"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{Prettyurl | Thiruvairanikulam Mahadeva Temple}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ താലൂക്ക്|ആലുവ താലൂക്കിൽ]] [[ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്|ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ]] [[വെള്ളാരപ്പള്ളി]] ഗ്രാമത്തിൽ [[പെരിയാർ|പെരിയാറിന്റെ]] വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് '''തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം'''. [[മഹാദേവൻ|ശിവനും]] [[പാർവ്വതി|പാർവ്വതിയുമാണ്]] ക്ഷേത്രത്തിലെ പ്രധാന മൂർത്തികൾ. സദാശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[മഹാവിഷ്ണു]], [[സതി|സതീദേവി]], [[ഭദ്രകാളി]], [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. [[ധനു|ധനുമാസത്തിൽ]] [[തിരുവാതിര|തിരുവാതിരനാൾ]] മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ
==ഐതിഹ്യം==
വരി 8:
വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു [[തോണി|തോണിയുണ്ടാക്കി]]. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.
മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ [[ഓലക്കുട|ഓലക്കുടയെടുത്തപ്പോൾ]] അതിന് പതിവില്ലാത്ത ഭാരം തോന്നി. <ref name="തിരുവൈരാണിക്കുളം">[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം ഐതിഹ്യം</ref>
=== നടതുറപ്പു മഹോത്സവം ===
|