കൽദായ സുറിയാനി ക്രിസ്ത്യാനികളുടെ കേരളത്തിലെ പ്രമുഖ കേന്ദ്രം ഇന്ന് തൃശ്ശൂർ ആണ്. എന്നാൽ മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നില്ല. വിശുദ്ധ തോമസിനാൽ സ്ഥാപിതമായ ഇന്ത്യയിലെ ക്രൈസ്തവ സഭ മുഴുവനും കല്ദായ സുറിയാനി അവരുടെ ആരാധനകൾക്കു ഉപയോഗിക്കുകയും, [[ബാബിലോണിയ|ബാബിലോണിലെ]] പാത്രയാർക്കീസിന്റെ ഭരണനേതൃത്വം അംഗീകരിക്കുകയും ചെയ്തുപോന്നിരുന്നതായി ചില ക്രൈസ്തവ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പോര്ത്തുഗീസുകാരുടെയും മറ്റു വിദേശ ശക്തികളുടെയും ഇടപെടലും പ്രവർത്തരനങ്ങളും മൂലമാണ് കല്ദായ സുറിയാനി സഭ ക്ഷയോന്മുഖമായത്.
മാർ അവ്രാഹം പാത്രിയർക്കീസിന്റെ കാലത്ത് ഈ സഭ ഇന്ത്യയിൽ എല്ലായിടത്തും പടർന്നു പന്തലിച്ചു കിടന്നിരുന്നു{{. <ref name="book1">അസ്സീറിയൻ സഭാ ചരിത്രം ൩൩33 a.dAD മുതൽ 2011 a.d2011AD വരെ, കാലിഫോർന്നിയ. 18 ആം നൂറ്റാണ്ടിലെ കൈ എഴുത്ത്കൈyeഴുത്ത് പുസ്തകം ഇവ- രണ്ടുംസുറിയാനി തൃശ്ശൂരിലെലൈബ്രറി - തൃശൂർ (വിൽസൺ മുരിയടൻ എന്ന വ്യക്തിയുടെ സുറിയാനി ലൈബ്രറിയിൽ ഇന്നും ഇരിക്കുന്നു). }}.</ref> എന്നാൽ, മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ക്ഷയോന്മുഖമായി തുടങ്ങി. [[ഉദയമ്പേരൂർ സൂനഹദോസ്|ഉദയംപേരൂർ സൂനഹദോസിനുശേഷം]] പറങ്കികൾ ഈ സഭയെ കയ്യേറ്റം ചെയ്യുകയും അതിന് ഫലമായി ചിലർ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും ചിലർ മാതൃ സഭയിലേക്ക് മടങ്ങി വരികയുണ്ടായത്രേ. പേർഷ്യൻ സഭയിൽ നിന്നു ഇന്ത്യൻ സഭയിലേക്ക് അയക്കുന്ന മെത്രാന്മാരെ പറങ്കികൾ കൊല്ലുക നിമിത്തം(കേരളത്തിലെ കൽദായ സുരിയനിക്കാരുടെ ചരിത്ര സംക്ഷേപം, പ്രിന്റെഡ് തിരുവനന്തപുരം) ഇന്ത്യയിലെ കൽദായ സഭയ്ക്ക് നായകന്മാർ ഇല്ലാതെയായി. പോർത്തുഗീസ് മെത്രാന്മാരുടെ ഭരണത്തിൽ അസ്വസ്ഥരായ ഒരു വിഭാഗം നസ്രാണികൾ സുറിയാനി മെത്രാന്മാരെ കിട്ടുന്നതിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതും പറങ്കികൾ അനുവദിച്ചില്ല .ചിലർ 17-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സിറിയൻ ഓർത്തഡോക്സ് ബിഷപ്പിൽ നിന്ന് തങ്ങൾക്കായൊരു നേതൃത്വത്തിന് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കൽദായ സുറിയാനി സഭ പേർഷ്യൻ മെത്രാന്മാരെ കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. അതിൻ ഫലമായി 1814-ൽ ഈ സഭ ബാഗ്ദാദ് ആസ്ഥാനമായുള്ള പേർഷ്യൻ സിംഹസനതിലെ പൗരസ്ത്യസഭാ കാതോലിക്കാ-പാത്രിയർക്കീസിന്റെ പക്കലേക്ക് അന്തോനി തൊണ്ടനാട്ട് എന്ന വൈദികനെ അയക്കുകയും മാർ അബ്ദീശോ എന്ന പേരിൽ 1862-ൽ [[മെത്രാൻ|മെത്രാനായി]] വാഴിക്കുകയും ചെയ്തു. 1900-ത്തിൽ ഇദ്ദേഹം അന്തരിച്ചു.