"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 111:
==മത്സ്യാവതാരം മനുവിനു നൽകിയ ഉപദേശവും മനുവിന്റെ പ്രാർഥനയും==
 
സത്യവ്രതൻ ഭഗവാനോട് പറഞ്ഞു : " ഭഗവാനേ , അനാദിയാണ് അവിദ്യ . അവിദ്യാബാധകൊണ്ട് ആത്മ സ്വരൂപം അറിയുന്നില്ല . ദേഹവും ഇന്ദ്രിയങ്ങളുമാണ് ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നു . പുണ്യ പാപകർമ്മങ്ങൾ ചെയ്യുന്നു . സംസാരദുഃഖം തുടർന്നും അനുഭവിക്കുന്നു . ജീവാത്മാക്കളുടെ പുണ്യംകൊണ്ട് നിന്തിരുവടിയെ ശരണം പ്രാപിക്കാനിടവരുന്നു . അവർക്ക് ശാശ്വതമായ ആനന്ദം ലഭിക്കുന്നു . ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങളിപ്പോൾ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു . ഞങ്ങളെ ഈ സംസാരസമുദ്രത്തിൽനിന്ന് കര കയറ്റേണമേ . അങ്ങ് പരമഗുരുവാണ് . പുണ്യപാപകർമ്മഫലങ്ങൾ അനുഭവിക്കാനാണ് പ്രാണികൾ ജനിക്കുന്നത് . അവർ ആത്മസ്വരൂപം അറിയുന്നില്ല . സ്വസ്വരൂപമായ ആനന്ദത്തെ മറയ്ക്കുന്ന വിഷയങ്ങൾ സുഖകരമാണ് എന്ന് അവർ ധരിക്കുന്നു . സുഖഭോഗങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നു . അതിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നു . ലൗകികകർമ്മങ്ങളും വൈദികകർമ്മങ്ങളും ചെയ്യുന്നത് സുഖമുണ്ടാകാനാണ് . എന്നാൽ ദുഃഖമാണ് അനുഭവം . വിഷയങ്ങളാണ് സുഖത്തിനാധാരം എന്ന തെറ്റായ തോന്നൽ ഭക്തിയുണ്ടായാൽ നശിക്കുന്നു . അങ്ങയെ സേവിക്കുന്നതിൽ ഞങ്ങൾക്ക് ആനന്ദമുണ്ടാകുന്നു . കർമ്മ വാസനാരുപമായ ഞങ്ങളുടെ ഹൃദയഗ്രന്ഥികളെ നശിപ്പിച്ചാലും അങ്ങ് ഞങ്ങളുടെ പരമഗുരുവാണ് . വെളളിയിലോ സ്വർണ്ണത്തിലോ പറ്റിയ ചെളി തീയിലിട്ടു പഴുപ്പിച്ചാൽ നീങ്ങിപ്പോകും . പല ജന്മങ്ങളിൽ ചെയ്ത കർമ്മഫലങ്ങൾകൊണ്ടുണ്ടായ വാസന എന്ന ചെളി ഞങ്ങളുടെ ഹൃദയങ്ങളിൽ വ്യാപിച്ച് ആത്മസ്വരൂപത്തെ മറച്ചിരിക്കുന്നു . അജ്ഞാനരൂപമായ ഈ അന്ധകാരം അങ്ങയുടെ ഭജനയാകുന്ന തീയുടെ സഹായത്താൽ നശിപ്പിക്കേണമേ . ഇരുട്ടു മാറാൻ വെളിച്ചം വേണം . യജ്ഞവും ദാനവും ഭജനയ്ക്കുപകരിക്കും . എങ്കിലും അവ അജ്ഞാനാന്ധകാരത്തെ അകറ്റുന്നില്ല . ഞങ്ങൾക്ക് അങ്ങയുടെ പാദപദ്മങ്ങളിൽ ഭക്തിയുണ്ടാകേണമേ . അങ്ങെല്ലാത്തിനും സമർത്ഥനാണ് . നാശമില്ലാത്തവനാണ് . ഗുരുക്കന്മാരുടേയും ഗുരുവാണ് . പരമ ഗുരുവാണ് . മറ്റു ദേവന്മാരുടെ അനുഗ്രഹത്തിന് അങ്ങയുടെ അനുഗ്രഹത്തിന്റെ ഒരു ചെറിയ അംശംപോലും ശക്തിയില്ല . അങ്ങാണ് സർവ്വേശ്വരൻ . അങ്ങാണ് പരമഗുരു . അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു . കണ്ണു കാണാത്തവനെ ശരിയായ വഴി കാണിക്കാൻ മറ്റൊരന്ധന് കഴിവില്ല . അതുപോലെ ശിഷ്യനെ നേർവഴിക്ക് നയിക്കാൻ അറിവില്ലാത്ത ഒരാചാര്യന് സാധ്യമല്ല . അതുകൊണ്ട് ഞങ്ങൾ സ്വയം പ്രകാശിക്കുന്നവനും മറ്റുളളവയെയെല്ലാം പ്രാകാശിപ്പിക്കുന്നവനുമായ അങ്ങയെ ഗുരുവായി വരിച്ചിരിക്കുന്നു . ഗുരു ആത്മസാക്ഷാത്കാരം നേടിയവനാകണം , പ്രാകൃതനാണ് ഗുരുവെങ്കിൽ ശിഷ്യനെ സംസാരബന്ധത്തിൽനിന്ന് കരകയറ്റാൻ സമർത്ഥനാകുന്നില്ല . അങ്ങനെയുളള ഗുരു അർത്ഥകാമങ്ങൾ സമ്പാദിക്കാനുളള ഉപായങ്ങൾ മാത്രമേ ഉപദേശിക്കുകയുളളൂ . അങ്ങ് പരമഗുരുവാണ് . ഒരിക്കലും നശിക്കാത്തതും , ജന്മം സഫലമാക്കുന്നതുമായ ആത്മതത്ത്വം ഉപദേശിച്ചുതന്നാലും . ജ്ഞാനം കിട്ടിയവൻ തന്റെ യഥാർത്ഥസ്വരൂപം അറിയുന്നു . ജീവന്മുക്കനായി അവസാനം കൈവല്യം നേടുന്നു . അങ്ങ് എല്ലാവർക്കും ഹിതം ചെയ്യുന്നവനാണ് . എല്ലാവരുടെയും പ്രിയനാണ് . ഈശ്വരനാണ് , ആഗ്രഹങ്ങളെല്ലാം സാധിപ്പിക്കുന്ന പരിശുദ്ധ ജ്ഞാനമാണ് അങ്ങയുടെ സ്വരൂപം . എല്ലാവരിലും വ്യാപിച്ചിരിക്കുന്ന ആത്മാവ് ആ ജ്ഞാനംതന്നെയാണ് . പരമഗുരുവാണങ്ങ് . അങ്ങ് ശിഷ്യനെ ഈ ജ്ഞാനം അനുഭവപ്പെടുത്തി അവനെയും ആത്മസ്വരൂപനാക്കുന്നു . എന്നാൽ നിസാരമായ വിഷയസുഖങ്ങൾ ആഗ്രഹിക്കുന്ന മൂഢന്മാർ ദേഹവും ഇന്ദ്രിയങ്ങളുമാണ് ആത്മാവ് എന്ന് തെറ്റിദ്ധരിക്കുന്നു . അവരങ്ങയെ അറിയുന്നില്ല . "ഞാനങ്ങയെ ശരണം പ്രാപിക്കുന്നു . എനിക്കങ്ങ് ജ്ഞാനം ഉപദേശിക്കണമേ . അങ്ങ് ദേവശ്രേഷ്ഠനാണ് , ജീവാത്മാക്കളെ അനുഗ്രഹിക്കാൻ സമർത്ഥനായ ഈശ്വരനാണ് , എന്റെ അജ്ഞാനാന്ധകാരത്തെ , ഹൃദയഗ്രന്ഥികളെ നശിപ്പിച്ച് പരമാത്മഭാവത്തെ ധരിപ്പിക്കേണമേ" .
 
==പ്രളയം മറ്റ് ഐതിഹ്യങ്ങൾ==
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്