്തെ [[സൂഫി]] പുണ്യളൻമാരുടെയും, രക്തസാക്ഷികളുടെയും ശവ കുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന നേർച്ച, -പ്രാർത്ഥനകൾ, തീർത്ഥയാത്രകൾ, റാതെബുകൾ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.<ref>As related in the Judgment in Case No. 7/2 I, quoted by Gopalan Nair, Moplah Rebellion, p. I9</ref> <ref>Hitchcock, Malabar Rebellion, p. 29</ref> വിലക്ക് ലംഘിച്ചു ചേരൂർ നേർച്ച അരങ്ങേറി. വൻ ജനാവലിയോടെ ശവകുടീരത്തിൽ പ്രാർത്ഥനകളും പ്രകീർത്തനങ്ങളും സംഘടിപ്പിച്ച മുസ്‌ലിയാർ എല്ലാ വെള്ളിഴാഴ്ചകളിലും ഇത് പതിവാക്കി. ഇതോടെ വിലക്ക് ധിക്കരിച്ചു പ്രാർത്ഥന സംഘടിപ്പിക്കുന്നവരെ കഠിന മുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കളക്ടർ തോമസ് മുസ്ലിയാർക്ക് നോട്ടീസ് നൽകി. മുന്നറിയിപ്പ് തൃണവത്കരിച്ചു തടയാൻ ഒരുങ്ങിയ പോലീസുകാരനെ തള്ളി വീഴ്ത്തി ആലി മുസ്ലിയാരും അനുയായികളും ചേരൂർ മഖാമിലേക്ക് സിയാറത്തു യാത്ര നടത്തി. മലബാർ കലാപത്തിലെ ആദ്യ അക്രമണമായാണ് ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത്.<ref>Hitchcock, Malabar Rebellion, p. 29</ref>
 
==ലഹളയുടെ ആരംഭം==
വരി 41:
നേർച്ചകൾ, സിയാറത്തുകൾ മൗലൂദുകൾ റാത്തീബുകൾ പോലുള്ള ആചാരാനുഷ്ടാനങ്ങൾ ബിട്ടീഷ് വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്നതിനാൽ ശവകുടീരങ്ങളിലും കല്ലറകളിലും നടത്തി വരുന്ന പ്രാർത്ഥന യാത്രകൾക്കും ആചാരങ്ങൾക്കും സർക്കാർ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു.<ref>As related in the Judgment in Case No. 7/2 I, </ref> <ref>Gopalan Nair, Moplah Rebellion, p. I9,</ref> <ref> Hitchcock, Malabar Rebellion, p. 29</ref>.
 
എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ തള്ളിക്കളഞ്ഞു 1921 ആഗസ്റ്റ് മാസം തീയതി ആലി മുസ്ലിയാരുടെ കാർമ്മികത്വത്തിൽ ഖദർ വസ്ത്രധാരികളായ മുന്നൂറ്- നാനൂറ് ഖിലാഫത്തു പ്രവർത്തകർ ഖിലാഫത്തു പ്രസ്ഥാനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കാൻ മമ്പുറം കിഴക്കേ പള്ളിയിൽ നിന്നും, ആദ്യ കലാപങ്ങളിൽ കൊല്ലപ്പെട്ട ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ശവകൂടീരങ്ങളിലേക്ക് സിയാറത് (പ്രാർത്ഥനാ യാത്ര) നടത്തി. പ്രാർത്ഥന യാത്ര തടയാനൊരുങ്ങിയ പൊലീസുകാരെ തള്ളി വീഴ്ത്തിയായിരുന്നു തീർത്ഥാടനം.
 
സംഘാഗംങ്ങളിൽ ചിലർ ക്രോസ് ബെൽറ്റും, കത്തികളും ധരിച്ചവരായിരുന്നു.<ref>As related in the Judgment in Case No. 7/2 I, quoted by Gopalan Nair </ref> ബ്രിട്ടീഷുകാർക്ക് നേരെ ലഹളക്കൊരുങ്ങും മുൻപ് ശവകുടീരങ്ങളിൽ പ്രാർത്ഥന നടത്തുക വിപ്ലവകാരികൾക്കിടയിൽ പതിവായിരുന്നു. ഇത്തരം മുൻകാല അനുഭവങ്ങൾ മൂലം സർക്കാരിനെതിരായ ലഹളയുടെ ആരംഭമാണെന്ന് തെറ്റദ്ധരിച്ച പോലീസ് സൂപ്രണ്ട് കല്കടർക്ക് റിപ്പോർട്ട് നൽകുകയും,<ref>Hitchcock, Malabar Rebellion, p. 29 </ref> ആയുധങ്ങൾ സംഭരിച്ചു വെച്ചിട്ടുണ്ട് എന്ന ഊഹത്താൽ 1921 ആഗസ്റ്റ് 19 ാം തിയ്യതി മലബാർ കളക്ടർ തോമസ്, ഡി.എസ്.പി. ഹിച്ച്കോക്ക്, [[എ.എസ്.പി. ആമു]] എന്നിവരുടെ നേതൃത്വത്തിൽ വെള്ളപ്പട്ടാളക്കാർ തിരൂരങ്ങാടി കിഴക്കേപ്പള്ളി, ഒട്ടനേകം മാപ്പിള ഗൃഹങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൊറ്റയിൽ മുഹമ്മദ് ഹാജി, കോഴിശ്ശേരി മമ്മദ്, മൊയ്തീൻകുട്ടി എന്നിവരെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തെങ്കിലും ആയുധങ്ങൾ കണ്ടെടുക്കയോ കലാപ തെളിവുകൾ ലഭിക്കുകയോ ചെയ്തില്ല. ഇത് തോമസിൽ ഇച്ഛാഭംഗം വളർത്തി ഗവർണ്ണറുടെ പ്രതിനിധി ഇത്തരം റൈഡുകൾക് എതിരായിരുന്നു മാപ്പിളമാരെ പ്രകോപിപ്പിക്കാൻ ഇത്തരം എടുത്തു ചാട്ടങ്ങൾ വഴിവെക്കും എന്ന്ദ്ദേഹം കളക്ടർക്ക് മുന്നറിയിപ്പ് നൽകി. ഗവർണ്ണർക്ക് ഇത് സംബന്ധിച്ച വിവരങ്ങളും കൈമാറിയി. റെയ്ഡിൽ നിന്നും കളക്ടറും സംഘവും പിന്മാറിയെങ്കിലും ഭയന്ന പോലെ കാര്യങ്ങൾ കൈവിടാൻ തുടങ്ങി. പട്ടാളം ബൂട്ടിട്ട് കയറി [[തിരൂരങ്ങാടി കിഴക്കേ പള്ളി]] മലിനമാക്കിയെന്നും, [[മമ്പുറം മഖാം]] തകർത്തെന്നുമുള്ള വ്യാജ വാർത്ത മലബാറിലെങ്ങും പരക്കാൻ തുടങ്ങി ലഹളയുടെ ആരംഭം ഇത്തരം വ്യാജവാർത്തകളിൽ നിന്നുമായിരുന്നു.
വരി 59:
വ്യാജ വാർത്ത പ്രചരിച്ചതോടെ കലാപം പൊട്ടി പുറപ്പെട്ടു. സർക്കാർ കച്ചേരി കൊള്ളയടിച്ചു, പോലീസ് സ്റ്റേഷനുകൾ തകർത്ത് റൈൽപാളങ്ങളും വയർലെസ്സ് വയറുകളും മുറിച്ചു മാറ്റി. <ref>Telegram from the personal Assistant to the Collector of Malabar, dated 20th August,1921, cited inG.R.F. Tottenham,op.cit.,p.54</ref> <ref>Telegram from the District Magistrate, Malabar, dated 21st August 1921, cited inG.R.F.Tottenham,op.cit.,p.54</ref> കലാപകാരികൾ രംഗത്തിറങ്ങിയതോടെ സൈനികർ പത്മവ്യൂഹത്തിൽ അകപ്പെട്ടു സൈനികരെ ലഹളക്കാരിൽ നിന്നും മോചിപ്പിച്ച കട്ടിലശ്ശേരി മുസ്ലിയാരും ആലി മുസ്ലിയാരും കലാപ സാധ്യത ഒഴിവാക്കാൻ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നു കളക്ടർ തോമസിനോട് അഭ്യർത്ഥിക്കാൻ പോയ സമയത്തായിരുന്നു റൗളിയുടെ നേതൃത്വത്തിൽ വെടിവെപ്പ് ഉണ്ടാകുന്നതും അക്രമസക്തരായി മാപ്പിളമാർ സായുധകലാപം ആരംഭിക്കുന്നതും സൈന്യം പിന്തിരിഞ്ഞോടുന്നതും. ആഗസ്റ്റ് 21 ാം തിയ്യതി ലഹള കത്തി പടർന്നതോടു കൂടി നേരിടാനാവാതെ ബ്രിട്ടീഷ് മജിസ്‌ട്രേറ്റും പോലീസും പട്ടാളവും പ്രദേശത്തു നിന്നും പിൻ വാങ്ങി. ഒരു കൂട്ടം കലാപകാരികൾ ഏറനാട്ടിലെ എല്ലാ സർക്കാർ ഓഫീസുകളും ആക്രമിച്ചു. പോലീസ് സ്‌റ്റേഷൻ, സബ് മജിസ്‌ട്രേറ്റു കോടതി, സബ് രജിസ്ട്രാർ ആഫീസ് എന്നിവ തീവച്ചു നശിപ്പിച്ചു. തപാൽ ഓഫീസും അംശം കച്ചേരിയും കൊള്ളയടിക്കുകയും അവിടെയുള്ള രേഖകൾ തീവെക്കുകയും ചെയ്തു. ടി.ബി. കെട്ടിടത്തിനും കേടുപാടുകൾ വരുത്തി. ഇതോടെ ലഹളബാധിത പ്രദേശങ്ങൾ ഒന്നാകെ ഖിലാഫത്ത് ക്കാരുടെ നിയന്ത്രണത്തിലായി. [[പൊന്നാനി]] [[വള്ളുവനാട്]] [[ഏറനാട്]] [[കോഴിക്കോട്]] താലൂക്കുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു. ആലിമുസ്ലിയാർ പ്രഥമ ഭരണാധികാരിയായി ചുമതലയേറ്റെടുത്തു. <ref>8 Letter from Thomas to the Government of Madras, dated Calicut, August I6, </ref>.
 
കലാപത്തിന്റെ ആദ്യ ദിശയിൽ ഖിലാഫത്തു സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് മുസ്‌ലിയാർ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല ബ്രിട്ടീഷ് വിരുദ്ധ സമരം വിജയിച്ചാൽ കോൺഗ്രസ് തങ്ങളുടെ സഹായത്തിനെത്തുമെന്ന് മുസ്‌ലിയാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അക്രമ സമരത്തെ തള്ളി പറയുകയും ഒഴിഞ്ഞു മാറുകയും ചെയ്തതോടെ മറ്റ് അധികാര കേന്ദ്രങ്ങളുടെ അഭാവത്തിൽ അദ്ദേഹം നേരിട്ട് രാജ്യകാര്യങ്ങൾ നോക്കാൻ തുടങ്ങി. സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. ഏതാനും ആഴ്ച കേരള [[ഖലീഫ]]യായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർമാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
 
ആലിമുസ്‌ലിയാർ തന്റെ ഹ്രസ്വമായ ഭരണം ആരംഭിച്ചത് കലാപത്തിന്സർക്കാർ എതിരു നിന്നഅനുകൂലികളായ നാലകത്തു കുഞ്ഞിപ്പോക്കർ, ആളുവളപ്പിൽ കുഞ്ഞഹമ്മദ് എന്നിവരെ പിടികൂടി വിചാരണ നടത്തി ശിക്ഷിച്ചുകൊണ്ടാണ്. ബ്രിട്ടീഷ് അനുകൂലികളായ ജന്മിമാരും ശിക്ഷിക്കപ്പെട്ടവരിൽ പെടുന്നു. 1921 ആഗസ്റ്റ് 21 ാം തിയ്യതി അദ്ദേഹത്തിന്റെ സേനാവ്യൂഹം തിരൂരിലെത്തി വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. ഖിലാഫത്ത് പ്രക്ഷോഭകരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം പോലീസും പട്ടാളവും ഈ ആയുധങ്ങൾ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് കൊണ്ടുപോകുകയായിരുന്നു.
 
1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില് വെച്ച് മാപ്പിളമാരോട് ഏറ്റുമുട്ടി ബ്രിട്ടീഷ് പട്ടാളം പിന്തിരിഞ്ഞോടിയപ്പോൾ ബ്രിട്ടനിലെ 'ലണ്ടൻ ടൈംസ്’ പത്രം നിരത്തിയ തലക്കെട്ട് ഇപ്രകാരമായിരുന്നു '''മലബാറിൽ ബ്രിട്ടന്റെ കാലം കഴിഞ്ഞു'''<ref>മലബാർ കലാപം എം ഗംഗാധരൻ p.122</ref> ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്റലിജന്സ് മേധാവി '''മോറിസ് വില്യംസ്''' കലാപത്തെ നേരിടുവാനായി മലബാറിലെത്തി ക്യാമ്പടിച്ചു. വെള്ളപ്പട്ടാളത്തിനു പിന്തിരിയേണ്ട അവസ്ഥ സംജാതമായപ്പോൾ ഒന്നാം ലോക മഹായുദ്ധത്തിൽ മികവ് തെളിയിച്ച കുപ്രസിദ്ധമായ ഗൂർഖ റെജിമെന്റിനെ ഏറനാട്ടിൽ ഇറക്കേണ്ടി വന്നതും അവർക്ക് കനത്ത തിരിച്ചടി നേരിട്ടതും ഇന്ത്യൻ സ്വന്ത്രത്യ സമരത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരുന്നു.<ref>http://www.kerala.gov.in -> History -> Malabar Rebellion</ref> സ്വദേശീയരുടെ കീഴിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും ഒരു ഭാഗം വേറിട്ട് സ്വാന്ത്ര്യ രാജ്യമായി മാറിയതും ആദ്യ സംഭവമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൻ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായിരുന്നു മലബാർ കലാപവുമായി ബന്ധപ്പെട്ടു ഉണ്ടായത്.
വരി 72:
ബാംഗ്ലൂരിൽ നിന്ന് കൂടുതൽ പട്ടാളമെത്തുകയും [[കോഴിക്കോട്]] ,[[തിരൂർ]], മലപ്പുറം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു തിരൂരങ്ങാടിയിലേക്കു സൈനിക നീക്കം നടത്തുകയും ചെയ്തു .ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി ഖിലാഫത്ത് അനുകൂലികൾ കലുങ്കുകൾ തകർത്തും മരങ്ങൾ മുറിച്ചിട്ടു മാർഗതടസ്സമുണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല<ref>Rawlinson Report, p. 5</ref> .
 
1921 [[ആഗസ്റ്റ്]] 30 ാം തിയ്യതി അസ്തമയയത്തോടെ അത്യാധുനിക ആയുധ സജ്ജരായ ഒരു വൻസേനാ വ്യൂഹം [[തിരൂരങ്ങാടി കിഴക്കേ പള്ളി]] വളഞ്ഞു. ഇൻസ്‌പെക്ടർ ജനറൽ ആർമിറ്റേജ്, പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ്, ലഫ്റ്റനൻറ് റാഡ് ക്ലിഫ് എന്നിവർ നേതൃത്വം നൽകിയ പോലീസ് സൈനിക ബറ്റാലിയനുകൾ, മേജർ ഹോപ് നയിച്ച രണ്ട് ബറ്റാലിയൻ ഡോർസെറ്റ് റെജിമെൻറ്, കേണൽ ഹംഫ്രിയുടെ നേതൃത്വത്തിൽ ഉള്ള സൈനിക സംഘം എന്നിവയുൾപ്പെടെ സംയുക്ത പട്ടാള ഓപ്പറേഷനായിരുന്നു അത്.
പള്ളിയുടെ മുകളിലത്തെ നിലയിൽ ആലി മുസ്ലിയാരും നൂറോളം അനുയായികളും ഉണ്ടായിരുന്നു. വെള്ളക്കൊടി പിടിച്ചു കീഴടങ്ങാൽ മുസ്ലിയാരോട് സൈന്യം ആവശ്യപ്പെട്ടു. രാവിലെ മറുപടി നൽകാമെന്ന് പള്ളിയിൽ നിന്നും അറിയിപ്പുണ്ടായി. പള്ളിക്കും ചുറ്റും പീരങ്കികൾ സ്ഥാപിച്ചു സൈന്യം കാത്തിരുന്നു. [[ഹദ്ദാദ് റാത്തീബ്]] ചൊല്ലി ചീരണി വിളമ്പി മുസ്ലിയാരും കൂട്ടരും പ്രാർത്ഥന നടത്തി.<ref>ഒരു മാപ്പിള ഗറില്ലയുടെ ഡയറിക്കുറിപ്പുകൾ/ചരിത്രരേഖ/ അബ്ബാസ് കാളത്തോട്/ ശേഖരിച്ചത് 31st August 2015</ref> പ്രഭാത നമസ്കാരത്തോടെ സൈന്യം വെടിവെക്കുകയും പള്ളിയിൽ ഉള്ളവർ കീഴടങ്ങാൻ കൂട്ടാക്കാതെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. വൈകുന്നേരം വരെ പോരാട്ടം നീണ്ടു നിന്നു ഇതോടെ ക്ഷമ കേട്ട സൈന്യം പീരങ്കികൾ ഉപയോഗിച്ച് പള്ളി തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. പള്ളി തകരുന്നത് ഒഴിവാക്കാൻ ആലിമുസ്ലിയാരടക്കം 38 പേർ പട്ടാളത്തിന് മുന്നിൽ കീഴടങ്ങി.<ref>പ്രതിരോധത്തിൻറെ വേരുകൾ പേജ് 50-51, സൈനുദ്ദീൻ മന്ദലാംകുന്ന്.[[തേജസ്]] പബ്ലിക്കേഷൻ ,[[കോഴിക്കോട്]]</ref> 24 മാപ്പിളമാർ കൊല്ലപ്പെട്ട കിഴക്കേ പള്ളി വെടിവെപ്പിൽ ബ്രിട്ടീഷ് സൈനികരിൽ എത്രപേർ മരിച്ചുവെന്ന് വ്യക്തമല്ല. ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ അറസ്റ്റിലായവരെ ഉടനെ തന്നെ കോഴിക്കോട്ടേക്ക് കൊണ്ട് പോയി. ആലിമുസ്ലിയാരെ കോഴിക്കോട്ടുവെച്ച് സ്പെഷ്യൽ ട്രൈബ്യൂണൽ വിചാരണ നടത്തി. ബ്രിട്ടീഷ് ചക്രവർത്തിക്കെതിരായി യുദ്ധത്തിലേർപ്പെട്ടു വെന്നതായിരുന്നു അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം. വിചാരണയെ നിസ്സംഗതയോടെ നേരിട്ട മുസ്ലിയാരും കൂട്ടരും സർക്കാർ നൽകിയ ബാലകൃഷ്ണ മേനോൻ എന്ന അഭിഭാഷകനെ നിരാകരിച്ചു. നവംബർ 2 തിയ്യതി ജെ ഡബ്ള്യു ഹ്യോഗസ്റ്റിന്റെ കീഴിലുള്ള പാനൽ അദ്ദേഹമടക്കം പത്തു പേരെ വധശിക്ഷക്ക് വിധിച്ചു, ബാക്കിയുള്ളവരെ നാടുകടത്തി. <ref> Rawlinson Report, pp. 3-4; Gopalan Nair, Moplah Rebellion, pp. 36-7, 76. In a brief biography of the rebel leader, it is claimed that he died a natural death, on February I7, I922, before the sentence was executed. K. A. Mohamed, sAli Musaliar,' Charitham, No. 4 (October-December I97 I )n p. I I 2. </ref>.
 
ബാക്കിയുള്ള ഖിലാഫത് പ്രവർത്തകരിൽ [[ലവക്കുട്ടി]] പരിക്ക് കാരണം മരണപ്പെട്ടു. കുഞ്ഞലവിയാകട്ടെ വലിയോറയിൽ നടന്ന പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചു. സീതിക്കോയ തങ്ങളും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും,കൊന്നാര തങ്ങളും പിടിയിലായി. ഇവരെ വിചാരണ ചെയ്തു പരസ്യമായി വെടിവെച്ചുകൊന്നു. [[ഏറനാട്]], [[വള്ളുവനാട്]], [[പൊന്നാനി]], [[കോഴിക്കോട്]] എന്നീ താലൂക്കുകളിലെ 110 ഗ്രാമങ്ങളിൽ സൈന്യം തേർവാഴ്ച നടത്തി. പന്തീരായിരത്തോളം മാപ്പിളമാർ ഈ സൈനിക നീക്കത്തിൽ കൊലചെയ്യപ്പെട്ടു. ആയിരകണക്കിന് ആളുകളെ ആന്തമാൻ ദ്വീപുകളിലേക്ക് നാടുകടത്തി. എണ്ണമറ്റ മാപ്പിളമാർ ജയിൽവാസത്തിന് വിധേയരായി. യുദ്ധച്ചെലവ് ഈടാക്കുന്നതിന് വേണ്ടി സർക്കാർ മാപ്പിളമാർക്ക് കൂട്ടപ്പിഴയിട്ടു. അതോട് കൂടി [[മലബാർ കലാപം]]ത്തിന് വിരാമമായി.
 
വധശിക്ഷയ്ക്ക് വിധിച്ച ആലി മുസ്ലിയാരെ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. ജനക്കൂട്ടത്തിന്റെ ആക്രമണം ചെറുക്കാനും, പുണ്യാളനായ മുസ്ലിയാരുടെ ഖബറിടം തീർത്ഥാടന കേന്ദ്രമാകുന്നത് ഒഴിവാക്കാനുമായിരുന്നു അത്.
വരി 84:
കോയമ്പത്തൂരിലെ മലയാളികൾ മലബാർ മുസ്ലിം അസോസിയേഷൻ രൂപീകരിച്ച്‌ തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റു വാങ്ങി, കോയമ്പത്തൂർ സുൽത്താൻപേട്ടയിലെ മുസ്‌ലിം ശ്മശാനത്തിൽ അവരുടെ മൃതദേഹങ്ങൾ ഖബറടക്കി. 1958 ൽ കോയമ്പത്തൂരിൽ അവർക്കായി ഒരു സ്മാരകം പടുത്തുയർത്തപ്പെട്ടു.
 
കേരളത്തിലെ പ്രമുഖ പണ്ഡിതൻമാരിൽ ഒരാളായിരുന്ന '''[[കെ.സി. അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ]]''' ആലി മുസ്ലിയാരുടെ മകനും, പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ [[നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ]] പൗത്രനുമാണ്<ref>[http://www.islamonweb.net/article/2011/12/731/]</ref> [[ഹാഷിയത്തുൽ തുഹ്ഫത്തുൽ ഇഖ്‌വാൻ ഫീ ഇൽമിൽ ബലാഖ]], [[ശറഹു തുഹ്ഫത്തുൽ വർദ്ദിയ്യ ഫിന്നഹ്‌വ്]] എന്നീ മത ഗ്രന്ഥങ്ങൾ ആലി മുസ്ലിയാരുടെ തൂലികയാൽ രചയിതമായവയാണ്. <ref>മലയാളത്തിലെ മഹാരഥന്മാര്- നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്, ഇര്ഷാദ് ബുക്ക് സ്റ്റാള്, കോഴിക്കോട്</ref>
[[File:Moplah prisoners.jpg|thumb|യുദ്ധ തടവുകാരായ മാപ്പിളമാർ]]
 
==വിവാദങ്ങൾ ==
"https://ml.wikipedia.org/wiki/ആലി_മുസ്‌ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്