"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 48:
== മരണം==
1914 സെപ്തംബറിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്നു് വൈക്കത്തപ്പനെ തൊഴാനായി ഭാഗിനേയനും വത്സലശിഷ്യനുമായ [[എ.ആർ. രാജരാജവർമ്മ|കേരളപാണിനി എ.ആർ. രാജരാജവർമ്മയോടൊപ്പം]] കാറിൽ പുറപ്പെട്ടു. 18-ആം തീയതി ഹരിപ്പാട്ട് കൊട്ടാരത്തിലെത്തി അവിടെ രണ്ടുദിവസം തങ്ങി ബന്ധുജനങ്ങളെയെല്ലാം കണ്ടു. സെപ്തംബർ 20നു് കുടുംബാംഗങ്ങളോടൊപ്പമിരുന്നു് ഭക്ഷണം കഴിച്ചതിനുശേഷം തിരിച്ച് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.
രാജരാജവർമ’, ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും</ref>
ആധുനികമലയാളസാഹിത്യത്തിന്റെ പ്രവേശഗോപുരമായി അഞ്ചുദശകത്തോളം തിളങ്ങിനിന്ന അദ്ദേഹത്തിന്റെ മൃതദേഹം സമസ്തബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്കരിക്കപ്പെട്ടു.
ആ മഹാപണ്ഡിതന്റെ വേർപാടിൽ ജനം ആസകലം ദുഃഖിച്ചു. പരേതനെ പ്രകീർത്തിച്ചു് പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതി. നാടൊട്ടുക്കും അനുശോചനയോഗങ്ങൾ ചേർന്നു.
വിവേകോദയം മാസികയിൽ കുമാരനാശാൻ ഇങ്ങനെയാണു് കേരളവർമ്മയുടെ മഹത്ത്വം വിലയിരുത്തിയതു്: "മലയാളികൾ എല്ലാം ഒന്നുപോലെ, ജാതിമതഭേദം കൂടാതെ ഇത്ര നിഷ്കപടമായി സ്നേഹിക്കയും ബഹുമാനിക്കയും ഇത്ര കൃതജ്ഞതയോടുകൂടി സ്മരിക്കയും ചെയ്യുന്നതായി കേരളത്തിൽ മറ്റൊരു മഹാപുരുഷൻ ഉണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല. പാണ്ഡിത്യം, കവിത്വം, സൗജ്അന്യം, ഔദാര്യം, കുലം, ശീലം, ഐശ്വര്യം ഇവയുടെയെല്ലാം ഇതുപോലെയുള്ളൊരു സമ്മേളനം നമുക്ക് ഇനി എന്നു കാണാൻ കഴിയും? കേരളമേ! നിന്റെ മഹാദീപം അസ്തമിച്ചു; നീ അന്ധകാരത്തിലായി."
|